Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

യൂണിറ്റുകളുടെയും ഉല്‍പ്പാദനത്തിന്റെയും എണ്ണം അനുസരിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്.യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കില്‍ മിസൈല്‍ ആക്രമിക്കുന്നതിന് പിന്നില്‍ ന്യൂക്ലിയര്‍ പ്ലാന്റാണെന്ന് വ്യക്തം.

11 FEBRUARY 2023 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഉക്രൈനിലെ സാപോരിജിയ സിറ്റിയില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ദ കീവ് ഇന്‍ഡിപ്പെന്‍ഡന്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറില്‍ 17 തവണയാണ് റഷ്യ യുക്രൈന് മേല്‍  മിസൈല്‍ ആക്രമണം നടത്തിയത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ആക്രമണം ഡിനിപ്രോ നദിയുടെ ഇടത് കരയില്‍ സ്ഥിതി ചെയ്യുന്ന സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്  ലക്ഷ്യമാക്കിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പവര്‍ പ്ലാന്റ് നശിപ്പി്ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ദിവസവും അഞ്ഞൂറിലധികം മിസൈലുകളാണ് റഷ്യ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. യുക്രൈന് ശക്തമായ പ്രത്യാക്രമണം നടത്താന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടാണ് റഷ്യ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നത്. ന്യൂക്ലീയര്‍ പവ്വര്‍ പ്ലാന്റിന് കേട് വരുത്താതെ നോക്കേണ്ടത് റഷ്യയേക്കാളും യുക്രൈന്റ ആവശ്യവും ഉത്തരവാദിത്വവുമാണ്.

യൂണിറ്റുകളുടെയും ഉല്‍പ്പാദനത്തിന്റെയും എണ്ണം അനുസരിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്.യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കില്‍ മിസൈല്‍ ആക്രമിക്കുന്നതിന് പിന്നില്‍ ന്യൂക്ലിയര്‍ പ്ലാന്റാണെന്ന് വ്യക്തം. പ്രാദേശിക സമയം പകല്‍ നാല് മണിമുതല്‍ ഖാര്‍കിവിലെ സ്ഥലങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യമിട്ടിരുന്നുവെന്നും ഖാര്‍കിവ് മേയര്‍ ഇഹോര്‍ തെരെകോവ് വ്യക്തമാക്കുന്നു ആക്രമണത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എങ്കിലും രൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

പത്തോളം സ്ഫോടനങ്ങളാണ് അക്രമകാരികള്‍ നടത്തിയതെന്ന് ഖാര്‍കിവ് ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് ടെലിഗ്രാമിനോട് പറഞ്ഞു.ചിലയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അവിടെ അടിയന്തര സഹായം ചെയ്തുക്കൊണ്ടിരിക്കുകയാണെന്നും ഒലെഹ് ് പറഞ്ഞു.യുദ്ധം ആരംഭിച്ചതു മുതല്‍ ആണവനിലയവും അതിന്റെ സമീപ പ്രദേശങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി തവണ റഷ്യ അവിടെ ഷെല്ലാക്രമണം നടത്തിയിട്ടുമുണ്ട്.

എന്നാല്‍ സംഭവത്തില്‍ റഷ്യയും ഉക്രൈനും പരസ്പരം പഴിചാരുകയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിനു സൈനികരുടെ ജീവനെടുത്തും അതിലുമെത്രയോ സാധാരണക്കാരുടെ ജീവനും ജീവിതവും ഇല്ലാതാക്കിയും റഷ്യയുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം തികയ്ക്കാനൊരുങ്ങുകയാണ്. കോവിഡ് മഹാമാരിക്കു പിന്നാലെ യുദ്ധക്കെടുതിയുടെ ദുരിതത്തിലാണ് ലോകം. യുദ്ധം എന്ന്, എങ്ങനെ അവസാനിക്കുമെന്ന് ആര്‍ക്കുംമറിയില്ല. പക്ഷേ, പോരാട്ടം തീവ്രമാക്കുന്നതിന് കോപ്പുകൂട്ടുകയാണ് ഇരുപക്ഷവും. യുദ്ധം നീണ്ടുപോകുന്നതിനിടെ, സഖ്യകക്ഷികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെതുടര്‍ന്നു യുക്രെയ്‌ന് അത്യാധുനിക ലെപേഡ്2 യുദ്ധടാങ്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണു ജര്‍മനി
 
റഷ്യയുമായുള്ള യുദ്ധം ഒരു വര്‍ഷം തികയാനിരിക്കെ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സ് സന്ദര്‍ശിച്ചു. ബുധനാഴ്ച ബ്രിട്ടന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സെലെന്‍സ്‌കി ബ്രസല്‍സില്‍ എത്തിയത്. റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും നല്‍കാന്‍ സഹായം അഭ്യര്‍ഥിച്ചായിരുന്നു സെലെന്‍സ്‌കിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. റഷ്യ-യുക്രെയ്ന്‍ യുദ്ധവാര്‍ഷികത്തിന് രാഴ്ച മാത്രം ബാക്കിനില്‍ക്കെ് സെലെന്‍സ്‌കിനടത്തിയ യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശനമാണ് റ്ഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു.

.യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും പാര്‍ലമെന്റ് അംഗങ്ങളെയും അഭിസംബോധന ചെയ്യാനാണ് സെലെന്‍സ്‌കി ബ്രസല്‍സില്‍ എത്തിയത്. എഴുന്നേറ്റുനിന്നും കയ്യടിച്ചുമാണ്, റഷ്യയ്‌ക്കെതിരെ പോരാട്ടം നയിച്ച സെലെന്‍സ്‌കിയെ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചത്.ആധുനിക ലോകത്തിലെ എറ്റവും വലിയ യുറോപ്പ് വിരുദ്ധ ശക്തിയെയാണ് നാം പ്രതിരോധിക്കുന്നത്. നിങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ യുക്രെയ്‌നികള്‍ പോര്‍ക്കളത്തില്‍ പ്രതിരോധം തീര്‍ക്കുകയാണ്. യുക്രെയ്‌നിലെ സാധാരണക്കാരുടെ ജീവനു വേിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി''- സെലെന്‍സ്‌കി പറഞ്ഞു. യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ സെലെന്‍സ്‌കി പരസ്യമായി ആഹ്വാനം ചെയ്തില്ലെങ്കിലും നേതാക്കളോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സെലന്‍സ്‌കിയെ പിന്‍തുണയ്ക്കുന്നെന്ന് മനസിലാക്കിയാണ് റഷ്യ മണിക്കൂറില്‍ പതിനേഴ് മിസൈല്‍ എന്ന കണക്കില്‍ പ്രയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (9 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends