കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനില്‍; വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘത്തിന് പ്രവേശന അനുമതി നൽകിയത് വിവാദങ്ങൾക്ക് ഒടുവിൽ
കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം ചൈനയിലെ വുഹാനില്‍ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനില്‍ പ്രവേശിക്കാനുള്ള അനുമതി ചൈനീസ് ഭരണകൂടം സംഘത്തിന് നല്‍കിയത്.രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടര്‍ന്ന സംബന്ധിച്ചുള്ള പഠനങ്ങള്‍ സംഘം ആരംച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.
യുഎസ്, ഓസ്ട്രേലിയ, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടന്‍, റഷ്യ, നെതര്‍ലന്‍ഡ്, ഖത്തര്‍, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ദ്ധരാണ് സംഘത്തില്‍ ഉള്ളത്. രണ്ടാഴ്ചത്തെ ക്വാറന്‍ീന്‍ കാലാവധിയും കോവിഡ് പരിശോധനകളും പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ഭരണകൂടം അനുമതി നല്‍കുക. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യങ്ങള്‍ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചിരുന്ന ചൈന ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ പത്തംഗ വിദഗ്ദ്ധ സംഘത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പീറ്റര്‍ ബെന്‍ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കഴിഞ്ഞ ജൂലൈയില്‍ ചൈനയില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടത്തിന്റെ നിസഹകരണം മൂലം സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്നുമാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആരോപണം.
https://www.facebook.com/Malayalivartha