ചുട്ട് പഴുത്ത് ഭൂമി ! കഴിഞ്ഞ ഏഴ് വർഷങ്ങൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങൾ; ലോകത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോഡ് താപനില ! കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം കൂട്ടിയെന്നും റിപ്പോർട്ട്

ലോകത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് യൂറോപ്യൻ യൂണിയൻ ശാസ്ത്രജ്ഞൻ. ആഗോള താപനത്തിന് കാരണമായ കാർബൺ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂട് കൂടാൻ കാരണം. യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ആണ് ഇഥ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ ഏഴ് വർഷമായിരുന്നു റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ വർഷങ്ങളെന്നും റിപ്പോർട്ട് പറയുന്നു. 2021 ൽ ശരാശരി ആഗോള താപനില 1.1-1.2 ഡിഗ്രി സെൽഷ്യസായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1850 മുതലുള്ള രേഖകള്‍ കണക്കിലെടുത്താണ് ഇക്കാര്യം പറയുന്നത്. അതേസമയം കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം വർധിപ്പിച്ചുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിന് മുൻപ് 2016 ലും 2020 ലുമാണ് ഏറ്റവും ഉയര്‍ന്ന താപം രേഖപ്പെടുത്തിയത്. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം രാജ്യങ്ങള്‍ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ആവാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും 2030 ഓടെ മാത്രമായിരിക്കും ഇതിന്റെ പ്രതിഫലനം ഉണ്ടാകുക.
ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചതോടു കൂടി ഉയര്‍ന്ന താപം വരും വര്‍ഷങ്ങളില്‍ കൂടാനാണ് സാധ്യത. യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ പ്രളയം മുതല്‍ സൈബീരിയ അമേരിക്ക എന്നിവിടങ്ങളിലെ കാട്ടുതീ വരെയുള്ള സംഭവങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറയ്ക്കാനുള്ള സൂചന നല്‍കുന്നു.കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും മീഥെയ്‌നിന്റെയും അളവ് 2021 ല്‍ റെക്കോഡ് ഉയരത്തിലായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് യൂറോപ്പിൽ റെക്കോഡ് ചൂടായിരുന്നു രേഖപ്പെടുത്തിയതെന്നും പഠനം പറയുന്നു. ഈ കാലാവസ്ഥാ മാറ്റം ഫ്രാൻസ്, ഹംഗറി എന്നിവിടങ്ങളിലെ കൃഷിയെ മോശമായി ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























