200 കൊല്ലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും! ഇന്ത്യക്കിത് ഒരു മധുര പ്രതികാരത്തിന്റെ നിമിഷം; ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി....

200 കൊല്ലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും. അതെ, ഇന്ത്യക്കിത് ഒരു മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയാണ്. ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും എന്ന് ഏകദേശം ഉറപ്പായി . മത്സരരംഗത്തുള്ള പെന്നി മൊര്‍ഡാന്റിന് ഇന്ന് വൈകീട്ടോടെ 100 എം.പി.മാരുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഒഴിവാകുകയും ഋഷി പ്രധാനമന്ത്രിയാവുകയും ചെയ്യും. പിന്തുണ ലഭിച്ചാൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങും
തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും പഞ്ചാബില്‍ വേരുകളുള്ള നാല്പത്തിരണ്ടുകാരനായ ഋഷി.. പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാര്‍ഥിക്കേ മത്സരിക്കാനാകൂ. ആദ്യം തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റിന് നിലവില്‍ 29 എം.പി.മാരേ പരസ്യമായി പിന്തുണച്ചിട്ടുള്ളൂ. മുന്‍ ധനമന്ത്രിയായ ഋഷിക്ക് 142 കണ്‍സര്‍വേറ്റിവ് എം.പി.മാരുടെ പിന്തുണയുണ്ട്.......
2019 ഡിസംബർ മാസം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ബോറിസ് ജോൺസൻ മന്ത്രിസഭാ പുനഃസംഘടനയിൽ അതിപ്രധാനമായ സ്ഥാനങ്ങളിലേക്ക് മൂന്ന് ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തിരുന്നു.. . ചാൻസലർ ഓഫ് എക്സ്ചെക്കർ (ധനകാര്യമന്ത്രി), ഹോം സെക്രട്ടറി (ആഭ്യന്തരമന്ത്രി), ബിസിനസ് സെക്രട്ടറി (വാണിജ്യ മന്ത്രി), അറ്റോർണി ജനറൽ (നിയമമന്ത്രി/അറ്റോർണി ജനറൽ) സ്ഥാനങ്ങളിലേക്ക് ബോറിസ് ജോൺസൻ തിരഞ്ഞെടുത്തിരിയ്ക്കുന്നത് ഇന്ത്യൻ വംശജരെയായിരുന്നു.
ബ്രിട്ടീഷ് ധനകാര്യമന്ത്രിയായി (ചാൻസലർ ഓഫ് എക്സ്ചെക്കർ) നിയമിതനായ ഋഷി സുനക് ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രിയായിരുന്ന ഋഷി സുനാക് ഭഗവത് ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യന്‍സമയം വൈകീട്ട് ആറരവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ബോറിസ് ജോണ്‍സണ്‍ നേരത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. മത്സരിച്ചാല്‍ താന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പാർട്ടിയില്‍ കെട്ടുറപ്പില്ലാതെ ഫലപ്രദമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്ന തിരിച്ചറിവാണ് തന്റെ പിന്മാറ്റത്തിനുള്ള കാരണമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഋഷിയും ജോണ്‍സണും തമ്മില്‍ ശനിയാഴ്ച രഹസ്യചര്‍ച്ച നടന്നിരുന്നു..
വിൻചെസ്റ്റർ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്ന ഋഷി ലിങ്കൻ കോളേജ്,ഓക്‌സ്‌ഫോർഡിൽ നിന്നും പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് ബിരുദങ്ങൾ എടുത്തു. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ. എടുത്തിട്ടുണ്ട്. ജൂലൈ 5 നാണു ഋഷി നോമിനേഷൻ കൊടുത്തത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടി പ്രവർത്തിച്ചു, തുടർന്ന് ഒരു നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു. ജോലിയെടുക്കാൻ പോയ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിൽ പങ്കാളിയായി മാറിയ ചരിത്രവും ഋഷിക്കുണ്ട്... സുനകിന്റെ അച്ഛൻ യശ് വീർ ഡോക്ടറായിരുന്നു, അമ്മ ഉഷ ഒരു കെമിസ്റ്റ് ഷോപ്പ് നടത്തിയിരുന്നു. മറ്റൊരു ഇന്ത്യൻ അഭിമാനമായ ഇൻഫോസിസ് സ്ഥാപകൻ, കോടീശ്വരൻ നാരായണമൂർത്തിയുടെ മകളായ,സഹപാഠിയായിരുന്ന അക്ഷതാ മൂർത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടു പെൺമക്കൾ കൃഷ്ണയും,അനുഷ്കയും..
730 മില്യൺ പൗണ്ടിന്റെ സമ്പാദ്യത്തിനു ഉടമയാണ് ,ഒരിക്കൽ സെക്കൻഡ് ഹാൻഡ് യൂണിഫോം ധരിച്ച് സ്കൂളിൽ പോയിരുന്ന, ഹോട്ടലിൽ വെയിറ്റർ ആയി ജോലിയെടുത്തിട്ടുള്ള ഋഷി. 2019-ല്‍ 357 എം.പി.മാരുമായി അധികാരത്തിലേറിയ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 2024 ഡിസംബര്‍വരെ കാലാവധിയുണ്ട്. അതിനാല്‍, പൊതുതിരഞ്ഞെടുപ്പില്ല. കൺസർവേറ്റിവ് എം.പി.മാരും പാർട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.74 ലക്ഷം പേരുമാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പാർട്ടിനേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പാണിത്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാണ് പ്രധാനമന്ത്രി
മൂന്നുപേര്‍ മത്സരിക്കാനുണ്ടെങ്കില്‍ എം.പി.മാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി കുറഞ്ഞ വോട്ടുകിട്ടുന്നയാളെ ഒഴിവാക്കും. ആ വോട്ടെടുപ്പിന്റെ ഫലം രാത്രി പത്തരയ്ക്ക് അറിയാം .പിന്നീട് രണ്ടുപേരില്‍ ആരോടാണ് താത്പര്യമെന്നറിയിക്കാന്‍ എം.പി.മാര്‍ക്കിടിയില്‍ വോട്ടെടുപ്പ്. ഇതിന്റെ ഫലം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയെത്തും....... അതിനുശേഷം ഒരാള്‍ പിന്‍മാറാന്‍ തയ്യാറല്ലെങ്കില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയംഗങ്ങള്‍ക്കിടിയില്‍ വോട്ടെടുപ്പ് നടത്തണ്ടി വരും . അതില്‍ കൂടുതല്‍ വോട്ടുനേടുന്നയാള്‍ വോട്ടുനേടുന്നയാള്‍ പാര്‍ട്ടിനേതാവും പ്രധാനമന്ത്രിയും. ആകും * ആ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും
ഒരൊറ്റ സ്ഥാനാര്‍ഥിക്കുമാത്രമേ നൂറോ അതിലേറെയോ എം.പി.മാരുടെ പിന്തുണയുള്ളൂവെങ്കില്‍ വോട്ടെടുപ്പേ ഉണ്ടാകില്ല. അയാളെ പാര്‍ട്ടിനേതാവും പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കും. 2022 ലെ ദീപാവലി ദിവസം തന്നെ ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടൻ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ചരിത്ര മുഹൂർത്തത്തിന് നമുക്ക് സാക്ഷിയാകാം ... ഒരു ഇന്ത്യൻ വംശജൻ , ലോകം മുഴുവൻ കോളനി ആക്കിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രഥമ പൗരൻ ആകുന്നത് കാണുക എന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെ.
https://www.facebook.com/Malayalivartha


























