ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുന്നു; ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നു; ബോംബറിൽ കണ്ടെത്തിയത് ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈൽ
ചൈന ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സംഘര്‍ഷം തുടരുകയാണ്.കഴിഞ്ഞ ദിവസം ഇന്ത്യ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ് . എന്നാൽ ചൈനീസ് സേനകൾ ആകട്ടെ വമ്പൻ തയ്യാറെടുപ്പുകളാണ് നടത്തുന്നത് എന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത് ... ചൈനീസ് സേനകൾ വിവിധ പരിശീലനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത് . ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുന്നു . ഇതിനിടെ ചൈനയിൽ നിന്നു പുറത്തുവന്ന പുതിയ വിഡിയോയിൽ ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതായും കാണുന്നു. സിയാൻ എച്ച് -6 സ്ട്രാറ്റജിക് ബോംബറുകളിൽ ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത് . ‘മിസൈൽ-കാരിയർ’ വിമാനത്തിൽ ഹൈപ്പർസോണിക് മിസൈലാണ് കാണിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ട്വീറ്റ് ചെയ്തു. മിസൈൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥാനവും വ്യത്യസ്ഥമാണ് . ബോംബറിന്റെ ഫ്യൂസ്ലേജിന് താഴെയാണ് മിസൈൽ ഘടിപ്പിച്ചിരിക്കുന്നത് .
ഏവിയേഷൻ സ്‌പെഷ്യലിസ്റ്റ് ടൈലർ റോഗോവെയുടെ അഭിപ്രായത്തിൽ ബോംബറിൽ കണ്ടെത്തിയത് ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലാണെന്നാണ്. നിലവിൽ ലോകശക്തികളിൽ ഭൂരിഭാഗവും ഹൈപ്പർസോണിക് മിസൈൽ ശേഷി നേടാൻ പാടുപെടുകയാണ്. അമേരിക്കയുടെ എആർആർഡബ്ല്യു, ഇന്ത്യയുടെ എച്ച്‌എസ്‌ടിഡിവി, ബ്രഹ്മോസ് -2 എന്നിവ എല്ലാം ഹൈപ്പർസോണിക് മിസൈലുകൾ നിർമാണ, പരീക്ഷണ ഘട്ടത്തിലാണ്.റഷ്യയുടെ അവാൻഗാർഡ് ഐസിബിഎം, വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന കിൻഹാൽ ക്രൂസ് മിസൈൽ, കപ്പലിൽ നിന്ന് പരീക്ഷിച്ച സിർക്കോൺ മിസൈൽ എന്നിവയെല്ലാം ഹൈപ്പർസോണിക് ആണെന്നാണ് അവകാശവാദം.ചൈന ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുമ്പോൾ ഇന്ത്യയും ഒട്ടും പിന്നിലല്ല .... ചൈനയ്ക്കെതിരെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യ മറ്റൊരു മിസൈല്‍ പരീക്ഷണം കൂടി കഴിഞ്ഞ ദിവസം നടത്തിയിരുന്നു .
https://www.facebook.com/Malayalivartha