ഇനി സർക്കാരിന് ഇതൊന്നും നോക്കി നിൽക്കാനാവില്ല; ഭൂരഹിതർക്ക് അടച്ചുറപ്പുള്ള ഭവനം നിർമ്മിച്ചുനൽകാനുള്ള പദ്ധതിയെ നിയമ വ്യവസ്ഥയുടെ നൂലാമാലകളിൽ കുടുക്കുവാൻ സാധിക്കില്ല; പ്രതിക്കരിച്ച് മുഖ്യമന്ത്രി
ഇനി സർക്കാരിന് ഇതൊന്നും നോക്കി നിൽക്കാനാവില്ല എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന പദ്ധതിയെ നിയമക്കുരുക്കില്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് നോക്കി നില്‍ക്കാനാവില്ല - എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഭൂരഹിതർക്ക് അടച്ചുറപ്പുള്ള ഭവനം നിർമ്മിച്ചുനൽകാനുള്ള പദ്ധതിയെ നിയമ വ്യവസ്ഥയുടെ നൂലാമാലകളിൽ കുടുക്കുമ്പോൾ സർക്കാരിന് ഇനിയും കാഴ്ചക്കാരായി നോക്കിനിൽക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ പോയത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിഷയത്തിൽ കോടതിയിൽ പോയത് തെറ്റല്ല. ഭരണഘടനാപരമായ പരിരക്ഷ നേടാൻ പാടില്ലെന്ന് പറയുന്നതിന് തുല്യമാണ് കോടതിയിൽ പോയതിന് എതിരായ വിമർശം. ലൈഫ് മിഷൻ ഒരു തുകയും വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. 140 ഫ്ളാറ്റുകളുടെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമാണ കരാർ യുഎഇ കോൺസൽ ജനറലും യൂണിടാക്കും തമ്മിലാണ് ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. എഫ്ഐആർ നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാരിന് ഉത്തമ ബോധ്യമുണ്ട്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ മേൽ സിബിഐ ഇടപെടുമ്പോൾ സംസ്ഥാനം എന്തുചെയ്യണമെന്ന ചോദ്യമാണ് ഉയരുന്നത്. രാജസ്ഥാനിലേതുപോലെ സിബിഐയെ വിലക്കിയ മാതൃക കേരളം പിന്തുടരില്ല. അഴിമതി തടയാനാണ് സംസ്ഥാനം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha