രണ്ടു വയസ്സുള്ള സ്വന്തം മകളെ പിതാവ് പീഡിപ്പിച്ചത് ആഴ്ചകളോളം; തല ട്രക്കിന്റെ വാതിലിലും ഡാഷ്ബോർഡിലും ഇടിച്ച് ട്രക്ക് ഡ്രൈവറായ പിതാവ് ആൽഫ്രഡ് കുട്ടിയെ കൊന്നു, എന്നാൽ അച്ഛന് സംഭവിച്ചത്...

രണ്ടു വയസ്സുള്ള സ്വന്തം മകളെ പിതാവ് പീഡിപ്പിച്ചത് ആഴ്ചകളോളം. കുട്ടിയുടെ തല ട്രക്കിന്റെ വാതിലിലും ഡാഷ്ബോർഡിലും ഇടിച്ച് ട്രക്ക് ഡ്രൈവറായ പിതാവ് ആൽഫ്രഡ് ബൗറോഗിയസ് (56) കൊലപ്പെടുത്തി. പിതാവിന്റെ വധശിക്ഷ നടപ്പാക്കി. വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യാന ഫെഡറൽ പ്രിസണിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. 2002ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ജൂലൈ മാസം പ്രസിഡന്റ് ട്രംപ് ഫെഡറൽ വധശിക്ഷ പുനഃസ്ഥാപിച്ചതു മുതൽ പത്താമത്തെ വധശിക്ഷയാണ് ഇപ്പോൾ നടപ്പാക്കിയത്. ഈയാഴ്ചയിലെ രണ്ടാമത്തെ വധശിക്ഷയാണിത്. ശിക്ഷ നടപ്പാക്കുന്ന ടേബിളിൽ കിടത്തിയശേഷം ഇരുകൈകളിലൂടെയും മാരകമായ പെന്റബാർബിറ്റോൾ എന്ന വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു. 20 മിനിറ്റുകൾക്കു ശേഷം രാത്രി 8.17ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു.
അതേസമയം മരണനിമിഷം വരെ ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കാൻ പ്രതി തയാറായില്ലെന്നു മാത്രമല്ല താൻ മകളെ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പിതാവ് ആണയിട്ട് പറയുകയും ചെയ്തു. എനിക്കെതിരെ ഗൂഢാലോചന നടത്തിയവരോട് ദൈവം ക്ഷമിക്കട്ടെ എന്നു കൂടി പറഞ്ഞാണ് ഇയാൾ മരിച്ചത്.
വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായതോടെ സ്പിരിച്വൽ അഡ്‌വൈസറെ കണ്ടതിനു ശേഷം തന്റെ അറ്റോർണിമാർക്കു വേണ്ടി പ്രാർഥിക്കുന്നതിനും പ്രതി സമയം കണ്ടെത്തിയിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച എല്ലാ അപ്പീലുകളും കോടതി തള്ളിയിരുന്നു.1896ൽ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡിന്റെ കാലത്തായിരുന്നു ഫെഡറൽ എക്സിക്യൂഷൻ രണ്ടക്കം (14) കടന്നിരുന്നത് തന്നെ. മാത്രമല്ല, ജനുവരിയിൽ മൂന്നു വധശിക്ഷ കൂടെ നടപ്പാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha



























