ചൈന അമേരിക്കയോട് കാണിച്ച ഈ ക്രൂരത പൊറുക്കില്ല; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനയോടുള്ള കലിപ്പ് തീരണില്ല; തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും ആഞ്ഞടിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനയോടുള്ള കലിപ്പ് തീരണില്ല. ഓരോ നിമിഷവും ട്രംപിന് ചൈനയോടുള്ള പക വർധിക്കുകയാണ് .പുതിയ പ്രസ്തവാനയും ആ സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് . അമേരിക്കയിലെ കൊറോണ പ്രതിരോധം ശക്തമാണെന്നും ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു . ചൈന അമേരിക്കയോട് കാണിച്ച ഈ ക്രൂരത പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഒകാലയിലാണ് ഇന്നലെ ട്രംപിന്റെ പ്രചാരണ പരിപാടി നടന്നത്. ‘കൊറോണ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണ്. എന്നാല്‍ ചൈനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു അറിവുമില്ല. ആരും ഇതുപോലൊരു അവസ്ഥ കണ്ടിട്ടില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ആര്‍ക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ പ്ലേഗിനെ ഇല്ലാതാക്കിയപോലെ നാം ഇതിനേയും നശിപ്പിക്കും. രണ്ടു ലക്ഷം പേരെ നമുക്ക് നഷ്ടമായിരിക്കുകയാണ്.
ചൈന നമ്മോട് കാണിച്ച ക്രൂരത നാം ഒരിക്കലും മറക്കില്ല എന്ന് ട്രംപ് വ്യക്തമാക്കി. പാന്‍ഡെമിക് ചൈനയുടെ മാത്രം തെറ്റാണെന്ന് ട്രംപ് ആവര്‍ത്തിക്കുകയുണ്ടായി ഇതുവരെ 2,17,000 അമേരിക്കന്‍ മരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചുവെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി . പരാതികളുടെ പ്രളയത്തിനിടയിലും, പുതിയ ഉത്തേജക പാക്കേജുകളൊന്നുമില്ലെന്ന് വ്യക്തമാക്കി. , സ്പീക്കര്‍ നാന്‍സി പെലോസിയുമായി ധാരണയുണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടും ഡെമോക്രാറ്റുകള്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ വളരെ നല്ലൊരു ജോലി ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോവിഡിനെക്കുറിച്ച്, മറ്റ് രാജ്യങ്ങളുടെ മികച്ച പ്രകടനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അമേരിക്ക വളരെ മുന്നിലാണെന്നു ട്രംപ് . 'ഇത് ചൈന മൂലമാണ് സംഭവിച്ചത്. നിങ്ങള്‍ അത് മനസിലാക്കണമെന്നും ട്രംപ് പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പൈശാചിക ആരാധനയുടെ ഭാഗമാണെന്ന് ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്ന ക്യുഅനോണ്‍ സൈദ്ധാന്തികരെ നിരാകരിക്കുന്നുണ്ടോ എന്ന ചോദ്യം ചെയ്തപ്പോള്‍ ട്രംപിന്റെ ഉത്തരം അവ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha