ഓക്‌സ്ഫഡ് സര്‍വ്വകലാശാല കാന്റീനില്‍ നിന്നും ബീഫും ആട്ടിറച്ചിയും നിരോധിക്കുന്നു; തീരുമാനത്തെ അനുകൂലിച്ച് വിദ്യര്‍ത്ഥി സംഘടനകൾ; ആഗോളതാപനം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി

ഓക്‌സ്ഫഡ് സര്‍വ്വകലാശാല കാന്റീനില്‍ നിന്നും ബീഫും ആട്ടിറച്ചിയും നിരോധിക്കണമെന്ന തീരുമാനത്തെ അനുകൂലിച്ച് വിദ്യര്‍ത്ഥി സംഘടനകൾ രംഗത്ത് . ആഗോളതാപനം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരിക്കുകയാണ് .
മൂന്നില്‍ രണ്ട് ശതമാനം വിദ്യര്‍ത്ഥികളാണ് നിരോധനത്തിന് അനുകൂലമായി പ്രതികരിച്ചത്. എന്നാല്‍ സര്‍വ്വകലാശാലയുടെ ഈ നീക്കം മറ്റ് കോളേജുകളെ ബാധിക്കില്ലെന്നും വിദ്യാര്‍ത്ഥി സംഘടന ഉറപ്പു നല്‍കി കഴിഞ്ഞു . ലണ്ടന്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഗോള്‍ഡ്‌സ്മിത്ത്‌സും കേംബ്രിജ് സര്‍വ്വകലാശാലയും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഓക്‌സ്ഫഡ് സര്‍വ്വകലാശാല രംഗത്തെത്തിയത് എന്ന കാര്യം ശ്രദ്ധേയം .ഗോമാംസ വ്യവസായം അമിതമായ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു എന്ന ഗവേഷണത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു . വിദ്യര്‍ത്ഥി സംഘടന ഇതുസംബന്ധിച്ച് സര്‍വ്വകലാശാല അധികൃതരുമായി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ നിരോധനം ക്യംപസില്‍ ഏര്‍പ്പെടുത്തില്ല എന്നറിയിച്ചു .
https://www.facebook.com/Malayalivartha

























