പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം...പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ ആർക്കും കഴിയുന്നില്ല...ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ 24 പട്ടണങ്ങളിൽ 15 എണ്ണവും സൈന്യം ഒഴിപ്പിച്ചു...ഹമാസിന്റെ 1290 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രായേൽ...

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ ആർക്കും കഴിയുന്നില്ല. ഇസ്രായേൽ ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് അണിനിരത്തിയത്. ഇസ്രായേൽ പ്രതിരോധ സേന ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സൈനികരെ കണ്ടെത്തുന്നത് ആദ്യമായാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ 24 പട്ടണങ്ങളിൽ 15 എണ്ണവും സൈന്യം ഒഴിപ്പിച്ചിട്ടുണ്ടെന്നും സ്ടെറോട്ട് നഗരം മാത്രം ഇപ്പോൾ ഒഴിപ്പിക്കാൻ ചിന്തിച്ചിട്ടില്ലെന്നും ഹഗാരി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഗാസയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.
ഹമാസ് ആക്രമണത്തിൽ ഇരുവശങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിരിക്കുന്നത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്.ഇസ്രായേലിൽ ഹമാസ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന. ഇതിനിടെ ഇസ്രായേൽ ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.ഹമാസിനെതിരെ അമേരിക്കയും യുദ്ധ പ്രഖ്യാപനം നടത്തിയേക്കും.
അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്. അതിനിടെ ഇസ്രയേൽ- ഹമാസ് സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികൾക്കും 700 ഗസ്സ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്.ഗസ്സയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. ഇസ്രയേലിന് അമേരിക്കയുടെ സർവ്വ വിധ പിന്തുണയുണ്ട്. ഇസ്രയേലിനുള്ളിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ ഇപ്പോഴും ആക്രണം തുടരുകയാണ്. അവർ ഇപ്പോഴും സജീവമാണ്.ഇസ്രയേൽ ഇന്നലെ അർധരാത്രിയിലും ഇന്നു പുലർച്ചെയുമായി ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ നാലു ബന്ദികൾ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഹമാസിന്റെ പിടിയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.ഹമാസ് എത്ര പേരെ ബന്ദികളാക്കിട്ടുണ്ട് എന്നതു വ്യക്തമല്ല. എന്നാൽ ഇസ്രയേലിൽനിന്നു നിരവധി ആളുകളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഗസ്സയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗസ്സയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയുമെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രയേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു. ഇപ്പോൾ ഗസ്സയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു. 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല.
ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രയേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു. അതിനിടെ ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതിൽ നടുക്കം രേഖപ്പെടുത്തി യുഎഇ. ഇസ്രയേലി ഗ്രാമങ്ങളും നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും റോക്കറ്റുകളുപയോഗിച്ച് ആക്രമിച്ച ഹമാസ് നടപടി സംഘർഷങ്ങളുടെ തീവ്രത കൂട്ടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























