റഷ്യയുടെ കൊറോണ വാക്‌സിൻ സ്പുട്‌നിക് വി വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 91. 4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു ; കൊറോണയ്‌ക്കെതിരെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന സംരക്ഷണം ; ആകാംഷയോടെ ലോകം
കൊറോണയുടെ പ്രാരംഭഘട്ടം മുതൽ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്നതാണ് വാക്സിൻ.. ഈ രോഗത്തെ പിടിച്ചുകെട്ടാൻ വാക്സിന് കഴിയുമെന്ന് ചിന്ത ഉണ്ടായിരുന്നതിനാൽ ഏവരും ആകാംക്ഷയോടെ വാക്സിൻ ഉണ്ടാക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോളിതാ റഷ്യയുടെ വാക്സിനുമായി ബന്ധപ്പെട്ട് ശുഭകരമായ വാർത്തയാണ് പുറത്തുവന്നത്. റഷ്യയുടെ കൊറോണ വാക്‌സിൻ സ്പുട്‌നിക് വി വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 91. 4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോർട്ട്. സ്പുട്‌നിക് വി വാക്‌സിൻ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന പ്രകാരമാണ് 91.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന വിലയിരുത്തലിൽ എത്തിയത്
പരീക്ഷണത്തിൽ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്. സ്പുട്‌നിക് വി വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സ്പുട്‌നിക് വാക്‌സിൻ കൊറോണയ്‌ക്കെതിരെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന സംരക്ഷണം നൽകുമെന്ന് വാക്സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് ഫോർ എപ്പിഡമോളജി ആന്റ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിന്റ്‌സ്ബർഗ് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. അലക്സാണ്ടർ ജിന്റ്സ്ബറിന്റെ അഭിപ്രായത്തിൽ 96 ശതമാനം കേസുകളിലും സ്പുട്നിക് വി ഫലപ്രദമാണ്. ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഡിസംബർ രണ്ടിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രാജ്യവ്യാപകമായി വാക്സിനേഷൻ നടത്താൻ ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha