കിഴക്കന്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായ രണ്ട് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട സമുശ്ചയങ്ങള്‍ക്ക് ഇടയില്‍ നിന്ന് അത്ഭുതകരമായാണ് ബോറന്‍ കുബാത്ത് എന്ന വിദ്യാര്‍ത്ഥിയും അമ്മയും രക്ഷപ്പെട്ടത്. ആദ്യ ഭൂകമ്പത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയും അമ്മയും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്.

ലോകത്തെ ഞെട്ടിച്ച തുര്‍ക്കി, സിറിയ ഭൂകമ്പ വാര്‍ത്തയുടെ പ്രകമ്പനം അലയടിക്കുമ്പോള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ അതിജീവനത്തിന്റെ കഥകള്‍ ലോകത്തിനു പാഠമാവുകയാണ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് രക്ഷിച്ച ബോറന്‍ കുബാത്ത് എന്ന വിദ്യാര്‍ത്ഥിയുടെയും അമ്മയുടെയും അതിജീവനത്തിന്റെ കഥയാണ് ചര്‍ച്ചയാകുന്നത്. വെറുമൊരു മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ എങ്ങനെയാണ് ജീവന്‍ രക്ഷിച്ചത്?
കിഴക്കന്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായ രണ്ട് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട സമുശ്ചയങ്ങള്‍ക്ക് ഇടയില്‍ നിന്ന് അത്ഭുതകരമായാണ് ബോറന്‍ കുബാത്ത് എന്ന വിദ്യാര്‍ത്ഥിയും അമ്മയും രക്ഷപ്പെട്ടത്. ആദ്യ ഭൂകമ്പത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയും അമ്മയും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്. കെട്ടിടം തകര്‍ന്നതോടെ വിദ്യാര്‍ത്ഥിയും അമ്മയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കെട്ടിടത്തിനുള്ളിലും ഇരുവരുടെയും ജീവന് ആപത്തുണ്ടായില്ല.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയിലിരുന്ന് വിദ്യാര്‍ത്ഥി തന്റെ ലൊക്കേഷനും ഫോണില്‍ റെക്കോര്‍ഡുചെയ്ത വീഡിയോ സന്ദേശവും വാട്‌സ് ആപ്പ്ല്‍ സ്റ്റാറ്റസ് ഇടുകയും അത് തന്റെ കോണ്‍ടാക്ട് നമ്പറുകള്‍ക്ക് പങ്കിടുകയും ചെയ്തു. ഈ സന്ദേശം ആര്‍ക്കെങ്കിലും ലഭിച്ചാല്‍ ദയവായി സഹായിക്കൂ എന്ന ക്യാപ്ഷനോട് കൂടിയാണ് യുവാവ് സന്ദേശങ്ങള്‍ അയച്ചത്. വീഡിയോ പ്രചരിച്ചതോടെ കുടുങ്ങിക്കിടക്കുന്നവരുടെ വിവരം പുറംലോകമറിഞ്ഞു. ഇവര്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ ഷെയര്‍ ചെയ്ത പകുതിയിലേറെ പേരും ദുരന്തത്തില്‍ മരിച്ചിരുന്നു. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വീഡിയോയാണ് തുണയായത്.തിരച്ചിലിനായി എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലൊക്കേഷന്‍ തിരിച്ചറിയാനും ഇവരെ രക്ഷിക്കാനും സാധിച്ചതായി അനഡോലു ഏജന്‍സി പറഞ്ഞു. അതെ സമയം അവിടെ കുടുങ്ങിപ്പോയ ഇവരുടെ മറ്റ് കുടുംബങ്ങള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് 35 ,000 നു മുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കനത്ത നാശനഷ്ടങ്ങളില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാഷ്ടങ്ങള്‍ മുന്നിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടെ രാജ്യത്ത് പലയിടത്തും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുകയാണെന്നും അത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്ങും ശവകൂമ്പാരങ്ങളും നിലവിളിയും മാത്രമാണുള്ളത്. ദുരന്തബാധിത മേഖലകളില്‍ പ്ട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിയ്ക്കുകയാണ്.
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലുമായി മരണപ്പെട്ടവരുടെ എണ്ണം 35,000ത്തിന് മുകളിലായിട്ടുണ്ട്.. ദുരന്തമുണ്ടായ ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനി ജീവനോടെ ആളുകളെ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പമുണ്ടായി. 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
1939ന് ശേഷം തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളിലൊന്നായ അന്റാക്യയില്‍, മോഷണവും സജീവമായിട്ടുണ്ട്. പലവ്യാപാരികളും ഇത് തടയുന്നതിനായി വില്‍പ്പനയ്ക്ക് വെച്ചിരുന്ന വസ്തുക്കള്‍ കടയില്‍ നിന്നും ഒഴിപ്പിച്ചു. മറ്റ് നഗരങ്ങളില്‍ നിന്നും എത്തിയവരാണ് കൊള്ളയടിക്കുന്നവരില്‍ പ്രധാനികള്‍.
കൊള്ളക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ഓപ്പറേഷന്‍ ദോസ്തിലൂടെ വലിയ രീതിയില്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ രംഗത്തുണ്ട്. കൂടുതല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, ഡോഗ് സ്‌ക്വാഡുകള്‍, അവശ്യ സെര്‍ച്ച് ആന്‍ഡ് ആക്സസ് ഉപകരണങ്ങള്‍, മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് എഴുപത് രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുര്‍ക്കിക്ക് ആശ്വാസം നല്‍കിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോസാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, യുഎഇ, ഇസ്രായേല്‍, റഷ്യ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് സഹായം എത്തിച്ചത്.
https://www.facebook.com/Malayalivartha























