Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ലോകത്തിന് മുന്നിലേയക്കിറങ്ങിയ ദൈവം..അവള്‍... കരംപിടിച്ച് കയറിയ കുരുന്നുകള്‍. ഭൂകമ്പ ശേഷം.....

11 FEBRUARY 2023 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ലോകത്തിന്റെ മുന്നില്‍ യുദ്ധവും തീവ്രവാദവും കുടിയേറ്റവുമൊക്കെയായി നിറഞ്ഞു നിന്ന തുര്‍ക്കിയും സിറിയയും ഇന്ന ലോകത്തിന്റെ കണ്ണീര്‍ കണമായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി തുടങ്ങിയ യുദ്ധങ്ങളും സദാ വന്നു പതിക്കുന്ന മിസൈലുകളും കാരണം ദുരിത ജീവിതത്തിലായ സിറിയ-തുര്‍ക്കി ജനത ലോകത്തിന്റെ മുന്നില്‍ ശാപം പിടിച്ച മണ്ണിലെ ജനങ്ങളായി മാറിയിരിക്കുന്നു. അവരേറ്റുവാങ്ങിയ ശാപം മുഴുവന്‍ ഒറ്റരാത്രി കൊണ്ട് ദൈവം വീട്ടി. അത് ഭൂകമ്പത്തിന്റെ രൂപത്തിലായിരുന്നു. പ്രഭാത സൂര്യനെ കാണാമെന്ന പ്രതീക്ഷയില്‍ കിടന്നുറങ്ങിയ പതിനായിരങ്ങള്‍ ഒന്ന് ഞരങ്ങാന്‍ പോലും അവസരം ലഭിക്കാതെ നിത്യതയിലേയ്ക്ക് ലയിച്ചു. കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളും കുടുംബവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നിലംപൊത്തി. ഭൂകമ്പത്തിലെ ഏറ്റവും ദൈന്യതയാര്‍ നേര്‍ക്കാഴ്ചയായി മാറുന്നത് ദുരന്തങ്ങള്‍ക്കിടിയില്‍ നിന്നും കിട്ടിയ ചോര കുഞ്ഞാണ്. പൊക്കിള്‍കൊടി ബന്ധം അറുത്ത് മാറ്റാന്‍ കഴിയാത്ത ദുരന്ത ചിത്രമാണ് അവള്‍. അവള്‍ ഇന്ന് ലോകത്തിന്റെ മകളാണ്. ലോകം അവളെ വിളിക്കുന്ന ആയ.

ആയ'- ദുരിതങ്ങള്‍ക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്കാണ് .വടക്കന്‍ സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്ന പെണ്‍കുഞ്ഞ് ഇനി ഈ പേരില്‍ അറിയപ്പെടും. 'ദൈവത്തിന്റെ അടയാളം', 'വിസ്മയം' എന്നൊക്കെയാണ് 'ആയ' എന്ന വാക്കിനര്‍ഥം.
കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തില്‍നിന്നു വേര്‍പ്പെട്ടിരുന്നില്ല. അഞ്ചുനില പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും 4 സഹോദരങ്ങളും പിറന്നപ്പോഴേ അവള്‍ക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ദുരിതങ്ങള്‍ക്കു നടുവിലേക്കു കണ്‍തുറന്ന  ഈ അനാഥക്കുട്ടിയെ ഏറ്റെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ തയാറായി രംഗത്ത് വന്നിട്ടുണ്ട്..

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയന്‍ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ് അവള്‍ പിറന്നുവീണത്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തില്‍നിന്നു വേര്‍പ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. ഭൂകമ്പത്തില്‍ കിടപ്പ് മുറിയിലേയ്ക്ക് കെട്ടിടം തകര്‍ന്നുവീണ സമയത്താകാം ആ അമ്മ പ്രസവിച്ചതെന്ന് കരുതുന്നു. ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആ അമ്മ തന്റെ പൊന്നോമനയെ മരണത്തിന് വിട്ടു കൊടുക്കാതെ കാത്തു നിറുത്തി. രക്ഷയുടെ കരങ്ങളെത്തുന്നതുവരെ അമ്മയുടെ പൊക്കിള്‍ കൊടി അവള്‍ക്ക് ജീവന്‍ പകര്‍ന്നു കൊണ്ടിരുന്നു. ആയ ആ വിസ്മയം ലോകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. എത്ര ഭീകരതയിലും ദൈവത്തിന്റെ ചില കയ്യൊപ്പുകളുണ്ടെന്ന പറയുന്നത ് അത്തരം സംഭവങ്ങള്‍ അറിയുമ്പോഴാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പിറന്ന് അധിക നേരമാകും മുന്‍പു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ സിറിയന്‍ മാധ്യമപ്രവര്‍ത്തക സെയ്‌ന എര്‍ഹെയാണു ട്വിറ്ററില്‍ പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം കുഞ്ഞിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളുമെല്ലാം കൊല്ലപ്പെട്ടുവെന്നാണു വിവരം. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഭവനരഹിതരായി അഫ്രിന്‍ നഗരത്തിലെ ജെന്‍ഡറസ് പട്ടണത്തില്‍ അഭയാര്‍ഥികളായി കഴിയുകയായിരുന്നു ഈ കുടുംബം. സിറിയന്‍ നഗരമായ അലപ്പോയിലും ഒരു കുട്ടിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രക്ഷിച്ചു.മാതൃസഹോദരന്‍ സലാ അല്‍-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോള്‍. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തില്‍ തകര്‍ന്നു. 11 പേരടങ്ങുന്ന കുടുംബം ഇപ്പോള്‍ താല്‍ക്കാലിക കൂടാരത്തിലാണു താമസം. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നേരത്തേ ഭയന്നതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

 ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലും സിറിയയിലും നിന്നു പുറത്തുവരുന്നത് അതിജീവനത്തിന്റെ വിസ്മയ കഥകളാണ്. ഭൂകമ്പത്തിനുശേഷം ദിവസങ്ങള്‍ പിന്നിടുമ്പോഴും സ്വന്തം ജീവന്‍ ചേര്‍ത്തുപിടിക്കാന്‍ അവര്‍ നടത്തിയ സഹനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ പോലും കണ്ണുകള്‍ നനയിച്ചു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ 100 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ഒട്ടേറെപ്പേരെ അവര്‍ രക്ഷപ്പെടുത്തി.

 ദക്ഷിണ തുര്‍ക്കിയില്‍ ഹതായിയിലെ അന്താക്യ നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 5 മണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍ഡ അഡ്റ്റസ് എന്ന പതിനാറുകാരിയെ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞരക്കം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു,അന്വേഷണം. നാലാം ദിനം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മെല്‍ഡയെ കണ്ടെത്തുമ്പോള്‍ അവള്‍ ഒരു മതിലിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.ഭൂകമ്പത്തില്‍ 1ഒരു കോടിയിലധികം പേരുടെ  പാര്‍പ്പിടം നഷ്ടപ്പെട്ട അതിര്‍ത്തി പ്രദേശമായ ഗാസിന്‍ടെപ്പില്‍ നിന്നാണ് 94 മണിക്കൂറുകള്‍ക്കുശേഷം അദ്‌നന്‍ മുഹമ്മദ് കോര്‍കുട്ട് എന്ന പതിനേഴ്കാരന്റെ  വീണ്ടെടുത്തത്. നാവു വരണ്ടപ്പോള്‍ സ്വന്തം മൂത്രം കുടിച്ചാണു ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന് അദ്‌നന്‍ രക്ഷാപ്രവര്‍ത്തകരോട് കണ്ണീരോടെ വെളിപ്പെടുത്തി.

ആശങ്കകളുടെ 105 ാം മണിക്കൂറിലാണ് യാഗിസ് കോംസു എന്ന ബാലന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ വാരിയെല്ല് തകര്‍ന്ന നിലയില്‍ അവന്റെ അമ്മ അയ്ഫര്‍ കൊംസുവിനെയും കണ്ടെടുത്തു. കാഴ്ചക്കാര്‍ ബഹളം വച്ചോ കയ്യടിച്ചോ ബാലനെ ഭയപ്പെടുത്തരുതെന്നു രക്ഷാപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.. അതിജീവനത്തിന്റെ കഥകള്‍ തീരുന്നില്ല, ഇസ്‌കെന്‍ഡൂറുനില്‍ വിള്ളലിനുള്ളില്‍ 109 മണിക്കൂര്‍ ചെലവഴിച്ച ദമ്പതികളെയും കിരിഖാനിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 മണിക്കൂര്‍ നീണ്ട ശ്രമത്തില്‍നിന്ന് ഒരു സ്ത്രീയെയും കഹറാമെന്‍മറാഷില്‍ കൗമാരക്കാരായ  2 സഹോദരിമാരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്കു മടക്കിയെത്തിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (9 minutes ago)

ഇനി ദളപതി യുഗം  (17 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (30 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (57 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends