Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

അഫ്ഗാന്റെ വഴിയേ യുക്രൈനും? അമേരിക്ക ചതിക്കും റഷ്യ അണുബോംബിടും

26 OCTOBER 2022 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യന്‍ പ്രദേശങ്ങളുടെ നിലനില്‍പ്പിനായി തങ്ങളുടെ ആയുധശേഖരത്തിലെ എന്തും എടുത്തു പ്രയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണി വെറും ജല്‍പനം മാത്രമാണോ? അതോ യൂറോപ്പില്‍ ആണവ യുദ്ധമെന്ന ഭീഷണി യാഥാര്‍ഥ്യമാകുമോ? യുദ്ധത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ, നാറ്റോയോ അമേരിക്കയോ യുദ്ധത്തില്‍ ഇടപെട്ടാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് പുട്ടിന്‍ ഭീഷണി മുഴക്കുകയും ആണവ കമാന്റിനോട് തയാറെടുക്കാനും നിര്‍ദേശിച്ചിരുന്നു. റഷ്യയുടെ ഈ നീക്കമാണ്, നേരിട്ടൊരു ഇടപെടല്‍ നടത്തുന്നതില്‍നിന്ന് അമേരിക്കയെയും നാറ്റോയെയും തടഞ്ഞത്. ഹിതപരിശോധനയ്ക്കു പിന്നാലെ, റഷ്യയോട് കൂട്ടിച്ചേര്‍ത്ത യുക്രെയ്‌നിയന്‍ പ്രദേശങ്ങളും റഷ്യയുടെ ആണവക്കുടയുടെ കീഴിലാണെന്ന പുട്ടിന്റെ പ്രഖ്യാപനം യൂറോപ്പിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്.

യുക്രെയ്‌നിന്റെ പ്രത്യാക്രമണം രൂക്ഷമായപ്പോള്‍, തന്ത്രപ്രധാനമായ ആണവ ആയുധം പ്രയോഗിക്കാന്‍, യുദ്ധത്തില്‍ പുട്ടിന്റെ വലംകയ്യായ ചെച്ചന്‍ നേതാവ് റംസാന്‍ ഖാദിറോവ് ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അണവായുധങ്ങള്‍ ഉള്ളതും മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ചെറുകിട ആണവായുധങ്ങള്‍ കൈവശമുള്ളതുമായ രാജ്യമാണ് റഷ്യ. ആറായിരത്തോളം ആണവായുധങ്ങളാണ് റഷ്യന്‍ ആണവ കമാന്റിനു കീഴിലുള്ളത്. റഷ്യയുടെ ടി 14 മെയിന്‍ ബാറ്റില്‍ ടാങ്കിന് 152 എംഎം ആണവപോര്‍മുനയുള്ള ഷെല്ലുകള്‍ പ്രയോഗിക്കാന്‍ സാധിക്കുമെന്നത് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ക്കേ ഇത്തരം ചെറുകിട ആണവ പോര്‍മുനകള്‍ റഷ്യ നിര്‍മിക്കുന്നുമുണ്ട്. യുദ്ധഭൂമിയില്‍ 10 കിലോടണ്ണിനു താഴെയുള്ള ആണവ സ്‌ഫോടനം നടത്താനും യുദ്ധത്തിന്റെ ഗതി മാറ്റി മാറിക്കാനും ഇത്തരം ആണവായുധങ്ങള്‍ക്കു സാധിക്കും. കൂടാതെ പോസൈഡണ്‍സ് ന്യൂക്ലിയര്‍ ടോര്‍പിഡോ ഡ്രോണുകളും സ്വന്തമായുള്ള റഷ്യയ്ക്ക് ആണവായുധ രംഗത്ത് അമേരിക്കയേക്കാളും മുന്‍കൈയുണ്ടെന്നുള്ളതു പറയാതെ വയ്യ.

റഷ്യന്‍ ആണവഭീഷണി ആദ്യഘട്ടത്തില്‍ നിസ്സാരവല്‍ക്കരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്നീട്, ആണവായുധ പ്രയോഗത്തില്‍നിന്നു റഷ്യയെ തടയണമെന്ന് ഇന്ത്യയോടും ചൈനയോടും അഭ്യര്‍ഥിക്കുകയുണ്ടായി. റഷ്യന്‍ ആണവ ട്രയാഡിന്റെ ഭാഗമായ ആണവായുധ ട്രെയിന്‍ മധ്യറഷ്യയിലെ റെയില്‍പാളത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. റഷ്യന്‍ ആണവമുങ്ങിക്കപ്പലായ ദി ബെല്‍ഗോറോഡ് (കെ329) നാറ്റോയുടെ നിരീക്ഷണ വലയത്തില്‍നിന്ന് അപ്രത്യക്ഷമായതും യൂറോപ്പിലെങ്ങും ആശങ്ക സൃഷ്ടിച്ചിരുന്നു. ആഴ്ചകള്‍ക്കു ശേഷം ഈ കപ്പല്‍ ബാരെന്റ്‌സ് കടലിടുക്കില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെവീണത്. ഹേഴ്‌സണ്‍ പ്രവശ്യയില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കുന്ന റഷ്യ ഈ മേഖലയിലോ ഓഡേഷയിലോ ചെറുകിട ആണവ പോര്‍മുന പ്രയോഗിച്ചെക്കുമെന്ന ആശങ്കയും ശക്തമാണ്.

യുക്രെയ്‌നിലെ യുദ്ധം വിജയിക്കുന്നതിനേക്കാള്‍, ലോകത്തെമ്പാടും വലവിരിച്ചു നില്‍ക്കുന്ന അമേരിക്കന്‍ ആധിപത്യത്തിനെതിരെയുള്ള യുദ്ധത്തിലാണ് റഷ്യ. അതിനാല്‍ തന്നെ യുക്രെയ്ന്‍ യുദ്ധം എത്രകാലം നീണ്ടു നില്‍ക്കുന്നോ അത്രയും നേട്ടം കൊയ്യാനാണു റഷ്യയുടെ ശ്രമം. യുക്രെയ്‌നിലെ യുദ്ധം അധികം കാലം നീട്ടികൊണ്ടു പോകാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ആഗ്രഹിക്കുന്നില്ലെന്നതാണു സത്യം. യുദ്ധത്തിന്റെ ഭാഗമായ ഊര്‍ജ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ പൊള്ളലേല്‍ക്കുന്നത് അമേരിക്കന്‍ പക്ഷത്തു നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ്. കൂടാതെ ആഗോള വിപണികളുടെ ചുവടുപിടിച്ച് അമേരിക്കയിലും ഇന്ധനവില ഉയര്‍ന്നത് അവിടുത്തെ സാധാരണക്കാരെ യുദ്ധത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ യുക്രെയ്‌നിനു ആയുധങ്ങള്‍ സംഭാവന ചെയ്തു പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ആയുധപ്പുരകള്‍ കാലിയായ അവസ്ഥയിലാണ്. കൂടാതെ സ്‌പ്ലൈ ചെയിനുകളിലുള്ള താളപ്പിഴകളും സാമ്പത്തിക മാന്ദ്യവും ആയുധശേഖരത്തെ പൂര്‍വ സ്ഥിതിയിലാക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളെയും അടുത്തൊന്നും അനുവദിച്ചേക്കില്ല.

യുക്രെയ്ന്‍ യുദ്ധം അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ചാകരയാണെങ്കിലും ആവശ്യത്തിനുള്ള ആയുധങ്ങള്‍ സമയബന്ധിതമായി നിര്‍മിക്കാന്‍ സാധിക്കാത്തത് അവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ആയുധങ്ങളുടെ കുറവ് ഹേഴ്‌സണില്‍ പ്രത്യാക്രമണം നടത്തുന്ന യുക്രെയ്ന്‍ സൈന്യത്തിന്റെ പോരാട്ടം മന്ദഗതിയിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ അമേരിക്ക യുക്രെയ്‌നിലേക്കെത്തിക്കുന്ന ആയുധങ്ങളില്‍ ഒരു വിഭാഗം, ആയുധക്കടത്തുകാര്‍ വഴി ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ റഷ്യയുമായി പൂര്‍ണതോതിലുള്ള നാറ്റോ യുദ്ധവും അമേരിക്ക മനസ്സില്‍ കാണുന്നതുകൊണ്ട് ആയുധങ്ങള്‍ കൂടുതലായി സംഭരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നും വിദഗ്ധര്‍ പറയുന്നു. ഈ അവസരം മുതലെടുത്ത് ചൈന തായ്‌വാനെ കൂട്ടിച്ചേര്‍ക്കാന്‍ പുറപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ ശ്രദ്ധ പൂര്‍ണമായും ഏഷ്യ പസിഫിക്കിലേക്കു നീങ്ങുകയും യുക്രെയ്‌നിനെ അമേരിക്ക, അഫ്ഗാനെപ്പോലെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യതയേറെയാണെന്നും സൈനിക നിരീക്ഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (30 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (47 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (54 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends