കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടും കുഞ്ഞനുജനെ കാത്ത് 7 വയസ്സുകാരി | അവള്‍ ഉറങ്ങാതിരുന്നത് 17 മണിക്കൂര്‍... സിറിയയില്‍ നിന്നുള്ള വൈറല്‍ ചിത്രം

കരുതലാണവള്‍, കുഞ്ഞനുജന്റെ ദേഹത്തേക്ക് ഒരുതരി മണ്ണ് പോലും വീഴാതിരിക്കാന്‍ ആ കുഞ്ഞിക്കൈകള്‍ അവനെ പൊതിഞ്ഞ് സംരക്ഷിച്ചു. കുഞ്ഞനുജന് ഒരാപത്തും വരാതിരിക്കാന്‍ അവള്‍ ഉറങ്ങാതിരുന്നത് 17 മണിക്കൂര്‍. ഏഴുവയസ്സുകാരിയുടെ നിശ്ചയദാര്‍ഡ്യമാണ് രണ്ടുപേരേയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 3 വയസ്സുകാരനായ അനുജനെ സംരക്ഷിച്ച ഏഴുവയസ്സുകാരിക്ക് സ്‌നേഹ പ്രവാഹം.
സിറിയയില്‍ പൊളിഞ്ഞു പകുതി നിലത്തേക്ക് വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങിയപ്പോയ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫയാണ്. ഇരുവരും സുരക്ഷിതരെന്ന പ്രത്യാശയും സഫ പങ്കുവെച്ചു. സിറിയയിലും തചുര്‍ക്കിയിലും കൂട്ടനിലവിളികളും ദാരുണമായ കാഴ്ചകളുമാണുള്ളത്. എന്നാല്‍ അതിനിടയില്‍ പ്രതീക്ഷയുടെ പുഞ്ചിരിയുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരനും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ തലയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് കവചമുണ്ടാക്കിയിരിക്കുകയാണ് ഈ ഏഴു വയസ്സുകാരി. 17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരെ അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചു. സിറിയയില്‍ പൊളിഞ്ഞു പകുതി നിലത്തേക്ക് വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങിയപ്പോയ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫയാണ്. ട്വിറ്ററില്‍ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കുഞ്ഞനുജനെ കാത്ത കുഞ്ഞി ചേച്ചിക്ക് സ്‌നേഹാശംസകള്‍ അറിയിച്ചത്.
ഇതുപോലെ നിരവധി കുഞ്ഞുങ്ങളാണ്, മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. എന്തും സംഭവിക്കാവുന്ന ഒരു ഭൂമിയില്‍ നില്‍ക്കുന്ന അവര്‍ എന്തും നേരിടാന്‍ കരുത്തരാണ്. ഭീകരവാദവും വിഘടനവാദവുമൊക്കെ വേരുറച്ചൊരു മണ്ണില്‍ കഴിയുന്ന കുട്ടികളുടെ ധൈര്യമാണ് ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളിലൂടെ നമ്മള്‍ കണ്ടത്. കെട്ടിടം തകര്‍ന്ന് വീഴുന്നതും വെടിയൊച്ചകള്‍ക്കിടയില്‍ കഴിയുന്നതും അവരെ സംബന്ധിച്ച് പുതുമയല്ല. രക്ഷപ്പെടാന്‍ അവസാന സമയം വരെയും അവര്‍ ശ്രമിക്കും. ഒരു ഭൂകമ്പത്തിനും തകര്‍ക്കാന്‍ കഴിയില്ല ഈ കുഞ്ഞുങ്ങളുടെ മനോധൈര്യത്തെ.
ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ് തുര്‍ക്കിയും സിറിയയും. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.17നാണ് ഇരുരാജ്യങ്ങളേയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ തുടര്‍പ്രകമ്പനങ്ങളും ഉണ്ടായി. ഉറക്കത്തിലായതിനാല്‍ താമസ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല. തകര്‍ന്ന കെട്ടിടങ്ങളുടേയും റോഡുകളുടേയും അരികില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും കാണുന്നത്. എല്ലാവരുടേയും മനസില്‍ വേദനയും വിങ്ങലുമുണ്ടാക്കുന്നതാണ് ഈ ദൃശ്യങ്ങളെല്ലാം.
ഭൂകമ്പം നമാവശേഷമാക്കിയിട്ടും പഠിച്ചിട്ടില്ല ഒരുകൂട്ടര്‍. ഭൂകമ്പവും മുതലെടുത്ത് ഐഎസ്സിന്റെ നീക്കം. സിറിയന്‍ ജയിലുകളില്‍ നിന്ന് നിരവധി ഭീകരരാണ് അവസരം മുതലാക്കി പുറത്ത് ചാടിയിരിക്കുന്നത്. ഐഎസ്സിന്റെ വേരോടട്ം അതിശക്തമാണ് സിറിയയില്‍. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനേക്കാള്‍ തിരിച്ചടിയാണ് ഐഎസ് ഭീകരരും നേതാക്കളുമൊക്കെ ജയില്‍ ചാടിയിരിക്കുന്നത്. എന്ത് വന്നാലും മനുഷ്യന്‍ പഠിക്കില്ല. ഏതായാലും ഉടലെടുത്തിരിക്കുന്നത് വലിയ പ്രതിസന്ധികളാണ്.
https://www.facebook.com/Malayalivartha























