ഇസ്രേലി ചരക്കുകപ്പലിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഇറാനെന്ന് റിപ്പോര്‍ട്ട്; ഇസ്രേയല്‍ അയച്ച ചാരക്കപ്പലാണ് തകര്‍ത്തതെന്ന് ഇറാൻ വിശദീകരണം
ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഇസ്രേലി ഉടമസ്ഥതയിലുള്ള എംവി ഹീലിയോസ് റേ എന്ന ചരക്കുകപ്പലിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഇറാനാണെന്ന് റിപ്പോര്‍ട്ട്.
ഇറാന് ദിനപത്രമായ കെയാന്‍ ആണ് സ്ഫോടനത്തിന് പിന്നില്‍ ഇറാനും സഖ്യകക്ഷികളുമാണെന്ന് വെളിപ്പെടുത്തിയത്. ഇസ്രേയല്‍ അയച്ച ചാരക്കപ്പലാണ് തകര്‍ത്തതെന്നാണ് ഇറാന്റെ വാദം. പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു കപ്പലെന്നും പത്രം പറയുന്നു. ഒമാനില്‍നിന്ന് ഹോര്‍മുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചു. ഒന്നര മീറ്ററോളം വ്യാസമുള്ള രണ്ട് ദ്വാരങ്ങള്‍ കാണാം. ആളപായമില്ല.
https://www.facebook.com/Malayalivartha