മസാജ് ചെയ്യുന്നതിനിടെ യുവതിയോട് 35ക്കാരന്റെ ലീലാവിലാസം; കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചു; പിടിവലിക്കിടെ യുവതിയുടെ കാലില്‍ മുറിവുകളുണ്ടായി; അയാളെ തള്ളി മാറ്റി ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ട് യുവതി; മസ്സാജ് സെന്ററിലെ ഭയാനകമായ നിമിഷങ്ങൾ; പ്രതിയെ പിടികൂടിയപ്പോൾ സംഭവിച്ചത് മറ്റൊന്ന് !

മസാജ് ചെയ്ത് കൈകൾ പോയത് അങ്ങോട്ടേക്ക്. അലറി വിളിച്ച് യുവതി. ഒടുവിൽ യുവാവിന് എട്ടിന്റെ പണി . മസാജ് തെറാപ്പിസ്റ്റിനെ അറസ്റ്റ് ചെയ്ത പോലീസ്. യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി . സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം അടച്ചുപൂട്ടുന്ന നടപടിയും പോലീസ് ചെയ്തു.
അമേരിക്കയിലെ ലാസ്‌വെഗാസിലായിരുന്നു സംഭവ വികാസങ്ങൾ അരങ്ങേറിയത്. കേസിലെ പ്രതി വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ്. മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും കുറ്റക്കാരനെ പിരിച്ചുവിട്ടതായി സ്ഥാപനം വ്യക്തമാക്കി.
ചോദ്യം ചെയ്യലില്‍ റിവേറോ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാത്രിയില്‍ മസാജിന് എത്തിയ യുവതിയായിരുന്നു പോലീസിൽ പരാതി കൊടുത്തത്. കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ റിവേറോ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചുവെന്ന് അവർ വ്യക്തമാക്കി. ഉടനെ അയാളെ തള്ളി മാറ്റുകയും ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതായി യുവതി വിവരിച്ചു.
യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പിടിവലിക്കിടെ യുവതിയുടെ കാലില്‍ മുറിവുകളുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞു. മൂന്ന് വര്‍ഷമായി താന്‍ മസാജ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നതായി റിവേറോ പറഞ്ഞതായി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-നാണ് ഇനി ഇയാളെ കോടതിയില്‍ ഹാജരാക്കുക.
കഴിഞ്ഞ മാസമായിരുന്നു മസാജിനിടെ 19 -കാരന്റെ ലിംഗം പിടിച്ച കേസില്‍ ഫ്രാങ്ക്ലിനിലുള്ള മസാജ് പാര്‍ലര്‍ ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ പാര്‍ലറില്‍പോയ പൊലീസ് ഉദ്യോഗസ്ഥനും തനിക്ക് ഇതേ ജീവനക്കാരിയില്‍നിന്നും സമാനമായ അനുഭവമുണ്ടായതായി പറഞ്ഞു.
ഇതേ ജീവനക്കാരി തന്റെയും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു , പൊലീസ് മസാജ് പാര്‍ലര്‍ അടച്ചുപൂട്ടുകയും ജീവനക്കാരിയെയും ഉടമയെയും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha