ഭൂചലനത്തിൽ മരണം 15000 കടന്നു.. പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയിൽ എത്തിക്കാനുള്ള മാർഗങ്ങൾ അടയുന്നു..തുടർ ചലനങ്ങളാണ് തുർക്കിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയത്..രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ എണ്ണവും കുറവ്..

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു, എന്നുള്ള ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്,കെട്ടിട അവശിട്ടങ്ങൾക്കിടയിൽ ഓരോ ജീവനായി രക്ഷാപ്രവർത്തകർ അന്വേഷണം നടത്തുമ്പോൾ , തങ്ങളുടെ ഉറ്റവരെ നഷ്ട്ടപെട്ട വിഷമത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല ജനങ്ങൾ ..മരണ സഖ്യ ഇനിയും ഉയരുമെന്നുള്ള സൂചനകളാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്, തുടർ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിൽ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി,വമ്പൻ ഭൂചലനത്തിൽ കോൺക്രീറ്റ് കട്ടകൾക്കിടയിൽ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു . കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ.മനുഷ്യർ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിൻറെ ഭാരം പേറുന്നു.ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയിൽ എത്തിക്കാനുള്ള മാർഗങ്ങൾ അടയുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് സഹായത്തിനായുള്ള നിലവിളികൾ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.
മൃതദേഹങ്ങൾ മൂടാനുള്ള ബാഗുകളുടെ ദൗർലഭ്യം വലിയ വെല്ലുവിളി ഉയർത്തുന്നു.ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ച് താൽക്കാലികമായി നിർത്തി.രക്ഷാപ്രവർത്തനം വൈകിയെന്ന കനത്ത വിമർശനങ്ങൾക്കിടെ തുർക്കി പ്രസിഡന്റ്റജബ് ത്വയ്യിബ് എർദോഗൻദുരന്തമേഖലകൾ സന്ദർശിച്ചു.ദുരന്തത്തിന്റെ വ്യാപ്തി അളക്കാൻ ആയിട്ടില്ലെന്ന് എർദോഗൻ പറഞ്ഞു.ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്നുകിടക്കുന്ന കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് മുന്നോട്ടുപോകുന്നത്. അതിനിടെ തുർക്കിക്ക് താലിബാനും സഹായം വാഗ്ദാനം ചെയ്തു. 1,65,000 ഡോളറിന്റെ സഹായമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം പ്രഖ്യാപിച്ചത്.അതെ സമയം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിന്റെ നേർചിത്രമായ സഹോദരങ്ങളുടെ ചിത്രം വൈറലാവുന്നു. പൊട്ടിവീണ കോൺക്രീറ്റ് കഷ്ണത്തിനടിയിൽ സഹോദരന്റെ തലയ്ക്ക് സംരക്ഷണമൊരുക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രതയുള്ള ഭൂകമ്പമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയെ തന്നെ സാരമായ ബാധിച്ച ഭൂകമ്പത്തിൽ മരണ സംഖ്യ 8300 കടന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയുണ്ടായ തുടർ ചലനങ്ങളാണ് തുർക്കിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയത്.
21ാം നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയും അപകടകരവുമായ ഭൂകമ്പമെന്നാണ് തുർക്കിയിലുണ്ടായ ഭൂകമ്പത്തെ വിലയിരുത്തുന്നത്.പ്രതികൂല കാലാവസ്ഥകളെ വെല്ലുവിളിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം. ഏഴ് വയസ് പ്രായമുള്ള പെണ്കുട്ടിയാണ് തന്റെ കുഞ്ഞു സഹോദരനെ കോൺക്രീറ്റ് പാളിക്ക് കീഴിൽ കൈ കൊണ്ട് സംരംക്ഷിച്ച് നിർത്തിയത്. 17 മണിക്കൂറോളം ഇത്തരത്തിൽ കഴിഞ്ഞ സഹോദരങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. യുഎൻ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha























