Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

കൊട്ടാരത്തിന് ബലം കിട്ടാൻ ഇരുപതുകാരിയെ നരബലി കഴിച്ചു...ആകാശത്തേക്കു നോക്കിക്കിടക്കുന്ന മൃതദേഹങ്ങൾ...സ്ത്രീയോ പുരുഷനോ എന്നു തിരിച്ചറിയാനാകാത്ത വിധം ഇടുപ്പെല്ല് നശിച്ചു...

16 SEPTEMBER 2021 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ

ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..

ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..

ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..

ചൈന, ജപ്പാന്‍, ഗ്രീസ്, ഇന്ത്യ, ടാന്‍സാനിയ... ലോകമെമ്പാടും ഉള്ള എല്ലാ സംസ്‌കാരത്തിനും പറയാനുണ്ട് മനുഷ്യകുരുതിയുടെ കഥ. ഒന്നെങ്കില്‍ ഇഷ്ട ദൈവത്തെ പ്രീതിപ്പെടുത്താന്‍, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍, നല്ല കൃഷിലാഭം ഉണ്ടാകാന്‍, യുദ്ധം ജയിക്കാന്‍, മാനം രക്ഷിക്കാന്‍, നാട് ഭരിക്കുന്നവരുടെ ആരോഗ്യം നന്നാവാന്‍, കാരണങ്ങള്‍ പലതാണ്.ഇന്ത്യയിലുൾപ്പെടെ ഇന്നും പലയിടത്തും ഒരു അന്ധവിശ്വാസം പ്രചാരത്തിലുണ്ട്.

 

 

 

 

 

നരബലിയുടെ കാര്യത്തിൽ ദക്ഷിണ കൊറിയയും ഒട്ടും പിന്നിലായിരുന്നില്ല എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. കൊറിയയിലെ സില്ല രാജവംശത്തിന്റെ കാലത്തും നരബലി നടത്തിയിട്ടുണ്ടത്രേ! അതും കെട്ടിടങ്ങൾക്കും കൊട്ടാരങ്ങൾക്കും ബലം പകരാൻ വേണ്ടിത്തന്നെ. ബിസി 57 മുതൽ എഡി 935 വരെ കൊറിയ ഭരിച്ചിരുന്നവരാണ് സില്ല രാജവംശം. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജവംശങ്ങളിലൊന്നാണിത്. രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഗ്യോങ്ജുവിലെ വോൽസിയോങ് പാലസ്. മൂൺ കാസിൽ എന്നും ഇതിനു പേരുണ്ട്.

 

 

 

 

 

2017ൽ ഈ കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ചുമരിനു താഴെനിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചു. ഒരു പുരുഷന്റേതും സ്ത്രീയുടേതുമായിരുന്നു അത്. ഇരുവർക്കും ഏകദേശം 50 വയസ്സ് പ്രായമെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. അവർക്കു സമീപത്തുനിന്ന് പലതരം മൃഗങ്ങളുടെയും അസ്ഥികൾ ലഭിച്ചിരുന്നു. അപ്പോഴൊന്നും അതൊരു നരബലിയുടെ സൂചനയായി ഗവേഷകർക്കു തോന്നിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ അവിടെ ഉദ്ഖനനം നടത്തിയ ഗവേഷകർക്ക് ഒരു അസ്ഥികൂടം കൂടി ലഭിച്ചു. നീളം കുറവായതിനാൽ ആദ്യം അതൊരു കുട്ടിയുടേതാണെന്നാണു കരുതിയത്. സ്ത്രീയാണോ പുരുഷനാണോ എന്നു തിരിച്ചറിയാനാകാത്ത വിധം അതിന്റെ ഇടുപ്പെല്ല് നശിച്ചിരുന്നു.

 

 

 

 

 

 

 

അസ്ഥികൂടത്തിന്റെ പല്ലെടുത്ത് പഴക്കപ്പരിശോധന നടത്തി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടേതാണെന്നു തെളിഞ്ഞു. അവൾക്ക് ഏകദേശം 20 വയസ്സുണ്ടായിരുന്നു. നാലര അടിയായിരുന്നു അസ്ഥികൂടത്തിന്റെ നീളം. അതിനാലാണ് കുട്ടിയാണെന്ന് ആദ്യം കരുതിയിരുന്നത്. നേരത്തേ രണ്ടു പേരുടെ അസ്ഥികൂടം ലഭിച്ചതിന് രണ്ടടി മാറി മാത്രമായിരുന്നു ഇരുപതുകാരിയുടെ മൃതദേഹം. ഇവയ്ക്കു സമീപത്ത് യാതൊരു കേടുപാടുമില്ലാതെ ഒരു മൺകലവും ഉണ്ടായിരുന്നു. അതിനകത്ത് മറ്റൊരു ചെറിയ പാത്രവും. മദ്യത്തിനു സമാനമായ എന്തോ വസ്തുവിന്റെ അവശിഷ്ടങ്ങളും മൺകലത്തിനടിയിൽ കാലം കുടിച്ചുവറ്റിക്കാതെ കിടന്നു. ഇതെല്ലാം ഒരുമിച്ചു ചേർത്തു നോക്കിയപ്പോൾ ഗവേഷകർക്ക് ഒരു കാര്യം വ്യക്തമായി–സംഗതി നരബലിയാണ്.

 

 

 

 

 

 

 

 

ആകാശത്തേക്കു നോക്കിക്കിടക്കുന്ന നിലയിലായിരുന്നു മൂന്നു മൃതദേഹങ്ങളും. മരണവെപ്രാളമൊന്നും കാണിച്ചിട്ടില്ല. പെൺകുട്ടിയ്ക്കാകട്ടെ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനർഥം അവൾ താഴ്‍‌ന്ന വിഭാഗത്തിൽപ്പെട്ടതാണെന്നായിരുന്നു. നാലാം നൂറ്റാണ്ടിലായിരുന്നു കൊട്ടാരത്തിന്റെ നിർമാണവും ആരംഭിച്ചത്. അതിനാൽ മൃഗങ്ങൾക്കൊപ്പം മനുഷ്യരെയും ബലി കഴിപ്പിച്ചതിന്റെ അടയാളമായിരിക്കാം പെൺകുട്ടിയുടെ മൃതദേഹമെന്നും ഗവേഷകർ പറയുന്നു.

യുനെസ്കോ അംഗീകരിച്ച, ലോക പൈതൃക പദവി ലഭിച്ച ഇടമാണ് വോൽസിയോങ് പാലസ്. 2017ൽ ഇവിടെനിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. കൊറിയയിൽ വമ്പൻ കെട്ടിടങ്ങൾ നിർമിക്കുന്നതിനു മുൻപ് പെൺകുട്ടികളെ ബലി നൽകുന്നു എന്ന പേടിപ്പിക്കുന്ന ഒരു മിത്തും കാലങ്ങളായി പ്രചരിച്ചിരുന്നു. എന്നാൽ പുരാവസ്തു ഗവേഷകരുടെ പരിശോധനയിലാണ് ഇത് നാലാം നൂറ്റാണ്ടിലെയാണെന്നു തെളിഞ്ഞത്. പെൺകുട്ടിയെ അടക്കം ചെയ്ത് പിന്നെയും ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് മറ്റു രണ്ടു പേരെ അടക്കം ചെയ്തതെന്നും പഴക്കം സംബന്ധിച്ച തെളിവ് വ്യക്തമാക്കുന്നു.

 

 

 

 

 

 

 

അങ്ങനെയെങ്കിൽ കൃത്യമായ ഇടവേളകളിൽ നരബലി നടന്നെന്നു വേണം കരുതാൻ. ഏകദേശം 50 വർഷത്തോളമെടുത്താണ് വോൽസിയോങ് പാലസ് പണി കഴിപ്പിച്ചത്. നേരത്തേയും കൊറിയയിലെ പല കെട്ടിടങ്ങൾക്കു സമീപത്തുനിന്നും അസ്ഥികൂടങ്ങൾ ലഭിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തലിന്റെ സാഹചര്യത്തിൽ അവയെല്ലാം നരബലി ആയിരുന്നോയെന്നു പരിശോധിക്കാനിരിക്കുകയാണ് ഗവേഷകർ.

 

 

 

 

 

 

നേരത്തെ 32 കപടപുരോഹിതന്മാരെയാണ് ടാന്‍സാനിയയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2000 ന് ശേഷം 75 ഓളം ആളുകളെ കൊന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.പുരാതന ഈജിപ്റ്റിലും ചൈനയിലും, മരണാനന്തര ജീവിതത്തില്‍ രാജാവിനെ സേവിക്കുന്നതിനായി അടിമകളെ അവരുടെ ശരീരത്തോടൊപ്പം ജീവനോടെ അടക്കം ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (4 hours ago)

ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു  (5 hours ago)

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി  (5 hours ago)

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

കാറുമായി റോഡിലിറങ്ങി 16കാരന്‍ കാട്ടിക്കൂട്ടിയത്?  (5 hours ago)

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (7 hours ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (8 hours ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (9 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (10 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (10 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (11 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (11 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (11 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (12 hours ago)

Malayali Vartha Recommends