അങ്ങനെ ഒരിക്കലും ചെയ്യല്ലേ:മുന്നറിയിപ്പുമായി WHO :കോവിഡ് കാലത്തെ അപകടകരമായ ശീലം :അവഗണിക്കല്ലേ
കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയൊരു നിലപാടുമായിwho രംഗത്ത്... ജനങ്ങളുടെ ഒരു തെറ്റായ നിലപാടിനെയും ശ്രമത്തെയും ചൂണ്ടിക്കാട്ടുകയാണ് ലോകാരോഗ്യ സംഘടന... കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോൾ ജനസമൂഹം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആർജിക്കുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്... എന്നാൽ ഈ സങ്കൽപം അപകടകരവും അധാർമികവുമാണെന്ന് ലോകോരോഗ്യസംഘടന. ആർജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിർദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
വാക്സിൻ പ്രയോഗത്തിലൂടെ ആർജിത പ്രതിരോധശേഷി നേടാനാണ് ആരോഗ്യവിദഗ്ധർ സാധാരണയായി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി... അതേസമയം അഞ്ചാംപനി പോലെയുള്ള സാംക്രമികത കൂടിയ രോഗങ്ങളുടെ വിഷയത്തിൽ ജനസസംഖ്യയുടെ 95 ശതമാനം പേർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.
സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ആർജിത പ്രതിരോധശേഷി കൊണ്ട് അവയെ നേരിട്ടതായി മുമ്പൊരിക്കലും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19 നെതിരെയുള്ള പ്രതിരോധശേഷിയെ സംബന്ധിച്ച് കൃത്യമായ അറിവ് ലഭ്യമല്ലാത്തതിനാൽ ആർജിത പ്രതിരോധശേഷി കൊണ്ട് ഫലപ്രദമായി നേരിടാമെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്നും ഡബ്ല്യു.എച്ച്ഒ. മേധാവി കൂട്ടിച്ചേർത്തു. അപകടകാരിയായ ഒരു വൈറസിനെ പൂർണമായും മനസിലാക്കാതെ സ്വതന്ത്രമായി വ്യാപരിക്കാൻ അനുമതി നൽകുന്നത് അധാർമികമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വൈറസിനെ കുറിച്ചും അതിനെതിരെയുള്ള പ്രതിരോധത്തെ കുറിച്ചും കുറവ് സൂചനകളാണ് നമുക്കുള്ളതെന്നും പൂർണമായ ചിത്രം ലഭിക്കാതെ ഇത്തരത്തിലുള്ള തീർപ്പിലെത്തുന്നതിൽ ധാർമികതയില്ലെന്നും തെദ്രോസ് അദനോം വ്യക്തമാക്കി. ഒരിക്കൽ കോവിഡ് പിടിപെട്ടവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. വൈറസിനെതിരെ രോഗികളിൽ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത് എത്ര അളവിലാണെന്നോ എത്രകാലം നിലനിൽക്കുന്നുവെന്നോ എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കൂടാതെ, വ്യക്തികളിൽ പ്രതിരോധശേഷി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിദിനരോഗികളുടെ എണ്ണത്തിൽ, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ നാല് ദിവസങ്ങളായി വർധനവുള്ളതായും തെദ്രോസ് അദനോം സൂചിപ്പിച്ചു. ലോകജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേർക്ക് കൊറോണവൈറസിനെതിരെ പ്രതിരോധശേഷിയില്ലെന്നും അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും രോഗം പിടിപെടാൻ സാധ്യതയുള്ളവരാണെന്നും സംഘടന പറയുന്നു.
അതേ സമയം രണ്ടുവർഷത്തിനുളളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് നേരത്തെ പറഞ്ഞിരുന്നു... 1918-ൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാൻ രണ്ടുവർഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അന്നത്തേതിൽ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളിൽ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.
'ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങൾ കൂടുതലായതിനാൽ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്', ടെഡ്രോസ് പറഞ്ഞു. ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോൾ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
"
https://www.facebook.com/Malayalivartha