സൗദി യാത്രാ വിലക്കിലേക്ക്? കോവിഡ് കുതിച്ചുയരുന്നു; ഒമൈക്രോൺ അതിവേഗ വ്യാപനം; സൗദി അറേബ്യയിൽ വൻതോതിൽ കോവിഡ് വ്യാപനം ഉണ്ടായേക്കും

കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സൗദിയിൽ യാത്രാവിലക്ക് നടപ്പാക്കേണ്ടിവരില്ലെന്ന് ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ നേരിടുന്നതിൽ സമൂഹം സുപ്രധാനനേട്ടങ്ങൾ കൈവരിച്ചു. തൊഴിലാളികൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിയതും നേരിട്ടുള്ള വിദ്യാഭ്യാസം പുനരാരംഭിച്ചതും നേട്ടങ്ങളുടെ ഭാഗമാണ്. തവക്കൽനാ ഉപയോഗിച്ച് സുരക്ഷാനിർദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാപ്രവർത്തനങ്ങളും ഇനിയും തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൗദിയിൽ പുതുതായി 3460 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 5,78,753 ആയി. ഇവരിൽ 5,46,614 പേർ രോഗമുക്തി നേടി. ഒരു മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 8893 ആയി. നിലവിൽ 23,246 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 141 പേരുടെ നില ഗുരുതരമാണ്.
സൗദി അറേബ്യയിൽ വൻതോതിൽ കോവിഡ് വ്യാപനം ഉണ്ടായേക്കാമെന്ന് സൗദി അറേബ്യ ആരോഗ്യമന്ത്രി ഫഹദ് അൽജാലജിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. ബൂസ്റ്റർ ഡോസുകൾ എടുത്തവർ പൂർണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ എല്ലാവരും വാക്‌സിനുകൾ പൂർത്തിയാക്കണം. വാക്സിൻ ക്ഷാമം രാജ്യത്തില്ല. രാജ്യത്ത് ഒമിക്രോൺ വകഭേദമാണ് പുതിയ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വ്യക്തമാക്കി. അതേസമയം കോവിഡ് വീണ്ടും വ്യാപിച്ചെങ്കിലും ലോക് ഡൗൺ ഇനി നടപ്പാക്കില്ല. അത്തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രോഗ വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമാണ് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. തിയറ്ററുകളിലെ ആകെ സീറ്റുകളിൽ, പകുതി പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ സാധിക്കുക. ഒരു കുടുംബം തിയറ്ററിൽ ഒന്നിച്ച് കയറിയാൽ അഞ്ചു പേർക്ക് ഒന്നിച്ചിരിക്കാം. തുടർന്നുളള രണ്ട് സീറ്റുകൾ ഒഴിച്ചിടണം എന്നാണ് നിർദ്ദേശം. അതേസമയം, രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. എല്ലായിടത്തും പൂർണ്ണമായും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മൂക്കും വായയും അടക്കം മറയുന്ന തരത്തിൽ മാസ്ക് ധരിക്കാൻ. നിർദ്ദേശം പാലിക്കാത്തവർക്ക് ആയിരം റിയാൽ പിഴ നൽകേണ്ടി വരും. കച്ചവട സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാളുകളിലും പൊതു സ്ഥലത്തും മാസ്ക് നിർബന്ധമാണ്. അതിനൊപ്പം കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി അറേബ്യയില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുകയാണ്. മുനിസിപ്പിലാറ്റികളുടെ നേതൃത്വത്തില്‍ വ്യാപക പരിശോധനകളാണ് രാജ്യത്തുടനീളം ഇപ്പോള്‍ നടക്കുന്നത്. ജിദ്ദയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 22 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ 6152 റെയ്‍ഡുകളില്‍ 47 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‍ക് ധരിക്കാതിരിക്കുക, ഉപഭോക്താക്കളുടെ ശരീര താപനില പരിശോധിക്കുന്നതില്‍ വീഴ്‍ച, സ്ഥാപനങ്ങളിലെ ആള്‍ക്കൂട്ടം, തവക്കല്‍ന ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്‍ച വരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha
























