കൊച്ചു കുട്ടികളെ കൊന്ന് രക്തം കുടിക്കുന്ന സൈക്കോ; പതിനഞ്ച് വയസില്‍ താഴെയുള്ള പത്തോളം കുഞ്ഞുങ്ങളെ കൊന്ന് രക്തം കുടിച്ച 20 വയസുള്ള മാസ്റ്റന്‍ വഞ്ചാല എന്ന കൊടും ക്രിമിനൾ ജയില്‍ ചാടി വീട്ടിലെത്തി, കൂട്ടത്തോടെ പാഞ്ഞെത്തിയെ ജനം തല്ലിക്കൊന്നു
കൊച്ചു കുട്ടികളെ തിരഞ്ഞുപിടിച്ച് കൊന്ന് രക്തം കുടിക്കുന്ന സൈക്കോ സീരിയല്‍ കില്ലറിനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലിക്കൊന്നു. കെനിയയില്‍ ആണ് സംഭവം. പത്തോളം കുഞ്ഞുങ്ങളെ കൊന്ന് രക്തം കുടിച്ച 20 വയസുള്ള മാസ്റ്റന്‍ വഞ്ചാല എന്ന കൊടും ക്രിമിനൽ ജയില്‍ ചാടി വീട്ടിലെത്തുകയായിരുന്നു. ഇതറിഞ്ഞെത്തിയ ഗ്രാമീണര്‍ തല്ലിക്കൊല്ലുകയായിരുന്നു. പതിനഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോവുകയും മയക്കുമരുന്ന് കുത്തിവച്ച് ബോധം കെടുത്തിയ ശേഷം ഞരമ്പ് മുറിച്ച് കൊലപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി.
ഇതിനുശേഷം മൃതദേഹങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്തെ ഓടകളില്‍ ഉപേക്ഷിക്കുകയും ചെയ്യും. കുട്ടികളുടെ ചോര ഇയാള്‍ കുടിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കവെയാണ് അപകടകാരിയായ കൊടും കുറ്റവാളി പൊലീസിന്റെ കയ്യില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.
അതോടൊപ്പം തന്നെ ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സ്വന്തം നാട്ടുകാര്‍ തന്നെ ഇയാളെ തല്ലിക്കൊന്നതായുള്ള വാർത്തകൾ പുറത്ത് വന്നത്. ജയില്‍ ചാടി വീട്ടിലെത്തിയ ഇയാളെ മാതാപിതാക്കള്‍ പുറത്താക്കിയിരുന്നു. സമീപവാസികളുടെ കയ്യില്‍ കിട്ടിയതോടെ അവര്‍ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്.
അതേസമയം സംഘമായി എത്തിയ നാട്ടുകാര്‍ ഇയാളെ തല്ലിക്കൊന്ന ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇയാളെ പിടികൂടുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിക്കുകയുണ്ടായിരുന്നു. കെനിയന്‍ തലസ്ഥാനമായ നെയിറോബിയിലെ അതീവസുരക്ഷാ ജയിലില്‍നിന്നും ഇയാള്‍ രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha