പുല്‍വാമ ആക്രമണത്തെ സംബന്ധിച്ചുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; പാകിസ്താന്‍ ഒരു തരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും അനുവദിക്കുന്നില്ല; പുല്‍വാമാനന്തര ഓപ്പറേഷനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്; പുല്‍വാമ എന്നത് മുഖാമുഖം വരുന്നു എന്നതിനുള്ള വിശാലമായ പദമാണ്; മലക്കം മറിഞ്ഞ് പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി
കഴിഞ്ഞ ദിവസങ്ങളിൽ പുല്‍വാമ ആക്രമണത്തെ സംബന്ധിച്ച് പാകിസ്ഥാൻ മന്ത്രി നടത്തിയ പ്രസ്തവാന ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ഞെട്ടൽ ഉളവാക്കിയതും ദേഷ്യം ജനിപ്പിക്കുന്നതും ആയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ചുകൊണ്ട് പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരിയാണ് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയത്. അതിനു ചുട്ട മറുപടി ഇന്ത്യ തിരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി.
പുല്‍വാമ ആക്രമണത്തെ സംബന്ധിച്ചുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഒരു തരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ചുകൊണ്ട് പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് അദ്ദേഹം മലക്കം മറിഞ്ഞിരിക്കുന്നതും പുതിയ വിശദീകരണം നൽകിയിരിക്കുന്നതും. ഫവദ് ചൗധരിയുടെ പുതിയ വാദം ഇങ്ങനെയാണ്. 'എന്റെ പ്രസ്താവന വളരെ വ്യക്തമാണ്. ബാലാക്കോട്ടിലെ പാകിസ്താന്‍ പ്രദേശത്തേക്ക് കടക്കാന്‍ ഇന്ത്യ തുനിഞ്ഞതിനെത്തുടര്‍ന്ന് ഞങ്ങള്‍ ഏറ്റെടുത്ത ഓപ്പറേഷന്‍ സ്വിഫ്റ്റ് റിസോര്‍ട്ടിനെ കുറിച്ചാണ് പറഞ്ഞത്. പുല്‍വാമാനന്തര ഓപ്പറേഷനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. പുല്‍വാമ എന്നത് മുഖാമുഖം വരുന്നു എന്നതിനുള്ള വിശാലമായ പദമാണെന്നും ' ഫവദ് ചൗധരി പറഞ്ഞു. എന്നാൽ ഇന്ത്യയെ അവരുടെ രാജ്യത്തിനകത്ത് നമ്മള്‍ ആക്രമിച്ചു. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണ് എന്നായിരുന്നു ദേശീയ അസംബ്ലിയില്‍ ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് നിഷേധിച്ച് പലപ്പോഴും അവർ രംഗത്ത് വന്നിരുന്നു. . പാകിസ്താനല്ല, കശ്മീരികളാണ് പുൽവാമയിൽ ആക്രമണം നടത്തിയതെന്നും ഭീകരവാദത്തിന്റെ ഇരയാണ് പാകിസ്താൻ. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരാക്രമണം നടത്തുന്നതിനെപ്പറ്റി ഞങ്ങൾക്ക് ചിന്തിക്കാൻ പോലുമാകില്ല എന്നും പലപ്പോഴും പാകിസ്ഥാന്റെ പ്രതിനിധികൾ പറഞ്ഞിട്ടുണ്ട്. .
https://www.facebook.com/Malayalivartha