പിഴയ്ക്കാത്ത യുദ്ധ തന്ത്രങ്ങളുടെ ചാണക്യൻ ഇസ്രയേൽ!!! അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിന്റെ നില മെച്ചപ്പെടുത്തിയ ആറു ദിനങ്ങൾ നീണ്ടു നിന്ന യുദ്ധത്തിന്റെ കഥ

ലോകത്തെ വിറപ്പിക്കുന്ന ഇസ്രയേൽ!!! ഇസ്രയേലിനെ ലോകം പിഴയ്ക്കാത്ത യുദ്ധ തന്ത്രങ്ങളുടെ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്നു . അതിനു പിന്നൽ ഉള്ള കാരണമെന്താണ്. ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറ്റം നടത്തി ,അവിടുത്തെ ജനതയുടെ മേൽ തൊട്ടു കളിച്ചത് അവരുടെ വിശുദ്ധ ദിവസത്തിൽ. ലോകം ഒന്നടങ്കം ചോദിക്കുന്നു ഇസ്രായേൽ വാഴ്ത്തിയ മൊസാദ് എവിടെ പോയി? അവധി ദിവസമായത് കൊണ്ട് മൊസാദ് അവധി ആയിരുന്നോ? ഇത്രയും ശക്തരായിരുന്നിട്ടും എന്ത് കൊണ്ട് മൊസാദിന്റെ കണ്ണ് വെട്ടിച്ച് ഹമാസ് ഇത്രയും ആ രാജ്യത്ത് ചെയ്തു.
കുറച്ച് ദിവസങ്ങളായി ലോകം ചോദിക്കുന്ന ചോദ്യമാണിത്. ഇസ്രായേലിനെ മുൾമുനയിൽ നിർത്തിയ ചോദ്യങ്ങൾ. എന്നാൽ വൈകാതെ തന്നെ ഇസ്രായേൽ തിരിച്ചടി തുടങ്ങി .യുദ്ധത്തിൽ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു . ഇസ്രയേൽ രാജ്യത്തിന്റെ പക്ഷ്ത്തിലേക്ക് അമേരിക്ക എന്ന വമ്പൻ അണിചേർന്നു. കട്ട പിന്തുണയുമായി ഇന്ത്യയും.
യുദ്ധമുമ്പിൽ ലോകം നിൽക്കുമ്പോൾ എന്ത് കൊണ്ട് ഇസ്രയേലിനെ പിന്തുണച്ച് വമ്പൻ രാജ്യമായ അമേരിക്ക എത്തി . ചുണ്ടക്ക കൊടുത്ത് ഹമാസ് പാവയ്‌ക്ക വാങ്ങിക്കേണ്ടി വരും . ഉടനെ കേൾക്കാം സേവ് ഗാസ എന്ന നിലവിളി തുടങ്ങിയ പ്രതികരണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. എന്ത് കൊണ്ട് ഇസ്രായേലിന്റെ ശക്തി ഇത്രയധികം വാഴ്ത്തപ്പെടുന്നു. എന്താണ് ഇസ്രയേലിന്റെ ശക്തി കവചം?
ഇസ്രയേലിന്റെനെ കുറിച്ച് പറയുമ്പോൾ ആറുദിനങ്ങൾ നീണ്ടു നിന്ന യുദ്ധത്തെ കുറിച്ച് മനസിലാക്കണം. കാരണം അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിന്റെ നില മെച്ചപ്പെടുത്തിയ യുദ്ധമായിരുന്നു അത്. ആറുദിനങ്ങൾ നീണ്ടു നിന്ന യുദ്ധത്തെ കുറിച്ച് നോക്കാം
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം .
1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ ഇസ്രായേൽ ഈജിപ്റ്റിന്റെ ഭാഗമായ സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി.
1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ ടിറാൻ കടലിടുക്ക് വീണ്ടും ഈജിപ്റ്റിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി.
ഇതിന് ശേഷം, എല്ലാ കക്ഷികളും 1949 ലെ സൈനിക കരാറുകൾ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് സീനായിൽ ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിക്കാൻ ഈജിപ്ത് സമ്മതിച്ചിരുന്നു.[ അതിർത്തിയിൽ ഒരു ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിച്ചുവെങ്കിലും സേനാ പിന്മാറ്റക്കരാറൊന്നും ഉണ്ടായിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലും അറബ് അയൽ രാജ്യങ്ങളും, പ്രത്യേകിച്ച് സിറിയയും തമ്മിൽ നിരവധി ചെറിയ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായി.
1966 നവംബർ ആദ്യം സിറിയ ഈജിപ്തുമായി പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടു. ഇതിന് തൊട്ടുപിന്നാലെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ) ഗറില്ലാ പ്രവർത്തനത്തിന് മറുപടിയായി, (പി.എൽ.ഒ നടത്തിയ മൈൻ ആക്രമണത്തിലുൾപ്പെടെ മൂന്ന് പേർ മരിച്ചു,) ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ജോർദാനിയൻ വെസ്റ്റ് ബാങ്കിലെ സമു ഗ്രാമത്തെ ആക്രമിച്ചു . ഇതോടെ ജോർദ്ദാൻ സൈന്യം തിരിച്ചടിച്ചു. സഹായത്തിന് ഈജിപ്ത് എത്തിയില്ലെന്ന് ജോർദാൻ പരാതിപ്പെടുകയും, ഐക്യരാഷ്ട്ര അടിയന്തര സേനയുടെ മറവിൽ ഗമാൽ അബ്ദുൽ നാസർ ഒളിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തു.[19]
ജൂൺ 8 ന് ഈജിപ്റ്റും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്റ്റിൽ നിന്ന് ഗാസ മുനമ്പും സിനായ് ഉപദ്വീപും പിടിച്ചെടുത്ത ഇസ്രയേൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് ജോർദാനിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും പിടിച്ചെടുത്തു.
ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാനത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
280,000 മുതൽ 325,000 വരെ പലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി.[21] കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു.[22] അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്.
https://www.facebook.com/Malayalivartha






















