അഫ്ഗാന്റെ മണ്ണിൽ തീവ്രവാദം വളരരുത്; അഫ്ഗാനിസ്ഥാനിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണം ; കനത്ത താക്കീതുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

അഫ്ഗാന്റെ മണ്ണിൽ തീവ്രവാദം വളരരുത്...... കനത്ത താക്കീതുമായി ഇന്ത്യ......ഇന്ത്യയുടെ ഗർജ്ജന സ്വരത്തിൽ വിറങ്ങലിച്ച് താലിബാൻ... അഫ്ഗാനിസ്ഥാനിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ തന്റെ ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാൻ വീണ്ടും ഇന്ത്യ ഇത്തരത്തിലൊരു താക്കീത് നൽകുമ്പോൾ അത് എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് എന്നത് ശ്രദ്ധേയമാണ്. വിദേശകാര്യ മന്ത്രിമാരുടെ ജി 20 ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രി അഫ്ഗാന് താക്കീത് നൽകിയത്. ഐക്യരാഷ്‌ട്ര സഭയുടെ 76ആം പൊതുസമ്മേളനത്തിന്റെ ഭാഗമായാണ് ന്യൂയോർക്കിൽ ജി 20 ഉച്ചകോടി സംഘടിപ്പിച്ചത്.
അഫ്ഗാനിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ആഗോള സമൂഹം ഒത്തുചേരണമെന്ന് അദ്ദേഹം ശക്തമായ ആവശ്യമുന്നയിച്ചിരിക്കുകയാണ്. സഹായം ചെയ്യുന്നവർക്ക് തടസ്സമില്ലാതെ നേരിട്ടുള്ളതുമായ പ്രവേശനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്താന്റെ മണ്ണിനെ ഒരു തരത്തിലും ഭീകരവാദത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന താലിബാന്റെ പ്രതിബദ്ധത നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു . അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിശാലമായ ഒരു ഉൾക്കൊള്ളലാണ് ലോകം പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
അതേസമയം താലിബാൻ ലോക രാഷ്ട്ര നേതാക്കന്മാരിൽ നിന്നും തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാനെ ലോകരാജ്യങ്ങളിൽ ഏറിയ പങ്കും അംഗീകരിക്കാതിരിക്കുന്നത് ഭരണകൂടത്തിന് വമ്പൻ തിരിച്ചടി തന്നെയാണ് സമ്മാനിക്കുന്നത്.
സാർക് ഉച്ചകോടിയിൽ അംഗത്വം നേടാൻ ശ്രമം നടത്തിയ താലിബാൻ രാജ്യങ്ങൾ അംഗീകരിക്കാതായതോടെ അവിടെ പരാജിതരായി. പാകിസ്താനാണ് താലിബാന് വേണ്ടി ആവശ്യം അറിയിച്ചത്. പക്ഷേ മറ്റു രാജ്യങ്ങൾ ഒന്നും അംഗീകരിച്ചില്ല. ഇതോടെ ഉച്ചകോടി റദ്ദാക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ ഏറ്റവും പുതിയ ആവശ്യം ഇപ്പോൾ യുഎന്നിൽ അഭിസംബോധന ചെയ്ത് സംസാരിക്കണം എന്നതാണ്.
കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭ സമ്മേളനം അവസാനിക്കുന്ന തിങ്കളാഴ്ച തങ്ങളുടെ പുതിയ പ്രതിനിധിയെ സംസാരിക്കാൻ അനുവദിക്കണം എന്നതായിരുന്നു താലിബാൻ ഉയർത്തിയ ആവശ്യം.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുട്ടാഖി യുഎൻ മേധാവി അന്റോണിയോ ഗുട്ടേറസിന് കത്ത് നൽകി. ഇപ്പോൾ അഫ്ഗാൻ പ്രതിനിധിയായി ഐക്യരാഷ്‌ട്ര സഭയിലുള്ളത് ഗുലാം ഇസാക്‌സായി ആണ്.
പക്ഷേ യുഎന്നിന് താലിബാൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് ഇസാക്‌സായിയെ താലിബാന്റെ പ്രതിനിധിയായി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ്. അഷറഫ് ഗാനി സർക്കാർ കാലത്ത് നിയമിച്ച ഇസാക്‌സായിയെ സ്ഥാനത്ത് നിന്നും നീക്കാൻ വേണ്ടിയാണ് താലിബാൻ ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















