Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഉയിർപ്പിന്റെ നാളുകൾ; ശാന്തമായി ചുഴലിക്കാറ്റും പേമാരിയും, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

07 APRIL 2021 05:45 PM IST
മലയാളി വാര്‍ത്ത

തെക്കുകിഴക്കൻ ഇന്തോനേഷ്യനിലെ മണ്ണിടിച്ചിലിലും പേമാരിയിലും ഉണ്ടായ കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ജനങ്ങളും രക്ഷാപ്രവർത്തകരും ഗവൺമെന്റും.

കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ ശക്തമാക്കിയപ്പോൾ പ്രദേശത്തെ ജനങ്ങളും ഇവർക്കൊപ്പം ചേർന്നു. അടിഞ്ഞുകൂടിയ ചെളിക്കിടയിലും മാലിന്യങ്ങൾക്കിടയിലും ഡസൻകണക്കിന് ആളുകളെയാണ് രക്ഷാപ്രവർത്തകർ തിരയുന്നത്.

 

 

കിഴക്കൻ നുസ തെൽഗാര ദ്വീപുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സേന ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ വീടുകൾ പൂർണമായും ഭാഗീകമായും തകർന്നവർ നിരവധിയാണ്. ഇവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

ഇവർക്ക് ആവശ്യമുള്ള വെള്ളവും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കാനും വേണ്ട നടപടികളും ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്. എത്രയും പെട്ടന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആവശ്യപ്പെട്ടു. ​

പലഭാഗത്തും റോഡുകൾ പൂർണമായും തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയുള്ള രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നിരിക്കെ ഹെലികോപ്റ്റർ വഴിയോ കടൽമാർഗമോ ദുരിതബാധിതമേഖലയിൽ എത്താനാണ് പ്രസിഡന്റിന്റെ നിർദ്ദേശം.

 

 

 

അതേസമയം, ദ്വീപിൽ പലപ്പോഴും ഇത്തരത്തിൽ മഴയും മണ്ണിടിച്ചിലും സാധാരണയാണെങ്കിലും ഇത്രയും കെടുതി ഇതാദ്യമാണെന്ന് കാലാവസ്ഥാ ഏജൻസി മേധാവി ദ്വിക്കോരിറ്റ കർണാവതി പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതിനാൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 150ഓളം പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിരുന്നു. രണ്ടായിത്തോളം കെട്ടിടങ്ങളും നൂറിലേറെ വീടുകളും പൂർണമായും നശിച്ചു.. എണ്ണായിരത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്.

 

പ്രളയത്തിൽ അകപ്പെട്ടവർക്ക് ആരോഗ്യ സേവന സഹായം,​ അവശ്യ സാധനങ്ങളുടെ ലഭ്യത,​ വീട് നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാൻ തിങ്കളാഴ്ച തന്നെ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ റോഡുകൾ തകർന്നതും വൈദ്യുത ബന്ധം മുറിഞ്ഞതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഒപ്പം ചെളിയും മറ്റും കുന്നുകൂടുന്നതും രക്ഷാപ്രവർത്തനത്തെ നല്ല രീതിയിൽ ബാധിച്ചു.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (7 minutes ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (17 minutes ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (19 minutes ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (28 minutes ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (47 minutes ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (1 hour ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (1 hour ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (2 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (2 hours ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (4 hours ago)

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം  (4 hours ago)

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു  (5 hours ago)

Malayali Vartha Recommends