ഇത് വൻ ചതി..റഷ്യക്ക് കൈകൊടുത്ത് ഇറാൻ! യുക്രയിൽ തവിടുപൊടിയാകും

റഷ്യയ്ക്ക് സഹായവുമായി ഇറാൻ സൈനികർ ക്രെമിയയിലെത്തിയതായി യുഎസ്. ഇറാന്റെ സൈനികർ ക്രൈമിയയിൽ ഉണ്ടെന്നും ഇറാൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കാൻ അവർ റഷ്യയെ സഹായിക്കുന്നതായും യുഎസ് ആരോപിച്ചു. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വാഷിങ്ടനിൽ പറഞ്ഞു.
അതേസമയംതെക്കൻ യുക്രെയ്‌നിലെ നോവ കഖോവ്ക അണക്കെട്ട് തകർക്കാനുള്ള ശ്രമത്തിലാണ് റഷ്യ. ഇത് തകർത്താൽ വൻ ദുരന്തമാവും യുക്രൈൻ നേരിടുക. അണക്കെട്ട് തകർക്കുന്നതിൽ നിന്നും പിന്മാറാൻ റഷ്യയ്ക്കു മുന്നറിയിപ്പു നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. അണക്കെട്ട് തകർന്നാൽ 2014 ൽ റഷ്യ പിടിച്ച ക്രൈമിയ ഉൾപ്പെടെ തെക്കൻ യുക്രെയ്‌നിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുമെന്നും വൻദുരന്തത്തിനിടയാക്കുന്ന ഈ ഭീകരപ്രവർത്തനത്തിൽ നിന്ന് റഷ്യ പിന്മാറണമെന്നും സെലെൻസ്‌കി അഭ്യർത്ഥിച്ചു.
ഹേഴ്‌സൻ നഗരം പിടിക്കാനായി ഡിനിപ്രോ നദിക്കരയിലൂടെ മുന്നേറുന്ന യുക്രെയ്ൻ സേനയെ തടയാനുള്ള റഷ്യയുടെ ശ്രമമാണ് നോവ കഖോവ്ക അണക്കെട്ടിനു ഭീഷണിയാവുന്നത്.എട്ട് മാസം പിന്നിട്ട അധിനിവേശത്തിന് കഴിഞ്ഞ മാസങ്ങളിൽ യുക്രെയ്ൻ പാശ്ചാത്യ ആയുധ സഹായത്തോടെ കനത്ത തിരിച്ചടി നൽകിത്തുടങ്ങിയതോടെ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കയാണ്. ക്രൂസ് മിസൈലുകളും ഇറാൻ നിർമ്മിത ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ൻ നഗരങ്ങളിൽ തുടർച്ചയായ ആക്രമണമാണ്.
യുക്രെയ്‌നിന്റെ വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണം ഉണ്ടായി. തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്‌നിന്റെ പലഭാഗത്തും വൈദ്യുതിയില്ലാതെ ജനം ദുരിതത്തിലാണ്.റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗു യുഎസ് പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് യുക്രെയ്ൻ പ്രശ്‌നം ചർച്ച ചെയ്തതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























