നാട്ടുകാരുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്തിൽ നിന്ന് രക്ഷനേടാൻ കാടിന്റെ സ്വച്ഛതയിൽ അഭയം തേടുന്ന ഒരമ്മയും മകനും ..നാട്ടുകാർ അവനെ കുരങ്ങനെന്ന് വിളിച്ച് പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോഴും മകൻ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഉറച്ചു വിശ്വസിച്ച് ആ അമ്മ
കാട്ടില്‍ മൃഗങ്ങള്‍ക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ ഒട്ടൊരു കൊതുകത്തോടെയാണ് നമ്മളെല്ലാം കണ്ടതും വായിച്ചതും .... അതൊക്കെ വെറും കഥകള്‍ മാത്രമാണെന്നും യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്നും കരുതിയവർക്ക് തെറ്റി.....നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസവും ഉപദ്രവവും സഹിയ്ക്കാൻ വയ്യാതെ കാടിന്റെ സ്വച്ഛതയിൽ അഭയം തേടുന്ന ഒരമ്മയും മകനും ആഫ്രിക്കയിൽ ഉണ്ട്.
അഞ്ച് മക്കളെ നഷ്ടപ്പെട്ടതിനു ശേഷം ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും വഴിപാടികള്‍ക്കും ശേഷം ഉണ്ടായ സാന്‍സിമാന്‍ എല്ലി എന്ന 21 -കാരനായ മകനെയും കൊണ്ട് ക്രൂരരായ നാട്ടുകാര്‍ക്ക് ഇടയില്‍ ജീവിക്കാന്‍ പാടുപെടുന്ന ഒരു അമ്മ. സാധാരണ മനുഷ്യന്റെ പെരുമാറ്റത്തില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് സാന്‍സിമാന്‍ എല്ലിയുടെ സ്വഭാവം . എങ്കിലും അവന്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിച്ച് ആശ്വസിക്കാൻ ശ്രമിക്കുകയാണ് ആ അമ്മ.
അവന് സംസാരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യുവാനോ സാധിക്കില്ല. മറിച്ച് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കും. അവന് അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ഒന്നും ഇഷ്ടമാകില്ല. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള എല്ലി സ്‌കൂളില്‍ പോയിട്ടില്ല. വനത്തിനുള്ളിലെ പഴങ്ങളും വാഴപ്പഴവും കഴിച്ചാണ് സാന്‍സിമാന്‍ എല്ലി ജീവിക്കുന്നത്. ചിലപ്പോള്‍ പുല്ലും ഭക്ഷിക്കും.
ഗ്രാമവാസികൾ അവനെ മനുഷ്യനായി കാണുന്നതേ ഇല്ല.. തരം കിട്ടിയാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും അവനെ തല്ലിയോടിക്കും .. അതുകൊണ്ട് തന്നെ അവന്‍ കാടുകളിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മൈക്രോസഫലി എന്ന രോഗാവസ്ഥയുള്ള എല്ലിയ്ക്ക് സാധാരണ മനുഷ്യന്റെ തലയേക്കാള്‍ വലുപ്പം കുറവാണ്. അവന്‍ ജനിക്കുമ്പോള്‍ ഒരു ടെന്നീസ് ബോളിന്റെ അത്ര മാത്രമേ അവന്റെ തലയ്ക്ക് വലിപ്പമുണ്ടായിരുന്നൂള്ളൂ എന്നാണ് അവന്റെ അമ്മ പറയുന്നത്. മൈക്രോസെഫാലി എന്ന രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാണ് ഇത്
അവന്റെ അസാധാരണമായ രോഗാവസ്ഥ കണ്ട് നാട്ടുകാര്‍ അവനെ കുരങ്ങനെന്ന് വിളിക്കുന്നതും കളിയാക്കുന്നതും എല്ലിയുടെ അമ്മയെ വളരെ വിഷമിപ്പിക്കുന്നു. നാട്ടുകാരെ ഭയന്ന് കാട്ടില്‍ കഴിയുന്ന അവന്‍ വേഗത്തില്‍ ഓടാനും മരങ്ങളില്‍ വലിഞ്ഞു കയറാനും ഒക്കെ പഠിച്ചു. ചിലപ്പോള്‍ ഓടിപ്പോകുന്ന അവന്‍ 230 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. അവന് പിന്നാലെ നടന്ന് അവനെ തിരികെ കൊണ്ടു വരാനുള്ള പെടാപാടിലാണ് ഈ അമ്മ.
ചിലപ്പോൾ ഓടിപോകാതിരിക്കുവാന്‍ കയര്‍ കൊണ്ടു കെട്ടിയിടാറുണ്ടെന്നും ആ 'അമ്മ പറയുന്നു.. എന്നാൽ കൂടുതല്‍ നേരം തന്റെ മകനെ കെട്ടിയിടാനും ആ അമ്മ മനസ്സിന് കഴിയില്ല. ഒരു മൃഗത്തെപ്പോലെ കണ്ട് കുട്ടികളും മുതിര്‍ന്നവരും അവനെ ശകാരിക്കുമ്പോഴും ഉപദ്രവിക്കുമ്പോഴും നിസ്സഹായ ആയി നോക്കി നില്‍ക്കാന്‍ മാത്രമേ ഈ അമ്മയ്ക്ക് ആകുന്നുള്ളൂ.
അയല്‍ക്കാര്‍ അവനെ മനുഷ്യനായി കാണാതെ കുരങ്ങായി കണ്ട് ഉപദ്രവിക്കുമ്പോഴും എല്ലിയുടെ അമ്മ ഈ വർഷങ്ങളിലെല്ലാം മകനെ സ്നേഹപൂർവ്വം പരിപാലിച്ചു. എന്നാൽ, ഇന്ന് അവരുടെ സാഹചര്യങ്ങളും മോശമായിക്കൊണ്ടിരിക്കുകയാണ് ... നാട്ടുകാർക്ക് അവൻ മൃഗമാണ്... എന്നാൽ പെറ്റമ്മയ്ക്ക് തന്റെ മകനെ തള്ളിക്കളയാൻ ആവില്ലല്ലോ...
https://www.facebook.com/Malayalivartha