Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ആയ'- ദുരിതങ്ങള്‍ക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്കാണ് .വടക്കന്‍ സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്ന പെണ്‍കുഞ്ഞ് ഇനി ഈ പേരില്‍ അറിയപ്പെടും. 'ദൈവത്തിന്റെ അടയാളം', 'വിസ്മയം' എന്നൊക്കെയാണ് 'ആയ' എന്ന വാക്കിനര്‍ഥം.

11 FEBRUARY 2023 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ലോകത്തിന്റെ മുന്നില്‍ യുദ്ധവും തീവ്രവാദവും കുടിയേറ്റവുമൊക്കെയായി നിറഞ്ഞു നിന്ന തുര്‍ക്കിയും സിറിയയും ഇന്ന ലോകത്തിന്റെ കണ്ണീര്‍ കണമായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി തുടങ്ങിയ യുദ്ധങ്ങളും സദാ വന്നു പതിക്കുന്ന മിസൈലുകളും കാരണം ദുരിത ജീവിതത്തിലായ സിറിയ-തുര്‍ക്കി ജനത ലോകത്തിന്റെ മുന്നില്‍ ശാപം പിടിച്ച മണ്ണിലെ ജനങ്ങളായി മാറിയിരിക്കുന്നു. അവരേറ്റുവാങ്ങിയ ശാപം മുഴുവന്‍ ഒറ്റരാത്രി കൊണ്ട് ദൈവം വീട്ടി. അത് ഭൂകമ്പത്തിന്റെ രൂപത്തിലായിരുന്നു. പ്രഭാത സൂര്യനെ കാണാമെന്ന പ്രതീക്ഷയില്‍ കിടന്നുറങ്ങിയ പതിനായിരങ്ങള്‍ ഒന്ന് ഞരങ്ങാന്‍ പോലും അവസരം ലഭിക്കാതെ നിത്യതയിലേയ്ക്ക് ലയിച്ചു. കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളും കുടുംബവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നിലംപൊത്തി. ഭൂകമ്പത്തിലെ ഏറ്റവും ദൈന്യതയാര്‍ നേര്‍ക്കാഴ്ചയായി മാറുന്നത് ദുരന്തങ്ങള്‍ക്കിടിയില്‍ നിന്നും കിട്ടിയ ചോര കുഞ്ഞാണ്. പൊക്കിള്‍കൊടി ബന്ധം അറുത്ത് മാറ്റാന്‍ കഴിയാത്ത ദുരന്ത ചിത്രമാണ് അവള്‍. അവള്‍ ഇന്ന് ലോകത്തിന്റെ മകളാണ്. ലോകം അവളെ വിളിക്കുന്ന ആയ.

ആയ'- ദുരിതങ്ങള്‍ക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്കാണ് .വടക്കന്‍ സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്ന പെണ്‍കുഞ്ഞ് ഇനി ഈ പേരില്‍ അറിയപ്പെടും. 'ദൈവത്തിന്റെ അടയാളം', 'വിസ്മയം' എന്നൊക്കെയാണ് 'ആയ' എന്ന വാക്കിനര്‍ഥം.
കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തില്‍നിന്നു വേര്‍പ്പെട്ടിരുന്നില്ല. അഞ്ചുനില പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും 4 സഹോദരങ്ങളും പിറന്നപ്പോഴേ അവള്‍ക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ദുരിതങ്ങള്‍ക്കു നടുവിലേക്കു കണ്‍തുറന്ന  ഈ അനാഥക്കുട്ടിയെ ഏറ്റെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ തയാറായി രംഗത്ത് വന്നിട്ടുണ്ട്..

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയന്‍ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ് അവള്‍ പിറന്നുവീണത്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തില്‍നിന്നു വേര്‍പ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. ഭൂകമ്പത്തില്‍ കിടപ്പ് മുറിയിലേയ്ക്ക് കെട്ടിടം തകര്‍ന്നുവീണ സമയത്താകാം ആ അമ്മ പ്രസവിച്ചതെന്ന് കരുതുന്നു. ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആ അമ്മ തന്റെ പൊന്നോമനയെ മരണത്തിന് വിട്ടു കൊടുക്കാതെ കാത്തു നിറുത്തി. രക്ഷയുടെ കരങ്ങളെത്തുന്നതുവരെ അമ്മയുടെ പൊക്കിള്‍ കൊടി അവള്‍ക്ക് ജീവന്‍ പകര്‍ന്നു കൊണ്ടിരുന്നു. ആയ ആ വിസ്മയം ലോകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. എത്ര ഭീകരതയിലും ദൈവത്തിന്റെ ചില കയ്യൊപ്പുകളുണ്ടെന്ന പറയുന്നത ് അത്തരം സംഭവങ്ങള്‍ അറിയുമ്പോഴാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പിറന്ന് അധിക നേരമാകും മുന്‍പു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ സിറിയന്‍ മാധ്യമപ്രവര്‍ത്തക സെയ്‌ന എര്‍ഹെയാണു ട്വിറ്ററില്‍ പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം കുഞ്ഞിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളുമെല്ലാം കൊല്ലപ്പെട്ടുവെന്നാണു വിവരം. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഭവനരഹിതരായി അഫ്രിന്‍ നഗരത്തിലെ ജെന്‍ഡറസ് പട്ടണത്തില്‍ അഭയാര്‍ഥികളായി കഴിയുകയായിരുന്നു ഈ കുടുംബം. സിറിയന്‍ നഗരമായ അലപ്പോയിലും ഒരു കുട്ടിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രക്ഷിച്ചു.മാതൃസഹോദരന്‍ സലാ അല്‍-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോള്‍. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തില്‍ തകര്‍ന്നു. 11 പേരടങ്ങുന്ന കുടുംബം ഇപ്പോള്‍ താല്‍ക്കാലിക കൂടാരത്തിലാണു താമസം. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നേരത്തേ ഭയന്നതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

 ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലും സിറിയയിലും നിന്നു പുറത്തുവരുന്നത് അതിജീവനത്തിന്റെ വിസ്മയ കഥകളാണ്. ഭൂകമ്പത്തിനുശേഷം ദിവസങ്ങള്‍ പിന്നിടുമ്പോഴും സ്വന്തം ജീവന്‍ ചേര്‍ത്തുപിടിക്കാന്‍ അവര്‍ നടത്തിയ സഹനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ പോലും കണ്ണുകള്‍ നനയിച്ചു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ 100 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ഒട്ടേറെപ്പേരെ അവര്‍ രക്ഷപ്പെടുത്തി.

 ദക്ഷിണ തുര്‍ക്കിയില്‍ ഹതായിയിലെ അന്താക്യ നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 5 മണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍ഡ അഡ്റ്റസ് എന്ന പതിനാറുകാരിയെ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞരക്കം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു,അന്വേഷണം. നാലാം ദിനം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മെല്‍ഡയെ കണ്ടെത്തുമ്പോള്‍ അവള്‍ ഒരു മതിലിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.ഭൂകമ്പത്തില്‍ 1ഒരു കോടിയിലധികം പേരുടെ  പാര്‍പ്പിടം നഷ്ടപ്പെട്ട അതിര്‍ത്തി പ്രദേശമായ ഗാസിന്‍ടെപ്പില്‍ നിന്നാണ് 94 മണിക്കൂറുകള്‍ക്കുശേഷം അദ്‌നന്‍ മുഹമ്മദ് കോര്‍കുട്ട് എന്ന പതിനേഴ്കാരന്റെ  വീണ്ടെടുത്തത്. നാവു വരണ്ടപ്പോള്‍ സ്വന്തം മൂത്രം കുടിച്ചാണു ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന് അദ്‌നന്‍ രക്ഷാപ്രവര്‍ത്തകരോട് കണ്ണീരോടെ വെളിപ്പെടുത്തി.

ആശങ്കകളുടെ 105 ാം മണിക്കൂറിലാണ് യാഗിസ് കോംസു എന്ന ബാലന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ വാരിയെല്ല് തകര്‍ന്ന നിലയില്‍ അവന്റെ അമ്മ അയ്ഫര്‍ കൊംസുവിനെയും കണ്ടെടുത്തു. കാഴ്ചക്കാര്‍ ബഹളം വച്ചോ കയ്യടിച്ചോ ബാലനെ ഭയപ്പെടുത്തരുതെന്നു രക്ഷാപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.. അതിജീവനത്തിന്റെ കഥകള്‍ തീരുന്നില്ല, ഇസ്‌കെന്‍ഡൂറുനില്‍ വിള്ളലിനുള്ളില്‍ 109 മണിക്കൂര്‍ ചെലവഴിച്ച ദമ്പതികളെയും കിരിഖാനിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 മണിക്കൂര്‍ നീണ്ട ശ്രമത്തില്‍നിന്ന് ഒരു സ്ത്രീയെയും കഹറാമെന്‍മറാഷില്‍ കൗമാരക്കാരായ  2 സഹോദരിമാരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്കു മടക്കിയെത്തിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (11 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends