'റഷ്യ - യുക്രെയ്ൻ' യുദ്ധം അവസാനിപ്പിക്കാൻ മോദിയുടെ കൈകൾ.. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ച് അമേരിക്ക...യുദ്ധം അവസാനിപ്പിക്കാൻ പുട്ടിന് ഇനിയും സമയമുണ്ട്..

റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വര്ഷത്തോട് അടുക്കുകയാണ്..എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. യുദ്ധത്തിൽ ഇരു രാജ്യങ്ങളിലേയും സൈന്യക ഉദ്യോഗസ്ഥരടക്കം നിരവധിപേർ മരിച്ചു, കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. നിരവധി നഗരങ്ങൾ ഇന്നും ഇരുട്ടിലാണ്. മോസ്‌കോയുടെ സൈനിക വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെട്ടെന്നുള്ളതും തീവ്രവുമായ സൈനിക വർദ്ധനവ്.അപ്പോഴും ഇവിടെ ഈ യുദ്ധത്തിൽ ഇന്ത്യാ എടുക്കുന്ന തീരുമാനം എന്താകുമെന്നുള്ളത് വലിയൊരു ചർച്ച വിഷയം തന്നെയാണ്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ച് അമേരിക്ക ഇപ്പോൾ രംഗത്ത് വരികയാണ്..
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചകൾ സംബന്ധിച്ച ചോദ്യത്തോടാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനെ ബോധ്യപ്പെടുത്താൻ മോദിക്ക് ഇനിയും സമയമുണ്ടോ എന്ന ചോദ്യത്തിനാണ് സമാധാനത്തിനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്.''യുദ്ധം അവസാനിപ്പിക്കാൻ പുട്ടിന് ഇനിയും സമയമുണ്ട്.മോദിക്ക് പുട്ടിനെ ബോധ്യപ്പെടുത്താം. സമാധാന ശ്രമത്തിനായി ഏതു നീക്കം നടത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുവാദമുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളെ യുഎസ് സ്വാഗതം ചെയ്യുന്നു'' ജോൺ കിർബി പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ വാർഷികത്തിന്, യുക്രെയ്‌നിന്റെ അയൽരാജ്യമായ പോളണ്ട് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പുട്ടിനുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ലീഡർഷിപ്പ് മീറ്റിങ്ങിൽ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ യു എസ് സ്വാഗതം ചെയ്തിരുന്നു. ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.'യുക്രൈനിലെ മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏക കാരണം പുടിനാണ്. അദ്ദേഹം യുക്രൈന്റെ ഊർജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയാണ്. വൈദ്യുതി മേഖല തകർത്ത് യുക്രൈൻ ജനതയെ ഇരുട്ടിലാക്കാൻ ശ്രമിക്കുയാണ്.'- ജോൺ കിർബി പറഞ്ഞു. അതേസമയം, യുക്രൈനിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങൾ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിർത്ത് റഷ്യ വീണ്ടും രംഗത്തെത്തി.
ഇത് യുദ്ധം അന്തമായി നീളുന്നതിന് കാരണമാകുമെന്ന് റഷ്യ കുറ്റപ്പെടുത്തി.അതേസമയം, റഷ്യ ശക്തമായ മിസൈൽ ആക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു. കൂടുതൽ ആയുധം ലഭ്യമാക്കാനായി യൂറോപ്യൻ യൂണിയൻ നേതാക്കളെ സന്ദർശിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യാത്ര തിരിച്ചതിനു പിന്നാലെയാണ് റഷ്യയുടെ കനത്ത ആക്രമണം. യുക്രെയ്നിലെ ഊർജനിലയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ കനത്ത മിസൈൽ ആക്രമണം.71 ക്രൂസ് മിസൈലുകളും 35 എസ് 300 മിസൈലുകളും 7 ഇറാൻ നിർമ്മിത ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സേനാ മേധാവി വലേറി സലുഷ്നി പറഞ്ഞു.
61 ക്രൂസ് മിസൈലുകളും 5 ഡ്രോണുകളും യുക്രെയ്ൻ വെടിവച്ചുവീഴ്‌ത്തി. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണം രാജ്യത്തെ വിറപ്പിച്ചു. പല മേഖലകളിലും വൈദ്യുതിബന്ധം തകർന്നു. സാപൊറീഷ്യയിൽ ഒരു മണിക്കൂറിനുള്ളിൽ 17 മിസൈലുകളാണ് പതിച്ചത്. 6 പ്രവിശ്യകളിൽ വൈദ്യുതി ഇല്ലാതായി. 4 താപവൈദ്യുതി നിലയങ്ങൾ പൂർണമായി തകർന്നതായി ഊർജ കമ്പനിയായ ഉക്രെനെർഗോ അറിയിച്ചു. ഹർകിവിൽ 8 പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വന്ന 10 മിസൈലുകൾ തകർത്തതായി മേയർ വിതാലി ക്ലിറ്ചോക്കോ പറഞ്ഞു. കീവിൽ ചുരുങ്ങിയത് മൂന്നിടത്ത് സ്ഫോടനം നടന്നു.
https://www.facebook.com/Malayalivartha























