Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു

21 OCTOBER 2020 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതി പ്രധാനമായ ഒരു നീക്കത്തിലൂടെ ലോകത്തെ മൊത്തത്തിലും ചൈനയെ പ്രേത്യേകിച്ചും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യ . അതായത് മലബാർ സൈനിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയെ കൂടി പങ്കെടുക്കുവാൻ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടു കൂടി ഇത് വരെ അനൗപചാരികമായി ഔദ്യോഗികക തലത്തിൽ ഒതുങ്ങി നിന്ന ക്വാഡ് എന്ന നാൽവർ നയതന്ത്ര സഖ്യം ഇനി മുതൽ നാൽവർ സൈനിക സഖ്യമാകാൻ പോവുകയാണ്. അതെ ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു.

ഇന്ത്യ ചൈന അതിർത്തി തർക്കത്തിനിടയിലെ സുപ്രധാന നീക്കത്തിൽയുഎസും ജപ്പാനും ഇന്ത്യയും ചേർന്ന് സംയോജിതമായി നടത്താനിരിക്കുന്ന മലബാർ സൈനിക അഭ്യാസത്തിൽ ഓസ്ട്രേലിയയെ ക്ഷണിച്ചു കൊണ്ട് അവരുടെ പങ്കാളിത്തം കൂടി ഇന്ത്യ പ്രഖ്യാപിച്ചു,ഇതോടു കൂടി നാല് അംഗ രാജ്യങ്ങൾ തമ്മിലുള്ള ആദ്യത്തെ സൈനിക തലത്തിലുള്ള ഇടപെടലായി മാറാൻ പോവുകയാണ് മലബാർ സൈനിക അഭ്യാസം. അതായതു ചുരുക്കി പറഞ്ഞാൽ നാറ്റോ മോഡലിൽ സൈനിക കക്ഷിയായി രൂപം കൊള്ളാൻ പോവുകയാണ് ക്വാഡ്. ഇത് ചൈനക്ക് മലബാർ സൈനിക അഭ്യാസത്തിന്റെ രൂപത്തിൽ മരണ വാറന്റ് ആവുകയാണെന്ന് ഇതോടു കൂടി ഉറപ്പായിരിക്കുകയാണ്. ഇനി ചൈന മേഖലയിൽ നടത്തുന്ന ഏതൊരു ചെറിയ സൈനിക അധിനിവേശവും നേരിടാൻ പോകുന്നത് ഈ നാലു രാജ്യങ്ങളും അവരുടെ സംയോജിത സൈനിക ശക്തിയും ചേർന്നായിരിക്കും. അതായത് തായ്‌വാന്റെയും ഹോംഗ് കോങിന്റെയും ജപ്പാന്റെ കൈവശം ഉള്ള സെൻകാകു ദ്വീപിന്റെയും ഒക്കെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് ചുരുക്കം. ഇന്ത്യ, ജപ്പാൻ , അമേരിക്ക , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഒരു സംയോജിത സേനയെ നേരിടുക എന്നത് ചൈനയുടേത് മാത്രമല്ല ലോകത്തിലെ തന്നെ ഏതു രാജ്യത്തിന്റെയും ഏറ്റവും ഭയാനകമായ ദുസ്വപ്നം ആണെന്ന് മാത്രമേ പറയാനുള്ളു

1.3 ദശലക്ഷം ചതുരശ്ര മൈൽ വരുന്ന ദക്ഷിണ ചൈനാ കടലിനെ ചൈനയുടെ മാത്രം പരമാധികാര പ്രദേശമായിട്ടാണ് ബീജിംഗ് അവകാശപ്പെടുന്നത് . ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ സംയുക്തമായി അവകാശപ്പെടുന്ന ഈ പ്രദേശത്തെ കൃത്രിമ ദ്വീപുകളിൽ ചൈന സൈനിക താവളങ്ങൾ നിർമ്മിക്കുന്നുമുണ്ട്. സമീപ വർഷങ്ങളിൽ അതിന്റെ അയാൾ രാജ്യങ്ങൾക്ക് മത്സ്യബന്ധനം, ധാതു പര്യവേക്ഷണം തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് ബീജിംഗ് തടസ്സമായിട്ടുണ്ട്, വിഭവ സമൃദ്ധമായ സമുദ്ര പ്രദേശത്തിന്റെ പൂർണ്ണമായ ഉടമസ്ഥാവകാശം നൂറുകണക്കിനു വർഷങ്ങളായി ചൈനയുടേതാണെന്നാണ് അവർ അവകാശപ്പെടുന്നത്ക്വാഡിലെ വിദേശകാര്യ മന്ത്രിമാർ ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചു വരുന്ന സൈനിക നടപടികൾക്കെതിരെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകി കൊണ്ട് ടോക്കിയോയിൽ വച്ച് വിപുലമായ ചർച്ചകൾ നടത്തി വെറും ആഴ്ചകൾക്ക് ശേഷം മാത്രമാണ് ഓസ്ട്രേലിയൻ നാവികസേനയിലേക്കുള്ള ഇന്ത്യയുടെ ക്ഷണം എന്നത് എടുത്തു പറയേണ്ടതാണ്. അതെ സമയം ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ആഴമേറിയ ബന്ധത്തിന്റെ മറ്റൊരു സുപ്രധാന ഘട്ടമാണിതെന്ന് ഓസ്ട്രേലിയയുടെ പ്രതിരോധമന്ത്രി ലിൻഡ റെയ്നോൾഡ്സുമായുള്ള സംയുക്ത പ്രസ്താവനയിൽ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു . അടുത്ത മാസം ബംഗാൾ ഉൾക്കടലിലും അറേബ്യൻ കടലിലും ആയി നടക്കുവാൻ പോകുന്ന മലബാർ -2020 സൈനിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയും പങ്കെടുക്കുമെന്ന് അവർ കൂട്ടി ചേർത്തു.

ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ സംബന്ധിച്ചിടത്തോളം മലബാർ -2020 ഒരു വലിയ നാഴികകല്ലായിരിക്കുമെന്ന് റെയ്നോൾഡ്സ് പ്രസ്ഥാവിച്ചു .“മലബാർ സൈനിക അഭ്യാസങ്ങൾ പോലുള്ള ഉന്നത സൈനികാഭ്യാസങ്ങൾ ഓസ്‌ട്രേലിയയുടെ സമുദ്ര ശേഷി വർദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ അടുത്ത പങ്കാളികളുമായി പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും തുറന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ കൂട്ടായ ദൃഢ നിശ്ചയം പ്രകടിപ്പിക്കുന്നതിൽ പ്രധാനമാണ്,” റെയ്നോൾഡ്സ് കൂട്ടിച്ചേർത്തു

നാല് പ്രധാന ഇന്തോപസഫിക് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും പൊതു സുരക്ഷാ താൽപ്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവരുടെ പങ്കിട്ട ഇച്ഛാശക്തിയും മലബാർ അഭ്യാസം തുറന്നു കാണിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.“നമ്മുടെ പ്രദേശത്തുടനീളം സമാധാനവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവ ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് ഇത് വർദ്ധിപ്പിക്കും,” പെയ്ൻ കൂട്ടി ചേർത്തു

ചൈനയുടെ പ്രാദേശിക സ്വാധീനത്തിനെതിരെ ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവയുമായി കൂടുതൽ ആഴത്തിലുള്ള സൈനിക സഹകരണത്തിന് യുഎസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഉയർന്ന നിലവാരമുള്ള മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയ അതീവ താല്പര്യംകാണിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഇതിനു മുൻപ് ഒരു തവണ അതായത് 2007 ൽ ഇന്ത്യ , ജപ്പാൻ , അമേരിക്ക എന്നിവർ സംയുക്തം ആയി നടത്തുന്ന ഈ സൈനിക അഭ്യാസത്തിൽ ഒരു പ്രേത്യേക ക്ഷണിതാവായി ഓസ്‌ട്രേലിയയും പങ്കെടുത്തിരുന്നു.എന്നാൽ ചൈനയുടെ അപ്രീതിക്ക് പത്രമാകേണ്ടെന്ന് കരുതിയും അയൽക്കാരുമായി മേഖലയിൽ ഒരു സംഘർഷം ഉണ്ടാക്കേണ്ടെന്നു കരുതിയും പിന്നീട് വന്ന ഇന്ത്യൻ സർക്കാരുകൾ ഓസ്‌ട്രേലിയയെ തഴയുകയായിരിന്നു. 2007 ലെ പങ്കാളിത്തത്തിനുശേഷം ഓസ്‌ട്രേലിയ വീണ്ടും സംയുക്ത സൈനിക അഭ്യാസത്തിലേക്ക് തിരിച്ചു വരുകയാണ് .

അതായത് ഇതിൽ ഏറ്റവും രസകരമായ വസ്തുത എന്താണെന്നു വച്ചാൽ ക്വാഡ് എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ ഒരു നാൽവർ സൈനിക സഖ്യം ഏതാണ്ട് ഒന്നര ദശാബ്ദത്തിനു മുൻപ് തന്നെ ഈ പേരില്ലാതെ തന്നെ യാഥാർഥ്യം ആകേണ്ടതായിരിന്നു എന്നതാണ്. അന്ന് മുതൽ ഈയടുത്ത കാലം വരെ ഇത്തരത്തിലൊരു സഖ്യത്തെ അകറ്റി നിർത്തിയിരുന്നത്, മേഖലയിൽ സമാധാനം ആകാം എന്നും ചൈനയുമായി ഒരു ശത്രുത വേണ്ട എന്നുമുള്ള ഇന്ത്യയുടെ താല്പര്യമാണ്. വിനാശ കലെ വിപരീത ബുദ്ധി എന്നൊക്കെ പറയുന്ന പോലെ, ആ ഇന്ത്യയെ തന്നെ ആക്രമിച്ചു ശത്രു പക്ഷത്താക്കുന്നതിൽ ചൈന വിജയിച്ചിരിക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (3 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (4 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (4 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (4 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (4 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (5 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (5 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (5 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (6 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (6 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (6 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (6 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (7 hours ago)

Malayali Vartha Recommends