പടിഞ്ഞാറൻ അരുണാചൽ പ്രദേശിനു സമീപം ചൈനയുടെ നുഴഞ്ഞ് കയറ്റം; ഉപഗ്രഹചിത്രത്തിൽ ഞെട്ടിക്കുന്ന കാഴ്ച്ച ; മൂന്നു ഗ്രാമങ്ങൾ പണിതെടുത്തു

ഇന്ത്യൻ അതിർത്തിയുടെ അരികിലായി പടിഞ്ഞാറൻ അരുണാചൽ പ്രദേശിനു സമീപം ചൈനയുടെ കള്ളകളി . മൂന്നു ഗ്രാമങ്ങൾ പണിതൊരുക്കി നെറിക്കെട്ട കളി തുടരുകയാണ് ചൈന. ഉപഗ്രഹചിത്രം പുറത്ത് വന്നതോടെയാണ് ഈ നെറിക്കെക്കേട് പുറം ലോകം അറിയുന്നത്. മൂന്നു ഗ്രാമങ്ങൾ നിർമിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത് . ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തികൾ ചേരുന്ന മുക്കവലയ്ക്കു സമീപമുള്ള ബും ലാ പാസിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയായാണ് ഗ്രാമങ്ങളെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഈ മൂന്ന് ഗ്രാമങ്ങളിലേക്കും താമസക്കാരെയും എത്തിച്ചു. ആദ്യ ഗ്രാമം 2020 ഫെബ്രുവരി 17ഓടെയായിരുന്നു പൂർത്തിയാക്കിയത്. ഇവിടെ 20 കെട്ടിടങ്ങളാണുള്ളത് . നവംബർ 28ഓടെ പണി പൂർത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അൻപതോളം നിർമിതികളുണ്ട്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്. ഇന്ത്യ– ചൈന അതിർത്തി സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ നീക്കമെന്നാണ് ഇപ്പോൾ ഉള്ള വിലയിരുത്തൽ.
‘അവകാശവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കടന്നുകയറ്റങ്ങൾ വർധിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടിയിലെ ചൈനീസ്, ടിബറ്റൻ അംഗങ്ങളെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത് എന്ന് ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചു കടന്നുകയറിയതു പോലെ, ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയൻ പ്രദേശങ്ങളിൽ നുഴഞ്ഞുകയറാൻ സമാന മാർഗങ്ങൾ ചൈന ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി .ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും വരുന്നത്. 2017ൽ ഇന്ത്യ– ചൈന സംഘർഷം ഉണ്ടായ ദോക്‌ലായ്ക്ക് 9 കിലോമീറ്റർ മാത്രം അകലെയായിരുന്നു ചൈനയുടെ പുതിയ ഗ്രാമം. അതിർത്തി മേഖലകളിൽ വ്യാപകമായി റോഡുകൾ നിർമിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന ശ്രമിക്കുന്നുണ്ട്. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ, അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി കഴിഞ്ഞു.
.ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം. ഗ്രാമങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ സേനാവിന്യാസം ശക്തമാക്കി. സമാധാനത്തിന് ഭംഗം ഉണ്ടാക്കുന്ന ഗൂഢനീക്കങ്ങള്‍ അപക്വവും പ്രകോപനപരവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു . അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങളുടെ നിര്‍മ്മാണമാണ് നടന്നിട്ടുള്ളത്. അതേസമയം അമേരിക്കന്‍ ഭൗമനിരീക്ഷണ ഏജന്‍സിയായ പ്ലാനറ്റ് ലാബ്സ് ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ചൈന പ്രതിരോധത്തിലായ്യിരിക്കുകയാണ് . ഇന്ത്യ- ചൈന- ഭൂട്ടാന്‍ മുക്കവലയ്‌ക്ക് അടുത്താണ് ഗ്രാമങ്ങള്‍. ബും ലാ ചുരത്തില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം ആണ് ഗ്രാമങ്ങളിലേയ്ക്ക് ഉള്ളത്. ദോക്‌ലാമില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രമെ ഇവിടെ നിന്ന് ദൂരം ഉള്ളു എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha



























