റഷ്യയ്ക്കായി ഇറാന്‍ സ്‌പോണ്‍സേര്‍ഡ് യുദ്ധം. പശ്ചിമേഷ്യ പിടിച്ചടക്കാന്‍ ചൈനയുടെ കുതന്ത്രം.

പാല്‌സതീനിലെ ഹമാസ് തീവ്രവാദ ഗ്രൂപ്പും ഇസ്രേയലും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് നിമിഷം തോറും ലോകത്തിന് മുന്നിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വംശീയ വെറിയുടെ ഇരകളായി ആയിരങ്ങള്‍ മരിച്ചു വീഴുന്നു. അതിലുമെത്രയോ പേര്‍ പരിക്കേറ്റ് ചികിത്സ തേടുന്നു. വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്തിനേറെ മൃജദേഹത്തോട് പോലും അനാദരവ് കാട്ടി ലോകത്തിന് മുന്നില്‍ അപഹാസ്യരായി കൊണ്ടിരിക്കുന്ന ഹമാസ് പടയാളികള്‍ ലോക മുസ്ലീംങ്ങളുടെ വികാരം ഇളക്കി വിടാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധമല്ല ജിഹാദെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഓരോ നിമിഷവും അവര്‍ കടുത്ത ആക്രമണത്തിലേയ്ക്ക് നീങ്ങുകയാണ്. എന്നാല്‍ പെട്ടെന്ന പൊട്ടി പുറപ്പെട്ട യുദ്ധത്തിന് പിന്നില്‍ വംശീയ പ്രശ്‌നങ്ങള്‍ക്കപ്പുറം ചില് രാഷട്രീയ പ്രശ്‌നങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഹമാസ് മാരകമായ രീതിയില്‍ ഇസ്രയേലിലേയ്ക്ക് അക്രമം അഴിച്ചു വിട്ടതിന് പിന്നില്‍ ഇറാന്റെ നിര്‍ദ്ദേശമാണെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇറാന്‍-ഇറാക്ക് യുദ്ധകാലത്ത് ഇറാന് എല്ലാ സഹായവും നല്കി സഹായിച്ചത് റഷ്യയാണ്.
അതേസമയം, റഷ്യ യു്ൈകരനെന്ന കൊച്ചു രാജ്യത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒരു വര്‍ഷം പിന്നിട്ടും എങ്ങുമെത്തിയിട്ടില്ല. യുക്രൈനെ ദിവസങ്ങള്‍ കൊണ്ട് നിലംപരിശാക്കുമെന്ന് പ്രഖ്യാപിച്ച യുദ്ധത്തിനിറങ്ങിയ വ്‌ലാദിമര്‍ പുടിനാകട്ടെ പരാജയത്തിന്റെ വക്കിലാണ്. പരാജയം സമ്മതിക്കാനോ , യുക്രൈനില്‍ നിന്ന് പിന്‍വാങ്ങാനോ കഴിയാതെ ലോകത്തിന്‍െര മുന്നില്‍ റഷ്യ നാണംകെട്ടിരിക്കുകയാണ്. റഷ്യ ,യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ഇറാന്‍ വലിയ തോതില്‍ ആയുധങ്ങള്‍ നല്കിയിട്ടുണ്ട്. ഹമാസ്, ഇസ്രേയല്‍ യുദ്ധമുണ്ടായാല്‍ അറബ് രാജ്യങ്ങളെല്ലാം പാലസ്തീനെ പിന്‍തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാനും ,റഷ്യയും കണക്കു കൂട്ടുന്നു. അറബ് രാജ്യങ്ങള്‍ യുദ്ധത്തില്‍ പാലസ്തീന് സഹായവുമായി എത്തിയാല്‍ എണ്ണക്കയറ്റുമതിയേയും അതു ബാധിച്ചേക്കാമെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എണ്ണക്കയറ്റുമതിയുടെ കുത്തക അവകാശം റഷ്യയ്ക്ക് മാത്രമായിരിക്കുമെന്നതാണ് ഇറാന്റെ കണക്കു കൂട്ടല്‍.
അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഇസ്രായേലിനെ പിന്‍തുണ നല്കിയിരിക്കുകയാണ്. അമേരിക്കയാകട്ടെ ഇസ്രായേലിന് സാമ്പത്തികവും ആയുധ സഹായവും ഉറപ്പാ്ക്കി കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഇസ്രായേല്‍ പക്ഷത്തായതോടെ ചൈന പാലസ്തീന്റെ പക്ഷത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലെബനിലെ ഇസ്ലാമിക ഗ്രൂപ്പ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയതിന് പിന്നില്‍ ചൈനയുടെ സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലീം വംശഹത്യ നടത്തുകയാണ് ഇസ്രായേല്‍ എന്നതാണ് ചൈനയുടെ പക്ഷം. അതുതന്നെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായമായി മാറിയിരിക്കുന്നത്. ഇസ്രയേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബിയുടെ പ്രസതാവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഹമാസ് നല്‍കിയതെന്നാണ് ബേബിയുടെ വാദം. ഹമാസിനെ തീവ്രവാദ സംഘടനയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബേബി വ്യക്തമാക്കി. ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാല്‍, ഇസ്രയേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരമെന്നും ബേബി ചൂണ്ടിക്കാട്ടി. കിഴക്കന്‍ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ ഫലസ്തീനിയന്‍ രാഷ്ട്രം രൂപവല്‍ക്കരിക്കുന്നതിന് യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
'ഹമാസ് നടത്തിയ ആക്രമണത്തോടു പ്രതികരിച്ചുകൊണ്ട് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുന്നു എന്നാണ് മാധ്യമങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ഹമാസ് നടത്തിയതു പ്രത്യാക്രമണമാണ്. കാരണം, സിപിഎം ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇപ്പോഴത്തെ ഈ സംഘര്‍ഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്നതിനു മുന്‍പ്, ഈ വര്‍ഷം മാത്രം 248 ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 40 കുഞ്ഞുങ്ങളുമുണ്ട്. അത് ദൗര്‍ഭാഗ്യകരമാണ്. അതിനോടു കണക്കുകൂട്ടിയിട്ടുള്ള പ്രതികരണമാണ് ഇത്തവണ ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികള്‍. ഒരു ദിവസം ശരാശരി ഒരു ഫലസ്തീന്‍കാരനെ ഇസ്രയേലികള്‍ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. '
'ഇനി ഗസ്സ വച്ചേക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള രൂക്ഷമായ കടന്നാക്രമണമാണ് അവര്‍ നടത്തുന്നത്. ഉപരോധിക്കപ്പെട്ട ഒരു പ്രദേശത്താണ് ഹമാസ് കേന്ദ്രീകരിച്ചിരിക്കുന്നത്. അവര്‍ക്ക് പുറത്തുനിന്നുള്ള ഒരു യുദ്ധോപകരണങ്ങളും ലഭിക്കുന്നില്ല. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികളും അവിടേക്കു കടത്തിക്കൊണ്ടു പോകാനാകുന്നില്ല. പതിറ്റാണ്ടുകളായിട്ട് ഇതാണ് അവസ്ഥയെന്നും എം.എ.ബേബി പറയുന്നത് തികച്ചും ഇന്ത്യയുടെയും നരേദന്രമോദിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്.1947-48ല്‍ ഇസ്രയേല്‍ സ്ഥാപിതമാകുമ്പോള്‍, ഇസ്രയേലിനും ഫലസ്തീനുമായി യുഎന്‍ പ്രമേയ പ്രകാരം നീക്കിവയ്ക്കപ്പെട്ട സ്ഥലങ്ങളുടെ അതിര്‍ത്തിയൊന്നും ഇപ്പോഴില്ല. ഇസ്രയേലും ഉണ്ടാകും, ഫലസ്തീനും ഉണ്ടാകണം. ഇപ്പോള്‍ ഫലസ്തീന്‍ രാഷ്ട്രമെന്നത് ഒരു സങ്കല്‍പം മാത്രമാണ്. അവര്‍ക്കായി അനുവദിച്ച സ്ഥലം മുഴുവന്‍ ഇസ്രയേല്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെ പിന്തുണച്ച് യുഎന്‍ പാസാക്കിയ ഒരു പ്രമേയമുണ്ട്. ഇസ്രയേല്‍ അവരുടെ കയ്യില്‍നിന്ന് പിടിച്ചെടുത്ത സ്ഥലം തിരികെ നല്‍കണം. കിഴക്കന്‍ ജറുസലം ആസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകണം' ബേബി ചൂണ്ടിക്കാട്ടി. നേരത്തെ ഫേസ്ബുക്കു പോസ്റ്റിലൂടെയും എം എ ബേബി വിഷയത്തിലെ നിലപാട് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















