Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ വിശുദ്ധ ശവ കുടീരം എന്നാണ് ചൈനയുടെ പ്രധാന എതിർപ്പ്

21 OCTOBER 2020 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

ഭീകരൻ മസൂദ് അസ്ഹറർ പൊട്ടിക്കരഞ്ഞു കൊണ്ട് സമ്മതിക്കുന്നു ഇന്നും ഭയപ്പെടുന്നു ഭൽവാൽ ജയിൽ അധികൃതരെ; പരാജയപ്പെട്ട ജയിൽ ചാട്ടത്തിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ് പുറത്ത്

യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ഫൈനൽ പരീക്ഷയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക് ; എഫ്ബിഐ സ്ഥലത്തെത്തിയെന്ന് ട്രംപ്

റഷ്യൻ പ്രസിഡന്റിന്റെ അവഗണനയിൽ ലോകത്തിനുമുന്നിൽ നാണംകെട്ട് പാക് പ്രധാനമന്ത്രി; പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

ലോക മഹായുദ്ധ സാഹചര്യത്തിലൂടെ കടന്നു പോയ കാലഘട്ടത്തിന്റെ സ്മരണകൾ പോലും ജപ്പാൻ പൊതുവെ ഉണർത്താറില്ല.ചൈന, സൗത്ത് കൊറിയ തുടങ്ങിയ അയൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും എതിർപ്പിന് പാത്രമാകുമെന്നത് തന്നെ കാരണം. എന്നാൽ ഇത്തരത്തിലുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിയിരിക്കുകയാണ് പുതിയ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഗെതെ സുഗ. അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ വിശുദ്ധ ശവ കുടീരം എന്നാണ് ചൈനയുടെ പ്രധാന എതിർപ്പ്. അതിനാൽ തന്നെ മുൻ പ്രസിഡന്റുമാർ പ്രത്യക്ഷമായി ഇവിടേം സന്ദർശിക്കാറില്ലായിരുന്നു .

ഇത്തരത്തിൽ കുപ്രസിദ്ധമായ യോഷികുനി ശവകുടീരം സന്ദർശിച്ചിരിക്കുകയാണ് ജപ്പാന്റെ നിലവിലുള്ള പ്രധാനമന്ത്രി യോഷിഗെതെ സുഗ , ഇനി ആരെന്തു വിചാരിച്ചാലും കുഴപ്പമില്ല എന്നാണ് ഇപ്പോൾ ജപ്പാന്റെ നയം എന്ന് നമുക്ക് ഈ നടപടിയിൽ നിന്നും വിലയിരുത്താവുന്നതാണ.ഒരിക്കലും അത് നല്ലതിനല്ല എന്ന് എല്ലാവര്ക്കും അറിയുന്നതാണ്. പ്രേത്യേകിച്ചും ചൈനക്ക്

കഴിഞ്ഞ നൂറ്റാണ്ടിൽ ഇംപീരിയൽ ജപ്പാന്റെ ഉയർച്ചയുടെ ഏറ്റവും വലിയ നാശനഷ്ടങ്ങളിലൊന്ന് ചൈനയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ടോക്കിയോ ചൈനയെ ആക്രമിച്ചപ്പോൾ രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. ഡ്രാഗൺ തകർന്നു നാമാവശേഷമായി . അമേരിക്കയടക്കമുള്ള സഖ്യകക്ഷികൾ ജാപ്പനീസ് സൈന്യത്തെ ചെറുക്കുന്നതിന് തൊട്ടു മുമ്പ് വരെ നാൻജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ തുടങ്ങിയ നഗരങ്ങൾ ജാപ്പനീസ് സേനയുടെ കാൽ കീഴിലായിരുന്നു. ശത്രുക്കളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകൾ ആണ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ ചൈനീസ് ജനതയോടും ചൈനീസ് സൈന്യത്തോടും കാട്ടിയത്. സമാനതകളില്ലാത്ത ആ ക്രൂരതയ്ക്ക് ഒരു ന്യായീകരണവും ഇല്ല.

എന്നാൽ ആ ജപ്പാന്റെ നിഴൽ പോലും ഇന്ന് അവശേഷിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധാനന്തര ജപ്പാൻ സമാധാനം സ്വയം സ്വീകരിച്ച് ഭരണഘടനാപരമായി നിർബന്ധമാക്കിയ രാജ്യമാണ് . ജപ്പാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ജപ്പാനെ ആക്രമണായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്നും വിലക്കുന്നു, എന്നിരുന്നാലും രാജ്യം അടിയന്തിര ഘട്ടങ്ങൾക്കു വേണ്ടി പരിമിതമായ അളവിൽ ഒരു സ്വയം പ്രതിരോധ സേനയെ നിലനിർത്തുക മാത്രമാണ് ചെയ്യുന്നത് . എന്നാൽ അടുത്ത കാലങ്ങളിലായി സെൻകാക്കു ദ്വീപുകളിൽ ചൈന ടോക്കിയോയുമായി വാളെടുക്കുന്നത് തുടരുകയാണ്. സമാധാനം ഉപേക്ഷിച്ച് ചൈനീസ് ആക്രമണത്തിനെതിരെ സ്വയം തയ്യാറാകാൻ ഇത് ജപ്പാനെ നിര്ബന്ധിക്കുകയാണ്

ബീജിംഗ് അയൽവാസികളെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുമ്പോൾ, ജപ്പാൻ ഒരു സമാധാനശക്തിയായി തുടരുന്നത് ബുദ്ധിമുട്ടാണ്. ബീജിംഗ് ജാപ്പനീസ് ആശങ്കകളെ മാനിക്കാതിരിക്കുകയും എന്തൊക്കെ സംഭവിച്ചാലും ടോക്കിയോ ഒരു ശാന്തമായ ശക്തിയായി തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ , സ്വയം അടിച്ചേൽപ്പിച്ച സമാധാനത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുറത്തു വരാൻ ജപ്പാൻ ഇപ്പോൾ നിര്ബന്ധിതരായിരിക്കുകയാണ്. ഇതോടു കൂടിയാണ് , ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈതെ സുഗ, തന്റെ മുൻഗാമിയായ ഷിൻസോ അബെയുടെ പാത പിന്തുടർന്ന് വിവാദമായ യോശിക്കുനി യുദ്ധ ദേവാലയത്തിലേക്ക് ശരത്കാല ഉത്സവത്തോടനുബന്ധിച്ച് വഴിപാടുകൾ അയച്ചത്

 കമ്മ്യൂണിസ്റ്റ് ചൈനയുടെ വികാരങ്ങളെ ജാപ്പനീസ് നേതാക്കൾ മേലിൽ തരിമ്പും പരിഗണിക്കുകയില്ലെന്ന് ഈ സന്ദർശനങ്ങൾ തെളിയിച്ചിട്ടുണ്ട്. കിഴക്കൻ ചൈനാ കടലിന്റെ സെൻകാക്കു ദ്വീപുകളിലെ ജാപ്പനീസ് പരമാധികാരത്തിന്റെ മേൽ തുടർച്ചയായി വിട്ടുവീഴ്ച ചെയ്തു കൊണ്ട് ടോക്കിയോയെ ചൈനയ്ക്ക് മുന്നിൽ ഇനിയും ഒരു നിശബ്ദ രാഷ്ട്രമായി നില നിർത്താൻ കഴിയില്ല എന്ന് തന്നെയാണ് ഈ നടപടികൾ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം സൈനിക നിർമ്മാണവും ജപ്പാൻ ത്വരിതപ്പെടുത്തി, ജപ്പാൻ ഹെലികോപ്റ്റർ കാരിയറായ ജെ‌എസ് ഇസുമോയെ നവീകരിച്ചു കൊണ്ട് ഒരു ലൈറ്റ് എയർക്രാഫ്റ്റ് കാരിയറാക്കി മാറ്റാൻ ആരംഭിച്ചു. ഈ നവീകരണത്തിനുശേഷം, കപ്പലിന് ജപ്പാനിലെ പുതിയ എഫ് -35 ബി മിന്നൽ യുദ്ധവിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ജാപ്പനീസ് സൈനിക ചരിത്രത്തിന്റെ കഴിഞ്ഞ 75 വർഷത്തെ ആദ്യത്തെ നവീകരണമാണിത്. ടോക്കിയോ ഉടൻ തന്നെ മറ്റ് ഹെലികോപ്റ്റർ വാഹനങ്ങലും ഇതേ പോലെ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. ജപ്പാൻ തങ്ങളുടെ പുതിയ ക്ലാസ് അന്തർവാഹിനികളായ ടൈഗെ അതായത് ഒരു ഡീസൽ-ഇലക്ട്രിക് ഷോറിയു ക്ലാസ് അന്തർവാഹിനി പുറത്തിറക്കി. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു

ഈ സൈനിക സംഭവവികാസങ്ങൾ ജപ്പാൻ സമാധാനത്തിന്റെ ചങ്ങലകളിൽ നിന്ന് മാറി ഒരു കാലത്ത് ജപ്പാൻ ആയിരുന്ന പ്രൗഢവും ശക്തവുമായ രാഷ്ട്രമായി മാറുന്നതിന്റെ സാക്ഷ്യങ്ങളാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ ഇത് ആർക്കെങ്കിലും ദോഷം ചെയ്യുമെങ്കിൽ അത് ചൈനക്കാണ്. ജപ്പാൻ എന്നത് സ്വയം കുപ്പിയിൽ അടച്ചു വച്ചിരിക്കുന്ന ഒരു ഭൂതമാണ്, അതിന്റെ കുപ്പി തുറന്നു വിടുക മാത്രമല്ല അനാവശ്യമായി പ്രകോപിപ്പിക്കാനും ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെ ആകുമെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപരം ആയിരിക്കുകയില്ല. അല്പം ഭയന്ന് സംയമനം പാലിച്ചാൽ, തല മുഴുവൻ കത്തി പോകുന്നതിൽ നിന്നും കടലാസ് വ്യാളിക്ക് രക്ഷപ്പെടാം. സമുറായി അതിന്റെ ദീർഘമായ ഉറക്കത്തിൽ നിന്നും നിലവിൽ ഉണർന്നിരിക്കുകയാണ്. ഇനി അതിന്റെ വാളും കൂടെ ഉറയിൽ നിന്നും പുറത്തെടുപ്പിക്കാനാണ് ചൈനയുടെ ഭാവം എങ്കിൽ, കണ്ടറിയണം ചൈനേ നിങ്ങളുടെ കാര്യം എന്നേ പറയാനുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (2 hours ago)

ഗുരുതര പരിക്ക്  (5 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (5 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (5 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (5 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (6 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (6 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (6 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (7 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (7 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (7 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (7 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (8 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (8 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (8 hours ago)

Malayali Vartha Recommends