ഭാര്യയ്ക്കും മകൾക്കുമൊപ്പം പൊതുവേദിയിൽ..കിം ജോങ് ഉന്നിന്റെ അടുത്ത നീക്കം...ആണവ പ്രഹര ശേഷിയുള്ള ഉത്തര കൊറിയയുടെ ഭരണതലത്തിലേക്ക് കിമ്മിന്‍റെ മകള്‍...ഭാര്യയും മകളും ഒപ്പമിരുന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം വൈന്‍ കഴിക്കുന്നതടക്കമുള്ള ചിത്രങ്ങളും... പുറത്ത് വന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വാർത്തകൾക്ക് വലിയ പ്രധാന്യമാണ് എപ്പോഴും ലഭിക്കാറുള്ളത്,. അവിടെ നിന്നുള്ള വാർത്തകളും വിവരങ്ങളും ലോകത്തിനു മുൻപിൽ ലഭിക്കാൻ സ്വല്പം ബുദ്ധിമുട്ടാനാണെങ്കിലും..കിട്ടുന്ന വാർത്തകൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്, ഇപ്പോഴിതാ ഉത്തര കൊറിയയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകളാണ് പുറത്തു വരുന്നത്, നിക പരേഡിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഏറെ നാളായി പൊതുവേദികളിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം കിം പൊതുവേദിയില്‍ എത്തിയത്. പരിപാടിയിലുടനീളം കിമ്മിനൊപ്പമുണ്ടായിരുന്ന മകളായിരിക്കും അടുത്ത അവകാശിയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതോടെ ശക്തമായിട്ടുണ്ട്.
മിസൈല്‍ പരേഡ് നിരീക്ഷിക്കുകയും മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരോടൊപ്പം ഭക്ഷണം കഴിക്കുകയും അടക്കമുള്ള കാര്യങ്ങളില്‍ കിമ്മിനൊപ്പം മകളും ഭാര്യയും ഒപ്പമുണ്ടായിരുന്നു.ആണവ പ്രഹര ശേഷിയുള്ള ഉത്തര കൊറിയയുടെ ഭരണതലത്തിലേക്ക് കിമ്മിന്‍റെ മകള്‍ എത്തുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം നടന്ന സൈനിക അഭ്യാസ പ്രകടനം നല്‍കുന്ന കാഴ്ചകള്‍. ഇതിന് തൊട്ട് മുന്‍പുള്ള ദിവസവും കിമ്മും ഭാര്യയും മകളും ഒപ്പമിരുന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം വൈന്‍ കഴിക്കുന്നതടക്കമുള്ള ചിത്രങ്ങളും പുറത്ത് വന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കിം പൊതുവേദിയില്‍ മകളുമായി എത്തിയത് അച്ഛന്‍ മകള്‍ ബന്ധം മാത്രമായി കാണാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദമാക്കുന്നു.അടുത്ത അവകാശിയിലേക്കുള്ള വ്യക്തമായ സൂചനകളാണ് സൈനിക അഭ്യാസ പ്രകടന സമയത്ത് കണ്ടതെന്നാണ് സീയോളിലെ ഹാന്‍കുക് സര്‍വ്വകലാശാലയിലെ വിദേശകാര്യ പഠന വിഭാഗത്തിലെ പ്രൊഫസറായ മേസണ്‍ റിച്ചിയുടെ വിലയിരുത്തല്‍.
രാജ്യത്തെ ആണന ആയുധങ്ങള്‍ അടക്കമുള്ളവയുടെ പ്രദര്‍ശനങ്ങളില്‍ മകളും ഭാഗമാകുന്നത് അധികാര വികേന്ദ്രീകരണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിഷ്പ്രഭമാക്കുന്നതാണെന്നാണ് മേസണ്‍ റിച്ചി വിശദമാക്കുന്നത്.നേരത്തെ കിം ജോങ് ഉൻ അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. അദ്ദേഹം കൂടുതൽ സമയവും മദ്യപിക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. 39 വയസ്സ് തികയുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ ഇതിന് പിന്നാലെ പരന്നിരുന്നു. 40 വയസ്സിനോടടുത്ത ഉൻ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് പുതിയ ഉത്കണ്ഠകയിലാണെന്നും ഒരുപാട് മദ്യപിച്ച ശേഷം അദ്ദേഹം കരയുന്നതായി കേട്ടെന്നും സിയോൾ ആസ്ഥാനമായുള്ള ഉത്തര കൊറിയൻ അക്കാദമിക് ഡോ. ചോയി ജിൻവൂക്ക് പറഞ്ഞു.ഉൻ വളരെ ഏകാന്തനാണെന്നും മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയൻ സ്വേച്ഛാധിപതിയോട് ഡോക്ടർമാരും ഭാര്യയും കൂടുതൽ വ്യായാമം ചെയ്യാൻ പറഞ്ഞു.
എന്നാൽ അദ്ദേഹം ഇവരെ അനുസരിക്കുന്നില്ല. തന്റെ അനാരോഗ്യ വാർത്തകൾ പുറത്തുവരുന്നതിൽ കിം വളരെയധികം ആശങ്കാകുലനാണെന്നും ആരോഗ്യ വിവരം പുറത്താകുന്നത് തടയാൻ വിദേശ യാത്രകളിൽ സ്വന്തം ടോയ്‌ലറ്റുമായി യാത്ര ചെയ്യുകായണെന്നും റിപ്പോർട്ട് വിശദമാക്കിയത്.അതിനിടയിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ യുദ്ധ ടാങ്കുകള്‍ യുക്രൈന് നല്‍കാനുള്ള അമേരിക്കന്‍ നീക്കത്തെ അപലപിച്ച് ഉത്തര കൊറിയ രംഗത്ത് വന്നിരുന്നു..രൂക്ഷമായ വിമര്‍ശനമാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
മോസ്കോയെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിലയിലേക്ക് യുക്രൈനെ സഹായിക്കുന്ന തരത്തില്‍ യുദ്ധ സന്നാഹം നല്‍കുന്നതിലൂടെ അമേരിക്ക അതിര് കടക്കുന്നുവെന്നാണ് കിം യോ ജോങ്ങ് കുറച്ചു ദിവസങ്ങൾക്ക് മുൻപുള്ള പ്രസ്താവനയിലൂടെ വിശദമാക്കിയത്, ഏതായാലും ഉന്നിന്റെ ഇപ്പോഴത്തെ നീക്കത്തെയും ഏറെ ആകാംക്ഷയോടെയാണ് രാജ്യങ്ങൾ നോക്കി കാണുന്നത്, എന്താണ് ഇത്തരമൊരു മാറ്റത്തിനു പിന്നിൽ, പുതിയ എന്തെങ്കിലും തീരുമാനം ആണോ എന്നെല്ലാം അറിയണമെന്നുണ്ടെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു..
https://www.facebook.com/Malayalivartha























