ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നു ; അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കും; . മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് നീക്കം

അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈനയോട് ഇന്ത്യയ്ക്ക് ഉണ്ടായ പ്രശ്നങ്ങൾ ചില്ലറയല്ല. അതിന്റെ ആഘാതങ്ങളൂം പ്രത്യാഘാതങ്ങളൂം വേണ്ടുവോളം ലോകം മുഴുവൻ സാക്ഷിയായിരുന്നു. എന്നാൽ ഇതാ ലഡാക്ക് വിഷയത്തിന് പിന്നാലെ മറ്റൊരു കഠിനമായ നീക്കത്തിന് ഒരുങ്ങുകയാണ് ചൈന . പ്രകോപനമപരമായ മറ്റൊരു നീക്കം. അത്തരത്തിൽ ഉള്ള സൂചനകളും റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശമെന്ന് ചൈനീസ് കമ്പനി തലവനെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് . ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക് കഴിയുമെന്നും ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി .
അടുത്തവർഷം ആദ്യം നാഷനൽ പീപ്പിൾസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക എന്നും അറിയിച്ചു . മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് ചൈന ഇപ്പോൾ ഒരുങ്ങുന്നത് . ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വച്ചാകും അണക്കെട്ട് നിർമാണം നടത്തുന്നത് . ബ്രഹ്മപുത്ര നദിയുടെ തീരത്ത് മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അരുണാചൽ പ്രദേശിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മെഡോങ്. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ - ബംഗ്ലാദേശ് രാജ്യങ്ങളുടെ ആശങ്ക ഉയർത്തുകയും ചെയ്യും . ഭരണ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ യൂത്ത് ലീഗിന്റെ സാമൂഹിക മാദ്ധ്യമ പേജുകളിൽ കഴിഞ്ഞ ആഴ്ച അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രഹ്മപുത്രയിൽ ഇതിനോടകം തന്നെ ചൈന ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ് .
https://www.facebook.com/Malayalivartha

























