അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഇന്ത്യന്‍ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഐക്യരാഷ്ട്രസഭ...ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഒരു വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്‍റ് ലെവന്‍റ്- ഖൊറാസന്‍..എംബസി ആക്രമിച്ചാല്‍ അതില്‍ താലിബാന് പങ്കുണ്ടെന്ന് വിശ്വസിക്കുക...വഴി ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം..

അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഇന്ത്യന്‍ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഒരു വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്‍റ് ലെവന്‍റ്- ഖൊറാസന്‍ (ഐഎസ്ഐഎല്‍-കെ) ആണ് ഇന്ത്യന്‍ എംബസിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. ഇന്ത്യന്‍ എംബസി ആക്രമിച്ചാല്‍ അതില്‍ താലിബാന് പങ്കുണ്ടെന്ന് വിശ്വസിക്കുക വഴി ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി തകര്‍ക്കുക എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്‍റ് ലെവന്‍റ്- ഖൊറാസന്‍ (ഐഎസ്ഐഎല്‍-കെ) ലക്ഷ്യമിട്ടത്. . ഇന്ത്യയ്ക്ക് പുറമെ ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികളും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതുവഴി താലിബാനും ഇന്ത്യ, ചൈന, ഇറാന്‍ ഉള്‍പ്പെടെയുള്ള മധ്യ-തെക്കന്‍ ഏഷ്യയിലെ രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു ഐഎസ്ഐഎല്‍-കെയുടെ ലക്ഷ്യം.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. യുഎന്‍ ഭീകരവാദ ഓഫീസിന്‍റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാഡിമിര്‍ വൊറൊന്‍കോവ് ആണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഭീഷണി ‘ എന്ന വിഷയത്തിലാണ് യോഗം നടന്നത്.താലിബാനും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു ഐഎസ്ഐഎല്‍-കെ ലക്ഷ്യം.കഴിഞ്ഞ സെപ്റ്റംബറില്‍ കാബൂളിലെ റഷ്യന്‍ എംബസിക്കു നേരെ നടന്ന ആക്രമണവും ഇതിന്‍റെ ഫലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതെ സമയം റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. ‘യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഇനിയും സമയമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന ഏത് ശ്രമത്തേയും അംഗീകരിക്കും-
യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ലീഡർഷിപ്പ് മീറ്റിങ്ങിൽ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ സ്വാഗതം ചെയ്താണ് യുഎസിന്റെ പ്രതികരണം.ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.‘യുക്രൈനിലെ മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏക കാരണം പുടിനാണ്. അദ്ദേഹം യുക്രൈന്റെ ഊർജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയാണ്. വൈദ്യുതി മേഖല തകർത്ത് യുക്രൈൻ ജനതയെ ഇരുട്ടിലാക്കാൻ ശ്രമിക്കുയാണ്.’- ജോൺ കിർബി പറഞ്ഞു.അതേസമയം, യുക്രൈനിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങൾ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിർത്ത് റഷ്യ വീണ്ടും രംഗത്തെത്തി.
ഇത് യുദ്ധം അന്തമായി നീളുന്നതിന് കാരണമാകുമെന്ന് റഷ്യ കുറ്റപ്പെടുത്തി.ഏതായാലും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട പുറത്തു വരുന്ന റിപോർട്ടുകൾ എല്ലാം ഞെട്ടിക്കുന്നതാണ്, ഐഎസ്‌ഐഎസിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ് -ഖൊറാസാനെ (ഐഎസ്‌ഐഎല്‍-കെ) ആണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഐഎസ്‌ഐഎല്‍-കെയുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍. താലിബാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാനും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ താലിബാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനും വേണ്ടിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.ഏതായാലും അതിനു നല്ല തിരിച്ചടിയും കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ,.,.
https://www.facebook.com/Malayalivartha























