ജ്യോതിഷിയുടെ മുന്നറിയിപ്പ്..പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യന്‍ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്..വരാനിരിക്കുന്നത് വലിയ ദുരന്തമാണ്..ഭയപ്പെടേണ്ട സാഹചര്യമാണ് വരുന്നത്..

തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്പം കൃത്യമായി പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് ഇതിനകം ലോകമെമ്പാടും പ്രശസ്തമായി മാറിയിരിക്കുയാണ്. അദ്ദേഹത്തിന്റെ പ്രവചനം പോലെ എല്ലാം നടന്നതിന്റെ ഞെട്ടലിലാണ് ലോകവും, ഇതിനോടകം തന്നെ തുർക്കിയും സിറിയയും തകർന്നു തരിപ്പണമായ സ്ഥിതിയിലാണ്..അത് കഴിഞ്ഞ അദ്ദേഹം അടുത്തതായി നടത്തിയ പ്രവചനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്, സാധരണ കപട ജ്യോതിഷം പോലെ മനസ്സിൽ തോന്നിയത് വായിൽ കൂടി വിളിച്ചു പറയുകയല്ല അദ്ദേഹം ചെയുന്നത്, കൃത്യമായ പഠനങ്ങൾ നടത്തിയാണ് ഓരോന്നിനെ കുറിച്ചും വ്യക്തമായി പറയുന്നത്,,ഹൂഗര്‍ബീറ്റ്‌സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. തുര്‍ക്കിയില്‍ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ എവിടൊക്കെ അത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു.ഹൂഗര്‍ബീറ്റ്‌സിന്റെ പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യന്‍ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്. ഫ്രാങ്ക് പ്രവചിച്ചത് പോലെ തന്നെ സിറിയയിലും തുര്‍ക്കിയിലും അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ഇപ്പോഴും ആയിരങ്ങള്‍ ഭൂമിക്കടിയിലാണ്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു. ഭൂകമ്പങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്ന് ഫ്രാങ്ക് പറയുന്നു.
ഇന്ത്യയെ കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂകമ്പം നാശം വിതയ്ക്കുമെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്.ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമാണ് വരുന്നത്. അഫ്ഗാനിസ്ഥാനിലായിരിക്കും ഈ ഭൂകമ്പം ആദ്യം ഉണ്ടാവാന്‍ പോകുന്നത്. ഈ ഭൂകമ്പം അവസാനിക്കുക ഇന്ത്യന്‍ മഹാസമുദ്രത്തിലായിരിക്കും. പാകിസ്താനിലും, ഇന്ത്യയിലും നാശം വിതച്ച ശേഷമായിരിക്കും ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തുകയെന്നാണ് ഫ്രാങ്കിന്റെ പ്രവചനം. ഇതൊരു വീഡിയോയിലൂടെയാണ് ഫ്രാങ്ക് ലോകത്തെ അറിയിച്ചിരിക്കുന്നത്. വന്‍ ഭൂകമ്പം തന്നെയാണ് ഉണ്ടാവുകയെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നു. ഏതൊക്കെ മേഖലകളിലാണെന്നും ഈ പ്രവചനത്തില്‍ നല്‍കിയ മാപ്പില്‍ കാണിക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി കാണുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം താനിപ്പോള്‍ പറയുന്നത് ഏകദേശ രൂപം മാത്രമാണെന്നും, എല്ലാ വലിയ ഭൂകമ്പങ്ങളും അന്തരീക്ഷത്തില്‍ അടയാളം പതിപ്പിക്കില്ലെന്നാണ് ഫ്രാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഇത് ഏകദേശം രൂപം മാത്രമാണെന്നും ഫ്രാങ്ക് പറയുന്നു. ഫ്രാങ്കിന്റെ സോളാര്‍ സിസ്റ്റം ജിയോമെട്രി സര്‍വേ എന്ന സ്ഥാപനത്തിന്റെ പ്രധാന പ്രവചന രീതികള്‍ ഗ്രഹനില നോക്കിയാണ്. അതിലെ മാറ്റങ്ങള്‍ ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നതിനെ സ്വാധീനിക്കുന്നുവെന്നാണ് ഫ്രാങ്ക് പറയുന്നത്. അതേസമയം ശാസ്ത്ര ലോകം ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഭൂകമ്പവും ഗ്രഹനിലയിലെ മാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ബഹിരാകാശവുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രാങ്കിന്റെ പ്രവചനങ്ങളൊന്നും സത്യമല്ലെന്നും, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നുണ്ട്.ഇന്ത്യയെ സംബന്ധിച്ച് ഇത് ഏറ്റവും ഞെട്ടിക്കുന്ന വാർത്തകളാണ്..കാരണം പ്രവചന പ്രകാരം തുർക്കിയിൽ ഉണ്ടായ ഭൂകമ്പം എത്രത്തോളം നാശം വിതച്ചിരിക്കുന്നു എന്നുള്ളത് ഓരോ ദിവസവും അവിടെ നിന്നും വരുന്ന വാർത്തകൾ കാണുമ്പൊൾ നമ്മുക് മനസിലാകാൻ സാധിക്കുന്നുണ്ട്, തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ മരണം ഇതുവരെ 21,051 ആയി. തുർക്കിയിൽ 17,674 പേരും സിറിയയിൽ 3,377 പേരും മരിച്ചു. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























