ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കോടതിയെ പോലും ഞെട്ടിച്ച ആ ക്രൂരത, 67 വർഷങ്ങൾക്ക് ശേഷം അമേരിക്ക ഒരു യുവതി വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു

67 വർഷങ്ങൾക്ക് ശേഷം അമേരിക്ക ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നത് ഏറെ അമ്പരപ്പോടെയാണ് ലോകം കാണുന്നത്. ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് ലിസ മോൺഗോമറി എന്ന സ്ത്രീയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മിസോറിയിൽ 2004ലായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയെപോലും ഞെട്ടലിലാഴ്ത്തിയ സംഭവമായിരുന്നു അത്.
അതേസമയം 2020 ഡിസംബർ എട്ടിനാണ് വധശിക്ഷ നടപ്പാക്കുക. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാനസികവിഭ്രാന്തി മൂലമാണ് കുറ്റം ചെയ്തതെന്നും, അതിനാൽ വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളിയിരുന്നു.
എന്നാൽ 1953ലാണ് ഇതിനുമുമ്പ് അമേരിക്കയിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്. ബോണി ഹെഡിയാണ് യു.എസിൽ ഒടുവിൽ വധശിക്ഷയ്ക്ക് വിധേയയായ സ്ത്രീ എന്ന് ചരിത്രം വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടു പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കായിരുന്നു അവർക്ക് വധശിക്ഷ നൽകിയത്. അതേസമയം മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കുക.
https://www.facebook.com/Malayalivartha






















