സാത്താനിക് വേഴ്‌സസസ് എന്ന പുസ്തകത്തിലൂടെ മതഭ്രാന്തന്‍മാരുടെ കണ്ണിലെ കരടായി മാറിയ സല്‍മാന്‍ റുഷ്ദിയടെ പുതിയ പുസ്തകം അദ്ദേഹ ലോകത്തി മുന്നില്‍ അവതരിപ്പിച്ചു. തളര്‍ന്ന ഒറ്റക്കണ്ണും, ചലിക്കാത്ത കൈയ്യുമായി അദ്ദേഹം തയ്യാറാക്കിയ പുസ്തകം പുതിയ വിപ്ലവത്തിന്റെ വാതിലുകളാണ് തുറക്കുന്നത്.

സാത്താനിക് വേഴ്‌സസസ് എന്ന പുസ്തകത്തിലൂടെ മതഭ്രാന്തന്‍മാരുടെ കണ്ണിലെ കരടായി മാറിയ സല്‍മാന്‍ റുഷ്ദിയടെ പുതിയ പുസ്തകം അദ്ദേഹ ലോകത്തി മുന്നില്‍ അവതരിപ്പിച്ചു. തളര്‍ന്ന ഒറ്റക്കണ്ണും, ചലിക്കാത്ത കൈയ്യുമായി അദ്ദേഹം തയ്യാറാക്കിയ പുസ്തകം പുതിയ വിപ്ലവത്തിന്റെ വാതിലുകളാണ് തുറക്കുന്നത്.
പതിന്നാലാം നൂറ്റാണ്ടിലെ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയെ ധിക്കരിച്ച് ഒരു നഗരത്തിന്റെ ഭരണാധികാരം ഏറ്റെടുത്ത പമ്പ കമ്പനയെന്ന അനാഥ യുവതിയുടെ കഥ പറയുന്ന സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ 'വിക്ടറി സിറ്റി' പുസ്തകശാലകളില്‍ എത്തി. സ്ത്രീക്ക് പുരുഷനൊപ്പം തുല്യത നല്‍കുകയെന്ന സന്ദേശമാണ് നോവല്‍ നല്‍കുന്നത്. 'വാക്കുകള്‍ തന്നെയാണ് ജേതാവ്' എന്ന പ്രസ്താവനയോടെയാണ് നോവല്‍ അവസാനിക്കുന്നത്. ബ്രിട്ടണില്‍ വ്യാഴാഴ്ച പുറത്തിറക്കും. ആറു മാസം മുമ്പ് പൊതുപരിപാടിക്കിടെ മതഭ്രാന്തന്റെ കുത്തേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച പോവുകയും കൈ ചലിപ്പിക്കാന്‍ കഴിയാതാവുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം 'എന്നെ കാണുന്നത് ഇങ്ങനെയാണ്' എന്ന അടിക്കുറിപ്പോടെയാണ് തിങ്കളാഴ്ച ട്വിറ്ററില്‍ ആദ്യമായി അദ്ദേഹം ചിത്രം പങ്കുവച്ചത്. ആക്രമണം തന്നെ മാനസികമായി തളര്‍ത്തിയെന്നായിരുന്നു പ്രതികരണം.
'വിക്ടറി സിറ്റി' റുഷ്ദിയുടെ 15-ാമത്തെ നോവലാണ്. സംസ്‌കൃതത്തില്‍ എഴുതിയ ഇതിഹാസകൃതിയുടെ പരിഭാഷയാണ്. ആക്രമണത്തിന് മുമ്പേ എഴുതിത്തുടങ്ങിയിരുന്നു.
ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റ്യൂട്ടി?ല്‍ പൊതുപരി?പാടി?യി?ല്‍ സംസാരിക്കവെ ആഗസ്റ്റിലായിരുന്നു ആക്രമണം. ലബനന്‍ വംശജനായ ഹാദി മറ്റാര്‍ എന്നയാള്‍ വേദിയിലേക്ക് ചാടിക്കയറി കത്തികൊണ്ട് കുത്തുകയായിരുന്നു. മുഖത്തും കഴുത്തിലും കുത്തേറ്റ സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.
75കാരനായ റുഷ്ദിക്ക് വധ ഭീഷണിയുണ്ടായിരുന്നു. 'സാത്താനിക് വേഴ്‌സസ്' എന്ന റുഷ്ദിയുടെ പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ട്. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍. 1989ല്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി മൂന്നു ദശലക്ഷം ഡോളര്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. '' ആക്രമണത്തിനു ശേഷമുള്ള നീണ്ട ചികിത്സയ്ക്ക് ശേഷം ഞാന്‍ എഴുതാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എഴുതാനായി കസേരയില്‍ ചെന്നിരുന്ന എനിക്ക് നിസ്സഹായത ബോദ്ധ്യമായി.
എന്റെ വിരലുകള്‍ എന്റെ മനസ്സിനൊപ്പം ചലിക്കുന്നില്ലെന്ന് ബോദ്ധ്യമായി. എങ്കിലും ഞാന്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടവിട്ട് അക്ഷരങ്ങള്‍ തെളിഞ്ഞും തെളിയാതെയും വരികള്‍ നീണ്ടു. പിറ്റേന്ന് അര്‍ത്ഥരഹിതമായ ആ വാചകങ്ങള്‍ ഞാന്‍ മായ്ച്ചു കളഞ്ഞു. ശ്രമം ഉപേക്ഷിക്കാതെ തുടര്‍ന്നു... യഥാര്‍ത്ഥത്തില്‍ ആ അവസ്ഥയില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായി ഇപ്പോഴും മോചിതനായിട്ടില്ല...'' പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ ഒരു മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ റഷ്ദി തന്റെ അവസ്ഥ വിവരിച്ചതിങ്ങനെയാണ്.
https://www.facebook.com/Malayalivartha























