മരണം 20,000 കടന്നു..പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി ഇല്ല.. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്..മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിവരം..

തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്.സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി.5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു.കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട് . ഇതിനിടെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ മരണം ഇതുവരെ 21,051 ആയി. തുർക്കിയിൽ 17,674 പേരും സിറിയയിൽ 3,377 പേരും മരിച്ചു. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം കഹ്‌റാമൻമാരസിനും ഗാസിയാൻടെപ്പിനും ഇടയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.
നഗരം പൂർണമായി തകർന്ന അവസ്ഥയിലാണ്. ഏഴ് നഗരങ്ങളിലായി ആശുപത്രികൾ ഉൾപ്പെടെ മൂവായിരത്തോളം കെട്ടിടങ്ങൾ തകർന്നു. ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. ഹതായിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 വയസ്സുള്ള ആൺകുട്ടിയെ 79 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപറേഷൻ ദോസ്തി’നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഹതായിൽ താൽകാലിക ആശുപത്രി സ്ഥാപിച്ചു. തുർക്കിക്കും സിറിയയ്ക്കും അടിയന്തര സഹായമായി അമേരിക്ക 85 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.അതെ സമയം 15,000 പേരുടെ മരണത്തിനിടയാക്കിയ തുർക്കിയിലെയും സിറിയയിലെയും ശക്തമായ ഭൂകമ്പത്തിന്റെ ആഴം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ഭൂകമ്പത്തിന് മുമ്പും ശേഷവുമുള്ള തുർക്കിയുടെ ചിത്രങ്ങളാണിത്. സതേൺ സിറ്റി ഓഫ് അൻറ്റാക്യയും കരാമൻമരാസുമാണ് ഭൂകമ്പം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങൾ. ഇവിടങ്ങളിൽ വൻ കെട്ടിടങ്ങൾ അപ്പാടെ നിലം പൊത്തിയിരുന്നു.തുറസായ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് അടിയന്തര അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.7.8 തീവ്രതയുള്ള ആദ്യ ഭൂചലനം തിങ്കളാഴ്ച ഗസിയാന്റപിനടുത്താണ് അനുഭവപ്പെട്ടത്.
അതിനു ശേഷം 7.5 തീവ്രതയുള്ളതുൾപ്പെടെ നിരവധി തുടർ ചലനങ്ങളും അനുഭവപ്പെട്ടു.കരാമൻമരാസിനും ഗാസിയാന്റെപിനും ഇടക്കുള്ള ഭാഗങ്ങളിലാണ് അതിരൂക്ഷമായ നാശനഷ്ടങ്ങൾ ഉണ്ടായത്. നഗരം പൂർണമായും അവശിഷ്ടങ്ങളായി മാറി. ഏഴ് പ്രവിശ്യകളിലായി പൊതു ആശുപത്രികൾ ഉൾപ്പെടെ 3000ഓളം കെട്ടിടങ്ങൾ തകർന്നുവെന്ന് തുർക്കി അറിയിച്ചു. 13ാം നൂറ്റാണ്ടിലുണ്ടാക്കിയ ചരിത്ര പ്രധാനമായ മുസ്‍ലിം പള്ളിയും ഭാഗികമായി തർന്നു.മരണം 15,383 ആയിട്ടുണ്ട്. 12,391 പേർ തുർക്കിയിലും 2,992 പേർ സിറിയയിലും മരണപ്പെട്ടുവെന്നാണ് കണക്കുകൾ. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























