Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ വിശുദ്ധ ശവ കുടീരം എന്നാണ് ചൈനയുടെ പ്രധാന എതിർപ്പ്

21 OCTOBER 2020 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്‌റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

ലോക മഹായുദ്ധ സാഹചര്യത്തിലൂടെ കടന്നു പോയ കാലഘട്ടത്തിന്റെ സ്മരണകൾ പോലും ജപ്പാൻ പൊതുവെ ഉണർത്താറില്ല.ചൈന, സൗത്ത് കൊറിയ തുടങ്ങിയ അയൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും എതിർപ്പിന് പാത്രമാകുമെന്നത് തന്നെ കാരണം. എന്നാൽ ഇത്തരത്തിലുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിയിരിക്കുകയാണ് പുതിയ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഗെതെ സുഗ. അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ വിശുദ്ധ ശവ കുടീരം എന്നാണ് ചൈനയുടെ പ്രധാന എതിർപ്പ്. അതിനാൽ തന്നെ മുൻ പ്രസിഡന്റുമാർ പ്രത്യക്ഷമായി ഇവിടേം സന്ദർശിക്കാറില്ലായിരുന്നു .

ഇത്തരത്തിൽ കുപ്രസിദ്ധമായ യോഷികുനി ശവകുടീരം സന്ദർശിച്ചിരിക്കുകയാണ് ജപ്പാന്റെ നിലവിലുള്ള പ്രധാനമന്ത്രി യോഷിഗെതെ സുഗ , ഇനി ആരെന്തു വിചാരിച്ചാലും കുഴപ്പമില്ല എന്നാണ് ഇപ്പോൾ ജപ്പാന്റെ നയം എന്ന് നമുക്ക് ഈ നടപടിയിൽ നിന്നും വിലയിരുത്താവുന്നതാണ.ഒരിക്കലും അത് നല്ലതിനല്ല എന്ന് എല്ലാവര്ക്കും അറിയുന്നതാണ്. പ്രേത്യേകിച്ചും ചൈനക്ക്

കഴിഞ്ഞ നൂറ്റാണ്ടിൽ ഇംപീരിയൽ ജപ്പാന്റെ ഉയർച്ചയുടെ ഏറ്റവും വലിയ നാശനഷ്ടങ്ങളിലൊന്ന് ചൈനയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ടോക്കിയോ ചൈനയെ ആക്രമിച്ചപ്പോൾ രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. ഡ്രാഗൺ തകർന്നു നാമാവശേഷമായി . അമേരിക്കയടക്കമുള്ള സഖ്യകക്ഷികൾ ജാപ്പനീസ് സൈന്യത്തെ ചെറുക്കുന്നതിന് തൊട്ടു മുമ്പ് വരെ നാൻജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ തുടങ്ങിയ നഗരങ്ങൾ ജാപ്പനീസ് സേനയുടെ കാൽ കീഴിലായിരുന്നു. ശത്രുക്കളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകൾ ആണ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ ചൈനീസ് ജനതയോടും ചൈനീസ് സൈന്യത്തോടും കാട്ടിയത്. സമാനതകളില്ലാത്ത ആ ക്രൂരതയ്ക്ക് ഒരു ന്യായീകരണവും ഇല്ല.

എന്നാൽ ആ ജപ്പാന്റെ നിഴൽ പോലും ഇന്ന് അവശേഷിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധാനന്തര ജപ്പാൻ സമാധാനം സ്വയം സ്വീകരിച്ച് ഭരണഘടനാപരമായി നിർബന്ധമാക്കിയ രാജ്യമാണ് . ജപ്പാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ജപ്പാനെ ആക്രമണായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്നും വിലക്കുന്നു, എന്നിരുന്നാലും രാജ്യം അടിയന്തിര ഘട്ടങ്ങൾക്കു വേണ്ടി പരിമിതമായ അളവിൽ ഒരു സ്വയം പ്രതിരോധ സേനയെ നിലനിർത്തുക മാത്രമാണ് ചെയ്യുന്നത് . എന്നാൽ അടുത്ത കാലങ്ങളിലായി സെൻകാക്കു ദ്വീപുകളിൽ ചൈന ടോക്കിയോയുമായി വാളെടുക്കുന്നത് തുടരുകയാണ്. സമാധാനം ഉപേക്ഷിച്ച് ചൈനീസ് ആക്രമണത്തിനെതിരെ സ്വയം തയ്യാറാകാൻ ഇത് ജപ്പാനെ നിര്ബന്ധിക്കുകയാണ്

ബീജിംഗ് അയൽവാസികളെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുമ്പോൾ, ജപ്പാൻ ഒരു സമാധാനശക്തിയായി തുടരുന്നത് ബുദ്ധിമുട്ടാണ്. ബീജിംഗ് ജാപ്പനീസ് ആശങ്കകളെ മാനിക്കാതിരിക്കുകയും എന്തൊക്കെ സംഭവിച്ചാലും ടോക്കിയോ ഒരു ശാന്തമായ ശക്തിയായി തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ , സ്വയം അടിച്ചേൽപ്പിച്ച സമാധാനത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുറത്തു വരാൻ ജപ്പാൻ ഇപ്പോൾ നിര്ബന്ധിതരായിരിക്കുകയാണ്. ഇതോടു കൂടിയാണ് , ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈതെ സുഗ, തന്റെ മുൻഗാമിയായ ഷിൻസോ അബെയുടെ പാത പിന്തുടർന്ന് വിവാദമായ യോശിക്കുനി യുദ്ധ ദേവാലയത്തിലേക്ക് ശരത്കാല ഉത്സവത്തോടനുബന്ധിച്ച് വഴിപാടുകൾ അയച്ചത്

 കമ്മ്യൂണിസ്റ്റ് ചൈനയുടെ വികാരങ്ങളെ ജാപ്പനീസ് നേതാക്കൾ മേലിൽ തരിമ്പും പരിഗണിക്കുകയില്ലെന്ന് ഈ സന്ദർശനങ്ങൾ തെളിയിച്ചിട്ടുണ്ട്. കിഴക്കൻ ചൈനാ കടലിന്റെ സെൻകാക്കു ദ്വീപുകളിലെ ജാപ്പനീസ് പരമാധികാരത്തിന്റെ മേൽ തുടർച്ചയായി വിട്ടുവീഴ്ച ചെയ്തു കൊണ്ട് ടോക്കിയോയെ ചൈനയ്ക്ക് മുന്നിൽ ഇനിയും ഒരു നിശബ്ദ രാഷ്ട്രമായി നില നിർത്താൻ കഴിയില്ല എന്ന് തന്നെയാണ് ഈ നടപടികൾ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം സൈനിക നിർമ്മാണവും ജപ്പാൻ ത്വരിതപ്പെടുത്തി, ജപ്പാൻ ഹെലികോപ്റ്റർ കാരിയറായ ജെ‌എസ് ഇസുമോയെ നവീകരിച്ചു കൊണ്ട് ഒരു ലൈറ്റ് എയർക്രാഫ്റ്റ് കാരിയറാക്കി മാറ്റാൻ ആരംഭിച്ചു. ഈ നവീകരണത്തിനുശേഷം, കപ്പലിന് ജപ്പാനിലെ പുതിയ എഫ് -35 ബി മിന്നൽ യുദ്ധവിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ജാപ്പനീസ് സൈനിക ചരിത്രത്തിന്റെ കഴിഞ്ഞ 75 വർഷത്തെ ആദ്യത്തെ നവീകരണമാണിത്. ടോക്കിയോ ഉടൻ തന്നെ മറ്റ് ഹെലികോപ്റ്റർ വാഹനങ്ങലും ഇതേ പോലെ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. ജപ്പാൻ തങ്ങളുടെ പുതിയ ക്ലാസ് അന്തർവാഹിനികളായ ടൈഗെ അതായത് ഒരു ഡീസൽ-ഇലക്ട്രിക് ഷോറിയു ക്ലാസ് അന്തർവാഹിനി പുറത്തിറക്കി. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു

ഈ സൈനിക സംഭവവികാസങ്ങൾ ജപ്പാൻ സമാധാനത്തിന്റെ ചങ്ങലകളിൽ നിന്ന് മാറി ഒരു കാലത്ത് ജപ്പാൻ ആയിരുന്ന പ്രൗഢവും ശക്തവുമായ രാഷ്ട്രമായി മാറുന്നതിന്റെ സാക്ഷ്യങ്ങളാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ ഇത് ആർക്കെങ്കിലും ദോഷം ചെയ്യുമെങ്കിൽ അത് ചൈനക്കാണ്. ജപ്പാൻ എന്നത് സ്വയം കുപ്പിയിൽ അടച്ചു വച്ചിരിക്കുന്ന ഒരു ഭൂതമാണ്, അതിന്റെ കുപ്പി തുറന്നു വിടുക മാത്രമല്ല അനാവശ്യമായി പ്രകോപിപ്പിക്കാനും ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെ ആകുമെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപരം ആയിരിക്കുകയില്ല. അല്പം ഭയന്ന് സംയമനം പാലിച്ചാൽ, തല മുഴുവൻ കത്തി പോകുന്നതിൽ നിന്നും കടലാസ് വ്യാളിക്ക് രക്ഷപ്പെടാം. സമുറായി അതിന്റെ ദീർഘമായ ഉറക്കത്തിൽ നിന്നും നിലവിൽ ഉണർന്നിരിക്കുകയാണ്. ഇനി അതിന്റെ വാളും കൂടെ ഉറയിൽ നിന്നും പുറത്തെടുപ്പിക്കാനാണ് ചൈനയുടെ ഭാവം എങ്കിൽ, കണ്ടറിയണം ചൈനേ നിങ്ങളുടെ കാര്യം എന്നേ പറയാനുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനെ മുസമ്മിലിന്റെ 'ബോംബ് ഫാക്ടറി’ രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ...ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ  (2 hours ago)

പ്രസിഡന്റിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (2 hours ago)

ഒറ്റദിവസം 93 പൈസയുടെ നഷ്ടം...  (2 hours ago)

ജോർജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാൾ; മകൻ യുകെയിൽ, മകൾ പാലായിൽ; ഭാര്യ വീട്ടിലില്ലാത്ത സമയം ലൈംഗീക തൊഴിലാളിയെ കൊലപ്പെടുത്തി; ഹരിത കർമ സേനാംഗങ്ങൾ വഴിയിൽ കണ്ടത് മൃതദേഹത്തിനരികിലിരിക്കുന്ന ജോർജിനെ...!!!!  (3 hours ago)

ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകടം....  (3 hours ago)

.ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി, പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു  (3 hours ago)

പൊട്ടിക്കരഞ്ഞ്ഷെയ്ഖ് മഖ്തൂം മോദിയെ വിളിച്ച് പൊട്ടിക്കരഞ്ഞു തേജസിൽ വിറച്ച് ദുബായി ഞെട്ടി പ്രവാസികൾ..!  (3 hours ago)

വീട്ടുവളപ്പിൽ ഒരു പട്ടി ചത്തു കിടക്കുന്നു, അതിനെ മൂടാൻ ചാക്കുണ്ടോ? വീട്ടു മുറ്റത്ത് ചാക്ക് ചോദിച്ച് ജോർജ്ജ്; മണിക്കൂറുകൾക്കകം കൊലപാതകം!!!! മരിച്ച സ്ത്രീയുടെ മുഖം കണ്ട് ഭയന്ന് നാട്ടുകാർ, ഞെട്ടി ഭാര്യ  (3 hours ago)

ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്  (3 hours ago)

തേജസ് തകർത്തത് പാക്..?! ദുബായിൽ പാകിസ്താന്റെ പണി..? സര്‍ക്കുലര്‍ ലൂപ്പ്-ന് പിന്നിൽ ആ ഞെട്ടൽ  (4 hours ago)

ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.... ഒരാൾക്ക് പരുക്ക്  (4 hours ago)

വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിക്ക്  (4 hours ago)

. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ്....  (4 hours ago)

അനിത കൊലക്കേസിൽ വിധി ഇന്ന്.....  (4 hours ago)

Malayali Vartha Recommends