ചൈന ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ്, പ്രത്യാഘാതം ഉടൻ ഉണ്ടാകും..കട്ട കലിപ്പിൽ ജോ ബൈഡൻ, തകർത്ത് തരിപ്പണമാക്കും..വെല്ലുവിളി ഏറ്റെടുത്ത് ചൈനയും..

അമേരിക്കൻ സൈന്യം ഒരു ചൈനീസ് നിരീക്ഷണ ബലൂൺ വെടിവച്ചു വീഴ്ത്തിയത് ലോകത്തിലെ രണ്ട് വൻശക്തികൾ തമ്മിലുള്ള ബന്ധത്തിൽ എത്രമാത്രം ആഴത്തിലുള്ള പരസ്പരവിശ്വാസമില്ലായ്മ കടന്നുകൂടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. കഴിഞ്ഞയാഴ്ച മൊണ്ടാനയിൽ ബലൂൺ കണ്ടെത്തിയത് നയതന്ത്ര പ്രതിസന്ധിക്ക് കാരണമായതോടെ വളരെയേറെ പ്രതീക്ഷകളോടെ ഫെബ്രുവരി 6-ന് തുടങ്ങാനിരുന്ന ചൈനാ സന്ദർശനം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വേണ്ടാന്നും വച്ചിരുന്നു..എന്നാൽ ഇപ്പോൾ ഉണ്ടായ വിഷയത്തിൽ ചൈനയെ അങ്ങനെ വെറുതെ വിടാനുള്ള ഉദ്ദേശമില്ലെന് തന്നെയാണ് അമേരിക്കയുടെ വാദവും, കാരണം ഒരു പണി കിട്ടിയാൽ , അതിരട്ടിയായി തിരിച്ചു കൊടുക്കുന്ന പതിവാണ് അമേരിക്കയ്‌ക്ക് ഉള്ളത് , അതുകൊണ്ട് തന്നെ ചൈനയോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
വ്യവസായത്തിലും സാങ്കേതികവിദ്യയിലുമുൾപ്പെടെ എവിടെയെല്ലാം ചൈന മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം അമേരിക്കൻ മുന്നേറ്റം ഉറപ്പാക്കാനുള്ള നിക്ഷേപനയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നതെന്ന് ഒരു മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.ചൈന പറത്തിവിട്ട ചാരബലൂൺ വെടിവച്ചിടാൻ വൈകിയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനങ്ങൾക്കിടെയാണ് ബൈഡൻ പ്രഖ്യാപനം. യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ജനപ്രതിനിധി സഭയിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ ചൈനയായിരുന്നു പ്രധാന വിഷയം.അതിന് ശേഷമാണ് റഷ്യയെ പോലും പ്രസംഗത്തിൽ ബൈഡൻ പരാമർശിച്ചത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻങ്ങിനു പകരമാകാൻ കഴിയുന്ന ലോകനേതാക്കൾ ആരുമില്ലെന്ന് ബൈഡൻ പറഞ്ഞു. യുഎസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള അതിക്രമം വേണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഓർമിപ്പിച്ചു. അതേസമയം യുഎസിനോട് മത്സരിക്കാൻ ഭയമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച മൊണ്ടാനയിൽ ബലൂൺ കണ്ടെത്തിയത് നയതന്ത്ര പ്രതിസന്ധിക്ക് കാരണമായതോടെ വളരെയേറെ പ്രതീക്ഷകളോടെ ഫെബ്രുവരി 6-ന് തുടങ്ങാനിരുന്ന ചൈനാ സന്ദർശനം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വേണ്ടന്നുവെച്ചു. 2018-ന് ശേഷം ഒരു ഉന്നത യു.എസ്. നയതന്ത്രജ്ഞന്റെ ആദ്യ ചൈനാ സന്ദർശനമാകുമായിരുന്നു ഇത്. നവംബറിൽ ബാലിയിൽ നടന്ന ജി-20 ഉച്ചകോടിക്കിടയിലെ ജോ ബൈഡൻ-സി ജിൻപിങ് കൂടിക്കാഴ്ചക്ക് ശേഷം ബന്ധങ്ങളിലുണ്ടായ ഇടിവ് തടയാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായിരുന്നു ഈ സന്ദർശന പരിപാടി. ബലൂണിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ആ ശ്രമത്തിന്റെ ദുർബലത വെളിവാക്കുന്നു, ഈ വിഷയം വർധിച്ചുവന്ന അഭിപ്രായവ്യത്യാസങ്ങൾ മൂലം തകർന്ന ബന്ധത്തിൽ സ്ഥിരത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ മുറിവേൽപ്പിച്ചു. “സൈനികേതര” (കാലാവസ്ഥാശാസ്ത്ര) ഉപയോഗത്തിനുള്ള ബലൂൺ വഴിതെറ്റിപ്പോയതാണെന്ന് ബീജിങ് വാദിച്ചു. ബലൂൺ വെടിവെച്ച് വീഴ്ത്താനുള്ള നീക്കത്തെ അമിതപ്രതികരണമായി ചൈന വിശേഷിപ്പിച്ചു.ബ്ലിങ്കെൻ സന്ദർശനത്തിന്റെ തലേന്ന് ഒരു “നിരീക്ഷണ ബലൂൺ”, വ്യോമാതിർത്തി കടന്ന് വളരെയേറെ ഉള്ളിൽ വന്നത് ഒരു ഗുരുതരമായ പ്രകോപനമായി യു.എസ്. കണ്ടു – ഇത്തരമൊരു സംഭവം ബിജിങ്ങും പൊറുക്കില്ലായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
സമാനമായ നിരീക്ഷണ ബലൂൺ അമേരിക്കൻ ആകാശത്ത് കണ്ടത് ആദ്യമായല്ലെന്ന് യു.എസ്. ഉദ്യോഗസ്ഥർ സമ്മതിച്ചു; ട്രംപ് ഭരണത്തിൻ കീഴിലും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. 2020-ലും, 2021-ലും ജപ്പാനിലും, കഴിഞ്ഞ വർഷം ഇന്ത്യയുടെ ആൻഡമാൻ ദ്വീപുകളിലും ബലൂണുകൾ കണ്ടിരുന്നു. നൂതന ഉപഗ്രഹങ്ങളുള്ള ആധുനിക കാലഘട്ടത്തിൽ, വെടിവെച്ച് വീഴ്ത്താൻമാത്രം ബലൂണുകൾ പ്രാധാന്യമർഹിക്കുന്നില്ല എന്ന നിഗമനത്തിലെത്തിയതിനാൽ മൂന്ന് സർക്കാരുകളും നടപടിയൊന്നും സ്വീകരിച്ചില്ല. ഭാവിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വീണ്ടും വിലയിരുത്താൻ ന്യൂഡൽഹിയും ടോക്കിയോയും ഇപ്പോൾ പ്രേരിപ്പിക്കപ്പെട്ടേക്കാം. രഹസ്യവിവര ശേഖരണത്തിനുള്ള പുതിയതും പ്രകോപനപരവുമായ ഉപകരണമായി കാണപ്പെടുന്ന ബലൂണുകളുടെ ഉപയോഗവും അതിന്റെ ഭവിഷ്യത്തുകളും ബീജിങ് പുനഃപരിശോധിക്കുന്നത് നന്നായിരിക്കും.
ഒരുപക്ഷെ മൊണ്ടാനയിൽ കാണപ്പെട്ടില്ലായിരുന്നുവെങ്കിൽ തടസ്സങ്ങളില്ലാതെ ബലൂൺ പറന്നുപോകാൻ ബൈഡൻ ഭരണകൂടം അനുവദിക്കാൻ സാധ്യതയുണ്ടായിരുന്നു.നേരത്തെ ബലൂൺ വെടിവെച്ചിടാത്തതിന് നാട്ടിൽ ബൈഡൻ ഭരണകൂടം രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. ബ്ലിങ്കെൻ സന്ദർശനം റദ്ദാക്കുന്നതുൾപ്പെടെയുള്ള പ്രതികരണങ്ങൾ, യു.എസ്. രാഷ്ട്രീയത്തിൽ ചൈന ഒരു വൈകാരിക വിഷയമായി മാറിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ഒരു സുപ്രധാന ബന്ധം കൈകാര്യം ചെയ്യുന്നതിൽ പരിമിതികൾ ഉണ്ടെന്നും ഈ സംഭവം തെളിയിക്കുന്നു.
https://www.facebook.com/Malayalivartha























