ചൈനക്ക് കനത്ത തിരിച്ചടി നൽകി അമേരിക്ക; ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്ബനികളെ അമേരിക്ക കരിമ്പട്ടികയില്‍, ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചൈനയ്‌ക്കെതിരെ യുഎസിന്റെ നിര്‍ണായക നീക്കം
ചൈനയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നൽകി അമേരിക്ക രംഗത്ത്. ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‍റെതാണ് ഈ നടപടി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഷവോമി.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനയ്‌ക്കെതിരെ യുഎസ് നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ഈ കമ്പനികള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതേത്തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്
അതോടൊപ്പം തന്നെ ഷവോമി, ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പേറഷന്‍, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് മേക്കര്‍ സെമികണ്ടക്ടര്‍ മാനുഫാക്‌ട്ചറിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊമാക്, ലോകോംഗ് ടെക്‌നോളജി കോര്‍പ്പറേഷന്‍, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്പറേഷന്‍, ഗ്ലോബല്‍ ടോണ്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, മൈക്രോ ഫാബ്രിക്കേഷന്‍ എക്യുപ്‌മെന്റ് എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റ് പ്രമുഖ കമ്പനികള്‍. ഈ കമ്പനികള്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് അമേരിക്ക ഇതിനു പിന്നാലെ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha