Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്നത്തെ ശ്രീലങ്ക നാളത്തെ പാകിസ്ഥാന്‍; ചൈന പണിതുടങ്ങി; ഇമ്രാന്‍ ഇറങ്ങിയാലും ഇല്ലെങ്കിലും നമ്മുടെ അയല്‍ രാജ്യത്തിന് സംഭവിക്കാന്‍ പോകുന്നത് ഇതാണ്

06 APRIL 2022 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇന്നത്തെ ശ്രീലങ്കയുടെ അവസ്ഥായാണ് നാളെ പാകിസ്താനില്‍ സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ദരുടെ പ്രവചനം. സാമ്പത്തീക പ്രതിസന്ധി ഇപ്പോള്‍ തന്നെ പാകിസ്ഥാനെ തുറിച്ചുനോക്കിത്തുടങ്ങി. എല്ലാം ശെരിയാക്കാം എന്ന വമ്പിളക്കി അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന് സമ്മാനിച്ചത് ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കടബാധ്യതയാണ്. ശ്രീലങ്കയെ പോലെയല്ല ആരാജ്യം. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉടലെടുത്താല്‍ ആ രാജ്യം ഒരു കലാപ ഭുമിയായി മാറും. നിലവില്‍ കടക്കെണി രൂക്ഷമാണെങ്കിലും. അത് സാധാരണക്കാരെ നേരിട്ട് രൂക്ഷമായി ബാധിക്കാന്‍ തുടങ്ങിയിട്ടില്ല. ശ്രീലങ്കയില്‍ ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തതാണ് ഒരു പ്രതിസന്ധി മറ്റൊന്ന് ചൈനയുടെ ശ്രീലങ്കയിലെ പദ്ധതികളും അതുമൂലമുണ്ടായ കടബാധ്യതയുമാണെങ്കില്‍. അത് രണ്ടും ഇന്ന് പാകിസ്ഥാനില്‍ ഉണ്ട്.

പാകിസ്ഥാനില്‍ ഇറക്കുമതി കുത്തനേ കൂടിയിരിക്കുകയാണ്. കയറ്റുമതിയെ അപേക്ഷിച്ച് 16 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് ഇടഞ്ഞു നിന്നുവെങ്കുലും ഇപ്പോള്‍ സഹായത്തിന് സൗദി നല്‍കുന്ന പണമാണ് പാകിസ്ഥാന്റെ ഏക ആശ്രയം. പക്ഷേ കടം കൂടുന്നതിനാല്‍ ഇനിയും കടം നല്‍കാനുള്ള സാധ്യത ഇല്ല. മാത്രമല്ല ഐ.എം.എഫ്. നല്‍കുന്ന സോഫ്റ്റ് ലോണുകള്‍ പോലെയല്ലിത്, പലിശ കൂടുതലാണ്. ചൈനപാക് സാമ്പത്തിക ഇടനാഴിയിലൂടെ മാത്രം 640 കോടി ഡോളറന്റെ കടം കയറി കല്‍ക്കരി ഇറക്കുമതി വലിയ ബാധ്യതയായിയിരിക്കുകയാണ് പാകിസ്ഥാന്. ഭീകരാക്രമണങ്ങള്‍ പദ്ധതിയില്‍ കൂടുതല്‍ ആഘാതം വരുത്തി വയ്ക്കുന്നുണ്ട്. രാജ്യത്ത പലതിനും ഇപ്പോള്‍ വില കുത്തനേ കൂടി. ഊര്‍ജ പ്രതിസന്ധിയും സിമന്റിന്റെ കുറവും അടുത്ത ആഴ്ചകളില്‍ പാകിസ്ഥാനില്‍ പ്രത്യക്ഷത്തില്‍ പ്രതിഭലിക്കും. അതോടെ പണപ്പെരുപ്പം വീണ്ടും കൂടി. ഇന്നത്തെ ശ്രീലങ്കയായി പാകിസ്ഥാന്‍ മാറും എന്നാണ് വിദഗ്ദരുടെ കണക്കു കൂട്ടല്‍.

ഈ സാമ്പത്തിക വര്‍ഷത്തെ വ്യാപാര കമ്മി 2800 കോടി ഡോളര്‍ കണക്കുകൂട്ടിയത് എട്ട് മാസമായപ്പോള്‍ തന്നെ 3200 കോടി ഡോളര്‍ കവിഞ്ഞു. ജൂണോടെ ഇത് 5000 കോടി ഡോളറില്‍ എത്തിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇറക്കുമതി നിയന്ത്രിക്കാനായില്ലെങ്കില്‍ 700 കോടി ഡോളറായി വിദേശനാണ്യശേഖരം കുറയാനുള്ള സാധ്യത കൂടുതലാണ്. കോടീശ്വരന്മാരുടെ വെളിപ്പെടുത്താത്ത നിക്ഷേപം, അത് വെളിപ്പെടുത്താതെ പുതിയ വ്യവസായത്തില്‍ നിക്ഷേപിക്കാനുള്ള പദ്ധതി വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്‍ അധികാരത്തിലെത്തിയ ശേഷം രൂപയുടെ മൂല്യം പകുതിയോളം ഇടിഞ്ഞതല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടുമില്ല. പാകിസ്ഥാനേക്കാള്‍ ചെറിയ രാജ്യമായ കസാഖിസ്ഥാനോട് പോലും കടം ചോദിക്കേണ്ട ഗതികേട് അവര്‍ക്കു വന്നത് സ്ഥിതി അവിടെ എത്ര മോഷമാണെന്ന് വെളിവാക്കുന്നുണ്ട്.. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വരെ ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

ഈ രാജ്യങ്ങളുട തകര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും ചൈനയാണ ഇവരുടെയൊക്കെ തന്ത്രപ്രധാന പങ്കാളി. ഇവിടെ ഒരു സംശയങ്ങള്‍ക്കും ഇടവയ്ക്കാതെ ആ രാജ്യങ്ങളുടെ കടം പെരുകുന്നതില്‍ ചൈനയുടെ കൈ സംശയിക്കേണ്ടതാണ്. കടം നല്‍കി കീഴടക്കുന്ന എക്കാലത്തെയും പതിവ് ശൈലി DEBT TRAP DIPLOMACY ആ ചൈനീസ് നയം തന്നെയാണ് പാകിസ്ഥാനും വിനയാകുന്നത്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി ഒരു ചെറിയ ഉദാഹരണം മാത്രം. ബോംബാക്രമണങ്ങള്‍ പതിവായിരുന്ന കാലത്താണ് ചൈനീസ് പ്രസിഡന്റ് 2013ല്‍ സാമ്പത്തിക ഇടനാഴിക്ക് തുടക്കം കുറിക്കുന്നത്. പവര്‍കട്ടും കുറഞ്ഞ വളര്‍ച്ചാ നിരക്കുമായി പ്രതിസന്ധി കാലത്തായിരുന്നു ഈ സഹായം. ഒമ്പത് വര്‍ഷം കൊണ്ട് ആ സ്വാധീനം വര്‍ധിച്ചു. ചൈനപാക് ഇടനാഴിക്ക് തുടക്കമിട്ട 2013 ല്‍ 4435 കോടി ഡോളായിരുന്ന ആ കടം ഇപ്പോള്‍ 10,000 കോടി ഡോളറോളറാണ്. ആകെ വിദേശകടത്തിന്റെ 30 ശതമാനത്തോളം ചൈനയ്ക്ക് മാത്രമാണെന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. പതിവ് പവര്‍ക്കട്ട് ഒരുപരിധി വരെ ഒഴിവാക്കിയത് ചൈനീസ് സഹായത്തില്‍ ഊര്‍ജോത്പാദനം വര്‍ധിപ്പിച്ചാണ്. പക്ഷേ അതിന്റെ പ്രത്യാഘാതം ഇനി പാകിസ്ഥാന്‍ ഇനി അനുഭവിക്കാന്‍ പോകുന്നതേ ഉള്ളൂ.. അതുപോലെതന്നെ 2016ല്‍ പാക് ഓഹരി വിപണിയിലെ 40 ശതമാനം ഓഹരികള്‍ ചൈനീസ് കണ്‍സോര്‍ഷ്യത്തിന് വിറ്റതിലും വലിയ അത്ഭുതമില്ല. 2018ല്‍ ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യല്‍ 19 കോടി ഡോളര്‍ നിക്ഷേപിച്ച് പാകിസ്താന്റെ ടെലിനോര്‍ മൈക്രോ ഫിനാന്‍സ് ബാങ്കിന്റെ 45 ശതമാനം ഓഹരിയും എടുത്തിരുന്നു. ഇതുകൂടാതെ ഫൈസലബാദില്‍ സെല്‍ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉണ്ടാക്കുകയും ചെയ്തു.

ഇത്രയും പോരേ പാകിസ്ഥാന്‍ എന്ന രാജ്യത്തെ ചൈനയ്ക്ക് നശിപ്പിക്കാം. ശ്രീലങ്കയില്‍ സംഭവിച്ചത് ഒന്നുമല്ല. പാകിസ്ഥാനില്‍ സംഭവിക്കാന്‍ പോകുന്നതാണ് ഏറ്റവും വലിയ ദുരന്തം എന്നത് അധികം വൈകാതെ ലോകം തിരിച്ചറിയും.

ഇതിനിടയിലാണ് ഇമ്രാന്‍ ഖാന്റെ കസേരക്കളി. ഇമ്രാനും പുറത്തേക്കുള്ള വഴിയിലാണ്. എങ്കിലും ഡെപ്യൂട്ടി സ്പീക്കറെ വച്ചുള്ള കളിയില്‍ തത്കാലം രാജിയൊഴിവാക്കി രക്ഷപെട്ടു. പക്ഷേ പട്ടാളത്തിന് അവിശ്വാസം വന്നാല്‍ പിന്നെ രക്ഷയില്ല. ഒരു പ്രധാനമന്ത്രിക്കും. പാകിസ്താന്റെ ചരിത്രമിതാണ്. ഒരു പ്രധാനമന്ത്രിയും ഇന്നേവരെ കാലാവധി തികച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും പട്ടാളത്തിനും കൃത്യമായ ഇടമുള്ള ഒരു തരം ഹൈബ്രിഡ് ഡെമോക്രസിയാണ് പാകിസ്താന്റേത്. ഭരണസിരാകേന്ദ്രം ഇസ് ലാമബാദ് ആണെങ്കിലും യഥാര്‍ഥത്തില്‍ ഭരണം നിയന്ത്രിക്കുന്നത് റാവല്‍പിണ്ടിയില്‍ പാക് സൈനിക ആസ്ഥാനമാണെന്ന് പറഞ്ഞാലും തെറ്റില്ല. എല്ലാക്കാലത്തും വിദേശ നയത്തിലും പ്രതിരോധത്തിലും പട്ടാളത്തിന്റേതാണ് അവസാന വാക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends