ഭൂലോക ദുരന്തമാണെന്ന് വീണ്ടും തെളിയിച്ച് പാക്കിസ്ഥാൻ... ഉദ്യോഗസ്ഥർ കഴിച്ചത് 27 ലക്ഷത്തിന്റെ ബിരിയാണി... കണ്ണുതള്ളി ഇമ്രാൻ

കഴിഞ്ഞയാഴ്ചയായിരുന്നു സുരക്ഷാ വീഴ്ചയുണ്ടെന്ന കാരണം കാണിച്ച് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പിന്മാറിയത്. പാക്കിസ്താന് ഏറെ അപമാനം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്. ന്യൂസിലാൻഡ് ടീം പാകിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാക് ഭീകര സംഘടനയായ ടെഹ്‌റേക്ക് ഇ താലിബാൻ പാകിസ്ഥാന്റെ നേതാവ് എഹ്സാനുള്ള എഹ്സാന്റെ പേരിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് അധികൃതർക്ക് ഒരു ഭീഷണി സന്ദേശം അയച്ചിരുന്നു.
പാകിസ്ഥാനിൽ എത്തിയാൽ ടീമംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന സന്ദേശമായിരുന്നു അവർക്ക് ലഭിച്ചത്. എന്നാൽ അത് കൂട്ടാക്കാതെ പാകിസ്ഥാനിൽ എത്തിയ ന്യൂസിലാൻഡ് മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യടനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എത്ര കേണപേക്ഷിച്ചുട്ടും അവർ തിരികെയെത്താൻ കൂട്ടാക്കിയില്ല.
കിവീസിനായി കനത്ത സുരക്ഷാ സജ്ജീകരണങ്ങളായിരു്നനു പാക്കിസ്ഥാൻ ഏർപ്പെടുത്തിയത്. എന്നിട്ടും പരമ്പരയ്ക്ക് തൊട്ട് മുന്നേ അവർ രാജ്യം വിടുകയായിരുന്നു. പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ന്യൂസീലന്റ് ഈ പരമ്പര റദ്ദാക്കിയത്.
ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായി കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ആഴം മനസ്സിലാക്കാവുന്ന ഒരു പുതിയ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതും കൗതുകകരമായ കാര്യമെന്തെന്നാൽ ഭക്ഷണ കണക്കാണ് അവർ പുറത്ത് വിട്ടത്. അതും കേവലം ബിരിയാണി കഴിച്ചതിന്റെ.
ന്യൂസീലന്റ് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണിയുടെ ബില്ലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവർ 27 ലക്ഷം രൂപയ്ക്കാണ് ബിരിയാണി കഴിച്ചിരിക്കുന്നത്. പാക്കിസ്താനിലെ അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇതുകൂടാതെ പാകിസ്താന്‍ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു.
ഇവര്‍ക്കെല്ലാം ഒരു ദിവസം രണ്ട് നേരം ബിരിയാണി നല്‍കിയിരുന്നു. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്ല് ഇപ്പോൾ കിട്ടിയിരിക്കുന്നത്. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാകിസ്താനില്‍ പരമ്പരയ്‌ക്കെത്തിയ ന്യൂസീലന്റ് അവസാന നിമിഷം പിന്മാറുകയായിരുന്നു. മൂന്നു ഏകദിനവും അഞ്ച് ട്വന്റി-20യുമാണ് പരമ്പരയിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















