കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു; ചൈനീസ് കാര്യങ്ങളിലെ വിദഗ്ധർ ചോദ്യംചെയ്തതിനു ശേഷമായിരുന്നു ചൈനയ്ക്ക് കൈമാറിയത്

ഇതാണ് ഇന്ത്യ. ഇതാണ് ഇന്ത്യൻ സേന . ഇതാണ് മാന്യത. ജൂണിൽ ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു എന്ന കാര്യം രാജ്യത്തെ മൊത്തം കണ്ണീരിൽ ആഴ്ത്തിയ സംഭവമായിരുന്നു....എന്നാൽ ഒരു ചൈനീസ് സൈനികനെ പിടിച്ചിട്ടു ഇന്ത്യൻ സേന ചെയ്തത് വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു....കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു . ഈ തീരുമാനത്തിലൂടെ ലോക ശ്രദ്ധ കൈ വരിക്കുകയാണ് ഇന്ത്യൻ സേന . ചൊവ്വാഴ്ച രാത്രിയായിരുന്നു കൈ മാറ്റം നടന്നത് . ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) കൈമാറിയത്. ഡെംചോക് മേഖലയിൽനിന്നു പിടിയിലായ കോർപറൽ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധർ ചോദ്യംചെയ്തതിനു ശേഷമായിരുന്നു കൈമാറൽ നടന്നത്. ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നാണു കഴിഞ്ഞദിവസം റിപ്പോർട്ടുകൾ സൂചിപ്പിച്ചത് . ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിക്കുകയും ചെയ്തിരുന്നു .
രാജ്യാന്തര നിയമങ്ങൾ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു . യഥാർഥ നിയന്ത്രണ രേഖ (എൽഎസി) മറികടന്നെത്തിയ ചൈനീസ് സൈനികന് ഓക്സിജൻ ഉൾപ്പെടെ എല്ലാ ചികിത്സാ സഹായങ്ങളും നൽകുന്നുണ്ടെന്നു സേന അറിയിച്ചിരുന്നു . പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽ സിവിൽ, മിലിട്ടറി രേഖകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മേയ് മുതൽ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ അടുത്ത ദിവസങ്ങളിൽ മോചിപ്പിക്കേണ്ടെന്ന് ഇന്ത്യൻ സേന തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരുന്നത് . ഡെംചോക് മേഖലയിൽനിന്നു പിടിയിലായ കോർപറൽ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധർ ചോദ്യംചെയ്ത ശേഷമേ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) കൈമാറേണ്ടതുള്ളൂ എന്നായിരുന്ന സേനആദ്യം സ്വീകരിച്ച നിലപാട്.
ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പിക്കുമെന്നും സൈനിക വൃത്തങ്ങള്‍അറിയിച്ചിരുന്നു . ചാരവൃത്തി സംശയിക്കുന്നതിനാൽ കോർപറൽ വാങ് യലോങ്ങിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടുന്ന സാഹചര്യം വരെ എത്തിയത് . ചൈനീസ് ഭാഷ അറിയാവുന്ന ഇന്ത്യൻ സേനാ ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്തത് . യഥാർഥ നിയന്ത്രണ രേഖ (എൽഎസി) കടന്ന് ഇയാൾ അബദ്ധത്തിൽ ഇന്ത്യൻ ഭാഗത്തേക്കു കയറിയതാണെന്ന ചൈനീസ് വാദം കരസേന പൂർണമായി വിശ്വസിച്ചിട്ടില്ല. അതിർത്തിയിലെ ആട്ടിടയൻമാരെ സഹായിക്കുന്നതിനിടെയാണ് യലോങ് ഇന്ത്യൻ ഭാഗത്തേക്കു കയറിയതെന്നാണു ചൈനീസ് സേനയുടെ നിലപാട്. യലോങ്ങിനെ ഇന്ത്യ ഉടൻ മോചിപ്പിക്കുമെന്നാണു പ്രതീക്ഷയെന്ന് ചൈനീസ് സേനാ വക്താവ് സീനിയർ കേണൽ സാങ് ഷ്യുവിലി പറഞ്ഞിരുന്നു . ഇയാളുടെ കസ്റ്റഡി സംബന്ധിച്ച് കരസേന ഒൗദ്യോഗികമായി പ്രതികരിച്ചിരുന്നില്ല .എന്നാൽ ഇപ്പോൾ നിർണ്ണായക വിവരം കൈ കൊണ്ടിരിക്കുകയാണ് .
https://www.facebook.com/Malayalivartha






















