Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഉയിർപ്പിന്റെ നാളുകൾ; ശാന്തമായി ചുഴലിക്കാറ്റും പേമാരിയും, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

07 APRIL 2021 05:45 PM IST
മലയാളി വാര്‍ത്ത

തെക്കുകിഴക്കൻ ഇന്തോനേഷ്യനിലെ മണ്ണിടിച്ചിലിലും പേമാരിയിലും ഉണ്ടായ കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ജനങ്ങളും രക്ഷാപ്രവർത്തകരും ഗവൺമെന്റും.

കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ ശക്തമാക്കിയപ്പോൾ പ്രദേശത്തെ ജനങ്ങളും ഇവർക്കൊപ്പം ചേർന്നു. അടിഞ്ഞുകൂടിയ ചെളിക്കിടയിലും മാലിന്യങ്ങൾക്കിടയിലും ഡസൻകണക്കിന് ആളുകളെയാണ് രക്ഷാപ്രവർത്തകർ തിരയുന്നത്.

 

 

കിഴക്കൻ നുസ തെൽഗാര ദ്വീപുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സേന ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ വീടുകൾ പൂർണമായും ഭാഗീകമായും തകർന്നവർ നിരവധിയാണ്. ഇവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

ഇവർക്ക് ആവശ്യമുള്ള വെള്ളവും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കാനും വേണ്ട നടപടികളും ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്. എത്രയും പെട്ടന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആവശ്യപ്പെട്ടു. ​

പലഭാഗത്തും റോഡുകൾ പൂർണമായും തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയുള്ള രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നിരിക്കെ ഹെലികോപ്റ്റർ വഴിയോ കടൽമാർഗമോ ദുരിതബാധിതമേഖലയിൽ എത്താനാണ് പ്രസിഡന്റിന്റെ നിർദ്ദേശം.

 

 

 

അതേസമയം, ദ്വീപിൽ പലപ്പോഴും ഇത്തരത്തിൽ മഴയും മണ്ണിടിച്ചിലും സാധാരണയാണെങ്കിലും ഇത്രയും കെടുതി ഇതാദ്യമാണെന്ന് കാലാവസ്ഥാ ഏജൻസി മേധാവി ദ്വിക്കോരിറ്റ കർണാവതി പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതിനാൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 150ഓളം പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിരുന്നു. രണ്ടായിത്തോളം കെട്ടിടങ്ങളും നൂറിലേറെ വീടുകളും പൂർണമായും നശിച്ചു.. എണ്ണായിരത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്.

 

പ്രളയത്തിൽ അകപ്പെട്ടവർക്ക് ആരോഗ്യ സേവന സഹായം,​ അവശ്യ സാധനങ്ങളുടെ ലഭ്യത,​ വീട് നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാൻ തിങ്കളാഴ്ച തന്നെ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ റോഡുകൾ തകർന്നതും വൈദ്യുത ബന്ധം മുറിഞ്ഞതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഒപ്പം ചെളിയും മറ്റും കുന്നുകൂടുന്നതും രക്ഷാപ്രവർത്തനത്തെ നല്ല രീതിയിൽ ബാധിച്ചു.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (4 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (5 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (11 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (12 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (12 hours ago)

Malayali Vartha Recommends