2030--ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങുന്നു ;പ്രഖ്യാപനം ഉടൻ

ഡീസലിലും പൊട്രോളിലും ഓടുന്ന വാഹങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത് അല്ലെ .എന്നാൽ പെട്ടന്ന് ഈ വാഹനങ്ങൾ നിർത്തലാക്കിയാൽ എന്താവും സ്ഥിതി .ഒന്ന് ആലോചിച്ചു നോക്കൂ.പക്ഷെ സത്യമാണ് .ഇനി വരാനുള്ളത് ഇലട്രിക്കൽ യുഗമാണ് .അവിടെ പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾക്ക് സ്ഥാനം ഉണ്ടാവില്ല .അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .2030--ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
എന്നാല്‍, ഇന്ധനത്തിനൊപ്പം ഇലക്ട്രിക് കരുത്തും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 2030-ലെ നിരോധനം ബാധകമായേക്കില്ല. ഇത്തരം വാഹനം 2035 വരെ വില്‍ക്കാന്‍ അനുവദിക്കും. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.
ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.അതെ സമയം നേരത്തെ ഇന്ത്യയിലും 2030 ഓടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകള്‍ ഉണ്ടാവില്ല. പെട്രോളിയം ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും പ്രവർത്തന ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് 2030 ആകുമ്പോഴേക്ക് പൂർണമായും വൈദ്യുത വാഹനങ്ങളെ ആശ്രയിക്കാനൊരുങ്ങി ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്ത് വന്‍തോതില്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്നു കേന്ദ്ര ഊർജ സഹമന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ) വാർഷിക സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുത വാഹനങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ ഊർജിത ശ്രമം നടത്തുമെന്നും 2030 ല്‍ ഒരൊറ്റ ഡീസൽ, പെട്രോൾ കാർ പോലും രാജ്യത്ത് വിൽപ്പനയ്ക്കെത്തരുതെന്നാണു സർക്കാരിന്റെ മോഹമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















