യൂണിറ്റുകളുടെയും ഉല്‍പ്പാദനത്തിന്റെയും എണ്ണം അനുസരിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്.യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കില്‍ മിസൈല്‍ ആക്രമിക്കുന്നതിന് പിന്നില്‍ ന്യൂക്ലിയര്‍ പ്ലാന്റാണെന്ന് വ്യക്തം.

ഉക്രൈനിലെ സാപോരിജിയ സിറ്റിയില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ദ കീവ് ഇന്‍ഡിപ്പെന്‍ഡന്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറില്‍ 17 തവണയാണ് റഷ്യ യുക്രൈന് മേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ആക്രമണം ഡിനിപ്രോ നദിയുടെ ഇടത് കരയില്‍ സ്ഥിതി ചെയ്യുന്ന സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് ലക്ഷ്യമാക്കിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പവര്‍ പ്ലാന്റ് നശിപ്പി്ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ദിവസവും അഞ്ഞൂറിലധികം മിസൈലുകളാണ് റഷ്യ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. യുക്രൈന് ശക്തമായ പ്രത്യാക്രമണം നടത്താന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടാണ് റഷ്യ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നത്. ന്യൂക്ലീയര്‍ പവ്വര്‍ പ്ലാന്റിന് കേട് വരുത്താതെ നോക്കേണ്ടത് റഷ്യയേക്കാളും യുക്രൈന്റ ആവശ്യവും ഉത്തരവാദിത്വവുമാണ്.
യൂണിറ്റുകളുടെയും ഉല്‍പ്പാദനത്തിന്റെയും എണ്ണം അനുസരിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്.യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കില്‍ മിസൈല്‍ ആക്രമിക്കുന്നതിന് പിന്നില്‍ ന്യൂക്ലിയര്‍ പ്ലാന്റാണെന്ന് വ്യക്തം. പ്രാദേശിക സമയം പകല്‍ നാല് മണിമുതല്‍ ഖാര്‍കിവിലെ സ്ഥലങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യമിട്ടിരുന്നുവെന്നും ഖാര്‍കിവ് മേയര്‍ ഇഹോര്‍ തെരെകോവ് വ്യക്തമാക്കുന്നു ആക്രമണത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എങ്കിലും രൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
പത്തോളം സ്ഫോടനങ്ങളാണ് അക്രമകാരികള്‍ നടത്തിയതെന്ന് ഖാര്‍കിവ് ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് ടെലിഗ്രാമിനോട് പറഞ്ഞു.ചിലയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അവിടെ അടിയന്തര സഹായം ചെയ്തുക്കൊണ്ടിരിക്കുകയാണെന്നും ഒലെഹ് ് പറഞ്ഞു.യുദ്ധം ആരംഭിച്ചതു മുതല്‍ ആണവനിലയവും അതിന്റെ സമീപ പ്രദേശങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി തവണ റഷ്യ അവിടെ ഷെല്ലാക്രമണം നടത്തിയിട്ടുമുണ്ട്.
എന്നാല്‍ സംഭവത്തില്‍ റഷ്യയും ഉക്രൈനും പരസ്പരം പഴിചാരുകയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിനു സൈനികരുടെ ജീവനെടുത്തും അതിലുമെത്രയോ സാധാരണക്കാരുടെ ജീവനും ജീവിതവും ഇല്ലാതാക്കിയും റഷ്യയുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം തികയ്ക്കാനൊരുങ്ങുകയാണ്. കോവിഡ് മഹാമാരിക്കു പിന്നാലെ യുദ്ധക്കെടുതിയുടെ ദുരിതത്തിലാണ് ലോകം. യുദ്ധം എന്ന്, എങ്ങനെ അവസാനിക്കുമെന്ന് ആര്‍ക്കുംമറിയില്ല. പക്ഷേ, പോരാട്ടം തീവ്രമാക്കുന്നതിന് കോപ്പുകൂട്ടുകയാണ് ഇരുപക്ഷവും. യുദ്ധം നീണ്ടുപോകുന്നതിനിടെ, സഖ്യകക്ഷികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെതുടര്‍ന്നു യുക്രെയ്‌ന് അത്യാധുനിക ലെപേഡ്2 യുദ്ധടാങ്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണു ജര്‍മനി
റഷ്യയുമായുള്ള യുദ്ധം ഒരു വര്‍ഷം തികയാനിരിക്കെ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സ് സന്ദര്‍ശിച്ചു. ബുധനാഴ്ച ബ്രിട്ടന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സെലെന്‍സ്‌കി ബ്രസല്‍സില്‍ എത്തിയത്. റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും നല്‍കാന്‍ സഹായം അഭ്യര്‍ഥിച്ചായിരുന്നു സെലെന്‍സ്‌കിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. റഷ്യ-യുക്രെയ്ന്‍ യുദ്ധവാര്‍ഷികത്തിന് രാഴ്ച മാത്രം ബാക്കിനില്‍ക്കെ് സെലെന്‍സ്‌കിനടത്തിയ യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശനമാണ് റ്ഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു.
.യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും പാര്‍ലമെന്റ് അംഗങ്ങളെയും അഭിസംബോധന ചെയ്യാനാണ് സെലെന്‍സ്‌കി ബ്രസല്‍സില്‍ എത്തിയത്. എഴുന്നേറ്റുനിന്നും കയ്യടിച്ചുമാണ്, റഷ്യയ്‌ക്കെതിരെ പോരാട്ടം നയിച്ച സെലെന്‍സ്‌കിയെ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചത്.ആധുനിക ലോകത്തിലെ എറ്റവും വലിയ യുറോപ്പ് വിരുദ്ധ ശക്തിയെയാണ് നാം പ്രതിരോധിക്കുന്നത്. നിങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ യുക്രെയ്‌നികള്‍ പോര്‍ക്കളത്തില്‍ പ്രതിരോധം തീര്‍ക്കുകയാണ്. യുക്രെയ്‌നിലെ സാധാരണക്കാരുടെ ജീവനു വേിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി''- സെലെന്‍സ്‌കി പറഞ്ഞു. യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ സെലെന്‍സ്‌കി പരസ്യമായി ആഹ്വാനം ചെയ്തില്ലെങ്കിലും നേതാക്കളോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സെലന്‍സ്‌കിയെ പിന്‍തുണയ്ക്കുന്നെന്ന് മനസിലാക്കിയാണ് റഷ്യ മണിക്കൂറില്‍ പതിനേഴ് മിസൈല്‍ എന്ന കണക്കില്‍ പ്രയോഗിക്കുന്നത്.
https://www.facebook.com/Malayalivartha























