ചൈനീസ് ചാര ബലൂണിന് പിന്നാലെ ഫൈറ്റർ ജെറ്റുകൾ മറ്റൊന്നിനെ വെടിവെച്ചിട്ടു! ഞെട്ടലോടെ അമേരിക്കൻ ജനത!

അമേരിക്കയില്‍ ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ അന്യഗ്രഹ ജീവികളുടെ കാര്യം വീണ്ടും ജനങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് തുടര്‍ച്ചയായി അജ്ഞാത വസ്തുക്കളെ വെടിവെച്ചിടുന്നതിന്റെ വിശദീകരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്.
രാജ്യത്തിന്റെ വ്യോമപാതയിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന അജ്ഞാത വസ്തുക്കൾക്ക് പിന്നിൽ അന്യഗ്രഹ ജീവികളുടെ പങ്കും തള്ളിക്കളയാനാകില്ല എന്നാണ് അമേരിക്കൻ എയർഫോഴ്സ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മൂന്ന് അജ്ഞാത വസ്തുക്കൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ട സംഭവത്തിൽ പ്രതികരിക്കുന്ന വേളയിലാണ് ജനറൽ ഗ്ളെൻ വാൻഹെർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിൽ ഭൗമേതര ബന്ധം തള്ളിക്കളയാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും കാനഡയുടേയും അതിർത്തിയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു അടക്കം വെടിവെച്ചിടാനായി ഇതിനോടകം തന്നെ സമാനമായ മൂന്ന് ഓപ്പറേഷനുകൾ അമേരിക്കൽ എയർഫോഴ്സ് നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ വടക്കേ അമേരിക്കയെ സമീപിക്കുന്ന എല്ലാ വിധത്തിലുമുള്ള അപകട സൂചനകളും ഞങ്ങൾ വിലമതിക്കുന്നു യുഎസ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് പ്രതിരോധ കമാൻഡിന്റെ മേധാവി കൂടിയായ വാൻഹെർക്ക് കൂട്ടിച്ചേർത്തു. യു എസ്- കാനഡ അതിർത്തിയിലുള്ള ഹുറോൺ തടാകത്തിന് മുകളിലായി കണ്ടെത്തിയ അജ്ഞാത വസ്തു കഴിഞ്ഞ ദിവസം അമേരിക്ക വെടിവച്ചിട്ടിരുന്നു.
ഒരാഴ്ചക്കിടെ നാലാമത്തെ വസ്തുവാണ് ഇത്തരത്തിൽ അമേരിക്ക വെടിവച്ചിടുന്നത്. എഫ്-16 വിമാനം ഇന്നലെ ഉച്ചയോടെയാണ് വെടിവച്ചത്. നാലാമതായി വെടിവച്ചിട്ട വസ്തു മറ്റുള്ളവയേക്കാൾ താരതമ്യേന ചെറുതാണെന്നാണ് കണ്ടെത്തൽ. അലാസ്കയ്ക്ക് മുകളിലായി 40,000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകത്തെ ഫെബ്രുവരി പത്ത് വെള്ളിയാഴ്ച യു എസ് വെടിവച്ച് വീഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെ വടക്കേ അമേരിക്കൻ ആകാശത്ത് മറ്റൊരു പേടകത്തെ കൂടി യു എസ് തകർത്തു. കാനഡയിലെ മദ്ധ്യ യൂകോൺ മേഖലയിൽ ഫെബ്രുവരി പതിനൊന്ന് ശനിയാഴ്ച പുലർച്ചെ 2.11ഓടെ യു എസിന്റെ എഫ് - 22 യുദ്ധവിമാനമാണ് പേടകത്തെ വെടിവച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയായിരുന്നു ഈ നീക്കം. വടക്കേ അമേരിക്ക ഫെബ്രുവരി 4-നു ഒരു ചൈനീസ് ബലൂണും വെടിവെച്ചിട്ടിരുന്നു. അന്യഗ്രഹത്തില്‍ നിന്നെത്തിയ തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഇവയില്‍ നിന്നു ഇതുവതെ അമേരിക്കന്‍ സൈന്യം കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























