എച്ച്1ബി വിസക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കി; അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പൗരന്മാരെ ജോലിയില്‍ എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഇനി ഇല്ല, ഇനി കൂടുതല്‍ തൊഴിലവസരങ്ങള്‍
പ്രവാസികളുടെ പ്രതീക്ഷകൾക്ക് ഒരുതിരി വെട്ടം നൽകുന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വിസക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തടഞ്ഞിരിക്കുകയാണ് യു.എസ് കോടതി. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പൗരന്മാരെ ജോലിയില്‍ എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ എച്ച്1ബി വിസ നിയന്ത്രണങ്ങള്‍ നൽകുന്നതിലൂടെ ലക്ഷ്യം വച്ചത്. കുടിയേറ്റ നിരോധന നയത്തിന് പിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങളും നടപ്പില്‍ വരുത്താനിരുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ നിലവില്‍ വരാനിരുന്ന നിയന്ത്രണങ്ങളാണ് നിലവിൽ കോടതി തടഞ്ഞിരിക്കുന്നത്.
മാത്രമല്ല, എച്ച്1ബി വിസയുള്ളവര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണമെന്നും വിസ ലഭിക്കാന്‍ പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമായിരുന്നു ട്രംപ് ഇതിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇതോടെ വിദേശ പൗരന്മാരെ കമ്പനികള്‍ ജോലിക്കെടുക്കുന്നതില്‍ കുറവ് വരുമെന്നും അതുവഴി അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നുമായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങള്‍ക്കെതിരെ കുടിയേറ്റ സമൂഹങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും ഒരുപോലെ എതിര്‍പ്പുകൾ ഉയർന്നിരുന്നു. തുടര്‍ന്ന് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. ഇവരുടെ അപേക്ഷയിലാണ് കോടതി വിധി പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha