ഐ എസിന്റെ തെമ്മാടിത്തരം,ഭൂകമ്പം തകര്‍ത്ത സിറിയയില്‍ അവർ കാണിച്ചുകൂട്ടിയത്..മധ്യ സിറിയയിലെ പാൽമേയ്‌റയിലാണ് ആക്രമണം നടന്നത്..ആൾക്കൂട്ടത്തിന് നേർക്ക് ഭീകരർ മെഷീൻ ഗണ്ണുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു...ഇവർ കിഴക്കൻ സിറിയയിലെ മരുഭൂമികളിൽ ഒളിവിൽ കഴിയുകയായിരുന്നു..

തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുർക്കിയിൽ 29,605പേരും സിറിയയിൽ 4,500പേരും മരിച്ചു. അതേസമയം, ഭൂകമ്പം തകർത്ത സിറിയയെ കൂടുതൽ ഭീതിയിലാഴ്ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം.
മധ്യ സിറിയയിലെ പാൽമേയ്‌റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭക്ഷ്യവസ്തുകൾ ശേഖരിക്കുകയായിരുന്ന 75ഓളം പേർക്ക് നേരെ ഭീകരർ ആക്രണം നടത്തുകയായിരുന്നു.കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയൻ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്നതായി സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന് നേർക്ക് ഭീകരർ മെഷീൻ ഗണ്ണുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് സിറിയൻ വാർത്താ ഏജൻസി വ്യക്തമാക്കി.സിറിയയിൽ ഭൂകമ്പം മറയാക്കി നിരവധി ഐഎസ് ഭീകരർ ജയിൽ ചാടിയിരുന്നു.
2019ൽ അമേരിക്കൻ സൈന്യം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐഎസ് ഭീകരെയും തടവിലാക്കി.. എന്നാൽ രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്. ഇവർ കിഴക്കൻ സിറിയയിലെ മരുഭൂമികളിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇതിന് മുൻപ് 2021ലാണ് സിറിയയിൽ ഐഎസ് ആക്രമണം നടന്നത്. ഹമയിൽ നടത്തിയ ആക്രമണത്തിൽ അന്ന് 19പേർ കൊല്ലപ്പെട്ടിരുന്നു.തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയയത്.
കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 28000 കവിഞ്ഞിരിക്കുകയാണ്. 6000 ഓളം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. അതേസമയം ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കുഞ്ഞുങ്ങളെയടക്കം പലരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ ആകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.കഴിഞ്ഞ ശനിയാഴ്ച തകര്‍ന്ന വീടിനുള്ളില്‍ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു.
രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയും 70 വയസുള്ള സ്ത്രീയുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് ഭൂകമ്പം നാശം വിതച്ച തുർക്കിയിൽതകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ഇന്ത്യൻ രക്ഷാ സംഘം ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചത്. അതേസമയം ദുരന്തത്തില്‍ സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ ഭവന രഹിതരെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലുമായി മരണം 24,000 കടന്നു.ഭൂകമ്പത്തില്‍ തുര്‍ക്കിയിലാണ് ഏറ്റവുമധികം ആള്‍ നാശം ഉണ്ടായത്. 20,000 പേര്‍ക്ക് തുര്‍ക്കിയില്‍ ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha























